india
‘ഇവരെയോര്‍ത്ത് അഭിമാനമുണ്ട്; അജയ് റായിയേയും കിഷോരിലാല്‍ ശര്‍മ്മയേയും പുകഴ്ത്തി കെ.സി വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അമേഠി തിരിച്ചുപിടിച്ച് ഏവരെയും ഞെട്ടിച്ച പ്രകടനമാണ് കിഷോരിലാല്‍ ശര്‍മ്മ കാഴ്ചവെച്ചതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടി അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം കുറച്ചാണ് അജയ് റായ് ശ്രദ്ധ നേടിയത്
യു.പിയിലെ കോണ്‍ഗ്രസ് നേതാക്കളായ അജയ് റായിയേയും കിഷോരിലാല്‍ ശര്‍മ്മയേയും പുകഴ്ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അമേഠി തിരിച്ചുപിടിച്ച് ഏവരെയും ഞെട്ടിച്ച പ്രകടനമാണ് കിഷോരിലാല്‍ ശര്‍മ്മ കാഴ്ചവെച്ചതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടി അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം കുറച്ചാണ് അജയ് റായ് ശ്രദ്ധ നേടിയത്.
ഇവരെയോര്‍ത്ത് അഭിമാനമുണ്ടെന്നും കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് തലയുയര്‍ത്തി നടത്തിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ നേര്‍ന്നുമാണ് കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
”ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി . രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ ഈ മണ്ണ് മാറി ചിന്തിക്കാനും ജനാധിപത്യത്തിലേക്ക് മടങ്ങി വരാനും തുടങ്ങിയെന്നതിന് തെളിവാണ് വാരണാസിയിലെ മോദിയുടെ നിറം മങ്ങിയ വിജയവും അമേഠിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് ഒരിക്കല്‍ കൂടി വിശ്വാസ്യത പുലര്‍ത്തി തിരികെ വന്നതും .ബിജെപിയുടെ വ്യക്തിഹത്യയ്ക്കും അധിക്ഷേപ രാഷ്ട്രീയത്തിനും എതിരായി യുപി വിധിയെഴുതുകയായിരുന്നു. അതിന് മികച്ച ഉദാഹരണങ്ങളാണ് അമേഠിയും വാരണാസിയും .
അമേഠിക്ക് രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുമുള്ള സ്നേഹം എത്ര വലുതാണെന്ന് സ്മൃതി ഇറാനിക്കും ബിജെപിക്കും മനസ്സിലാക്കി കൊടുക്കാന്‍ അവര്‍ ‘പ്യൂണ്‍ ‘എന്ന് അധിക്ഷേപിച്ച കിഷോരിലാല്‍ ശര്‍മ്മ തന്നെ ധാരാളമായിരുന്നു. നരേന്ദ്ര മോദി വളരെ പ്രയാസപ്പെട്ട് വാരണാസിയില്‍ നേടിയ ഭൂരിപക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനിയെ കിഷോരിലാല്‍ ശര്‍മ്മ അമേഠിയില്‍ പരാജയപ്പെടുത്തിയത്.
അമേഠി തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച കിഷോരിലാല്‍ ശര്‍മ്മയും യുപി പിസിസി അധ്യക്ഷനും വാരാണസിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയുമായിരുന്ന അജയ് റായും ഉള്‍പ്പെടെയുള്ള യുപിയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും നേതാക്കളും കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ കണക്കുകളില്‍ തോറ്റിട്ടും ജനമനസ്സുകളില്‍ ജയിച്ച നേതാവാണ് നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ച അജയ് റായ് .
ഭൂരിപക്ഷം കൂട്ടാന്‍ വീണ്ടും വാരണാസിയിലെത്തിയ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷത്തിലേക്ക് തള്ളിയിട്ട കോണ്‍ഗ്രസിന്റെ അഭിമാനം. കഴിഞ്ഞ തവണത്തെ 4.79 ലക്ഷം ഭൂരിപക്ഷത്തില്‍ നിന്നാണ് മോദിക്ക് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായത്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്കിയ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിത്വം. പ്രധാനമന്ത്രിമാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷത്തിലേക്ക് മോദിയെ തള്ളിയിട്ട അജയ് റായ് ഒരു പരിച്ഛേദം കൂടിയാണ്. ഈ രാജ്യം എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ പരിച്ഛേദം.
അഭിമാനമുണ്ട് ഇവരെയോര്‍ത്ത്. കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് തലയുയര്‍ത്തി നടത്തിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”
india
വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
തമിഴ്നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന് സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന് നൂറിന് ഇസ്ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.
india
‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
india
ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
health12 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍

