Connect with us

india

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ ഫണ്ടില്ലെന്ന്​ കേന്ദ്രം; പ്രതിഷേധവുമായി തമിഴ്​നാട്​

പുതിയ വിദ്യാഭ്യാസ നയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.

Published

on

ദേശീയ വിദ്യാഭ്യാസ നയത്തെച്ചൊല്ലി തമിഴ്‌നാടും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് കനക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തിൽ സഖ്യകക്ഷികള്‍ നാളെ ചെന്നൈയിൽ പ്രതിഷേധിക്കും. പുതിയ വിദ്യാഭ്യാസ നയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദം ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ശക്തമാകുകയാണ്. ഇതിന് ഹേതുവായത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻപ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന് കേന്ദ്ര വി​ദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രിയം കളിക്കുകയാണെന്നും വിമർശിച്ചു. ഈ വാക്കുകൾ ദ്രാവിഡ മണ്ണിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്.

കേന്ദ്രത്തിൻ്റെ ഭീഷണി തമിഴ്നാട്ടിൽ വില പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മറുപടി നൽകി. മന്ത്രിയുടെ തറവാട്ടുസ്വത്തല്ല കേന്ദ്ര വിഹിതമെന്നും, അത് തമിഴ്നാടിൻ്റെ അവകാശമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. സംസ്ഥാനങ്ങളിൽ ഹിന്ദി കൂടിയടങ്ങുന്ന ത്രിഭാഷാനയം നിർബന്ധമായും നടപ്പാക്കണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് സ്റ്റാലിൻ ചോദിച്ചു. തമിഴ്‌നാടിനെ അപമാനിക്കുന്നത് തീകൊണ്ടു കളിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പിടിവാശി പുതിയ ഭാഷാസമരത്തിന് വഴിതെളിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി മുന്നറിയിപ്പ് നൽകി.

നിലവില്‍ തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ പദ്ധതിയാണ് തമിഴ്‌നാട് പിന്തുടരുന്നത്. ഈ ഭാഷകൾക്കൊപ്പം ഹിന്ദി കൂടി ഉൾപ്പെടുത്തുന്ന ത്രിഭാഷാ പദ്ധതിയാണ് 2020 ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. ഇത് നടപ്പാക്കില്ലെന്നും ദ്വിഭാഷാ പദ്ധതി തുടരുമെന്നുമാണ് ഡിഎംകെ സർക്കാരിന്റെ നിലപാട്. ഡിഎംകെയുടെ ഈ നിലപാടിനെ ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ അനുകൂലിക്കുന്നുണ്ട്. ത്രിഭാഷ നയം നടപ്പാക്കാൻ കേന്ദ്രം നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് എഐഡിഎംകെ പറഞ്ഞു.

ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ ജനാധിപത്യ വിരുദ്ധമെന്നാണ് നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിമർശിച്ചത്. എന്നാല്‍, 1960കളിലേത് പോലെയല്ല തമിഴ്നാട്, ജനം വിദ്യാഭ്യാസം നേടിയവരാണെന്നും കൂടുതൽ അവസരങ്ങൾ തേടുന്നവരാണെന്നും രണ്ട് ഭാഷ മാത്രം അവർ പഠിച്ചാൽ മതിയെന്ന ഡിഎംകെയുടെ വാശി അം​ഗീകരിക്കാനാകില്ലെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. 2026-ൽ തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഷാ നയം പ്രധാന വിഷയമാക്കുമെന്ന് ബിജെപി നേതാവ് എച്ച്. രാജ പ്രതികരിച്ചു. അതേസമയം വിദ്യാഭ്യാസ നയത്തെ ചൊല്ലിയുള്ള കേന്ദ്ര- സംസ്ഥാന തർക്കം 1960കളിലെ പോലെ വലിയൊരു ഭാഷ പോരിനാണോ തുടക്കമിടുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമം; രാഹുല്‍ ഗാന്ധി

പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

Published

on

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല.

‘എന്താണ് ലോക്‌സഭയില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് നമുക്ക് പറയാന്‍ അനുവാദമില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.

Continue Reading

india

മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

Published

on

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്നുമാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരമാര്‍ശം. യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

‘100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനും’- യോഗി വാദിച്ചു.

2024 ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു.

2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചതായും യോഗി അവകാശപ്പെടുന്നു.

‘ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണെന്നും യോഗി വാദിച്ചു.

 

Continue Reading

Trending