Connect with us

Cricket

ഫൈനൽ സമനിലയിൽ; വിദർഭക്ക് മൂന്നാം രഞ്ജി കിരീടം

രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

Published

on

രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്.

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ നേടിയ 37 റണ്‍സ് ലീഡാണ് അവരെ കിരീടത്തിലേക്ക് നയിച്ചത്. സ്വപ്‌നം പൊലിഞ്ഞെങ്കില്‍ ഭാവിയിലേക്കുള്ള കേരള ടീമിന്റെ ഉയര്‍ച്ചയ്ക്ക് രഞ്ജി ഫൈനല്‍ പ്രവേശം ബലമാകുമെന്നു പ്രതീക്ഷിക്കാം. വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായി. കേരളം 342 റണ്‍സില്‍ ഓള്‍ ഔട്ടായി.

രണ്ടാം ഇന്നിങ്‌സില്‍ കിടയറ്റ സെഞ്ച്വറിയുമായി പ്രതിരോധം തീര്‍ത്ത മലയാളി താരം തന്നെയായ കരുണ്‍ നായരുടെ മികവിലാണ് വിദര്‍ഭ കേരളത്തിനു ഒരു പഴുതും അനുവദിക്കാതെ കൂറ്റന്‍ ലീഡിലേക്ക് കുതിച്ചത്. താരം 10 ഫോറും 2 സിക്‌സും സഹിതം 135 റണ്‍സെടുത്തു. ഡാനിഷ് മലേവാര്‍ (73), ദര്‍ശന്‍ നാല്‍കന്‍ഡെ (പുറത്താകാതെ 51) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി.

കേരളത്തിനായി ആദിത്യ സാര്‍വതെ 4 വിക്കറ്റുകള്‍ നേടി. എംഡി നിധീഷ്, ജലജ് സക്‌സേന, ഏദന്‍ ആപ്പിള്‍ ടോം, എന്‍ ബേസില്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ല. നേരിയ വ്യത്യാസത്തിലാണ് കേരളത്തിന്റെ കിരീട നഷ്ടം. കേരളത്തെ 342 റണ്‍സില്‍ പുറത്താക്കി വിദര്‍ഭ 37 റണ്‍സിന്റെ ലീഡ് പിടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നാലെ വിശ്വസ്ത താരം ജലജ് സക്‌സേനയും മടങ്ങിയതോടെ പ്രതീക്ഷ പൂര്‍ണമായി തീര്‍ന്നു. 18 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിനു അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്.

സച്ചിന്‍ ബേബി 98 റണ്‍സില്‍ പുറത്തായി. ആദിത്യ സാര്‍വതെയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍ നിന്നു പൊരുതിയത് കേരളത്തിനു ബലമായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്.

3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്. ആദിത്യ സാര്‍വതെ 79 റണ്‍സുമായി മടങ്ങി. രണ്ടാം ദിനം മുതല്‍ മികവോടെ ബാറ്റ് വീശിയ താരം 10 ഫോറുകള്‍ സഹിതമാണ് അവിസ്മരണീയ ഇന്നിങ്സ് കളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശുന്നതിനിടെ പുറത്തായി. താരം 21 റണ്‍സെടുത്തു. പിന്നീടു വന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ 22 റണ്‍സുമായി മടങ്ങി. പൊരുതി നിന്ന ജലജ് സക്‌സേന 28 റണ്‍സുമായി മടങ്ങി. ഏദന്‍ ആപ്പിള്‍ ടോം 10 റണ്‍സും കണ്ടെത്തി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു. കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കൊല്‍ക്കത്തയില്‍ ബുമ്രയുടെ ചരിത്രനേട്ടം: 17 വര്‍ഷത്തിനുശേഷം ആദ്യ ദിനം അഞ്ച് വിക്കറ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി. ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് നേടുന്നത് 17 വര്‍ഷത്തിനുശേഷമാണ്. അവസാനമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഡേനൈറ്റ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയും ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് നേടിയിരുന്നെങ്കിലും അത് പിങ്ക് ബോളില്‍ നടന്ന മത്സരമായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ മാറ്റ് ഹെന്റിയും അഞ്ച് വിക്കറ്റ് നേടിയെങ്കിലും മഴയെത്തുടര്‍ന്ന് ആദ്യ ദിനം പൂര്‍ണമായി നഷ്ടമായതിനാല്‍ അത് സാങ്കേതികമായി രണ്ടാം ദിനം നേടിയ നേട്ടമായി കണക്കാക്കപ്പെട്ടു. ഇന്ന് നേടിയ അഞ്ച് വിക്കറ്റുകള്‍ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ 16ാമത്തെ ‘ഫൈവ്‌ഫോര്‍’ആണ്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര ഇനി നാലുപേരുടെ പിന്നില്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിലെ ബൗളര്‍മാരില്‍ അഞ്ച് വിക്കറ്റ് നേടുന്നതില്‍ ബുമ്ര ഇപ്പോള്‍ മൂന്നാം സ്ഥാനത്തും. ദക്ഷിണാഫ്രിക്കക്കെതിരെ ബുമ്ര കളിച്ച 9 ടെസ്റ്റുകളില്‍ ഇത് നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. 14 ടെസ്റ്റില്‍ അഞ്ച് തവണ ‘ഫൈവ്‌ഫോര്‍’നേടിയിട്ടുള്ള ഡെയ്ല്‍ സ്‌റ്റെയ്‌നും അശ്വിനുമാണ് ബുമ്രയുടെ മുന്നിലുള്ളവര്‍.

Continue Reading

Cricket

ടീം ഇന്ത്യ സെലക്ഷനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും നിര്‍ദ്ദേശവുമായി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്.

Published

on

വിരാട് കോഹ്ലിയോടും രോഹിത് ശര്‍മ്മയോടും ഭാവിയില്‍ ദേശീയ ജഴ്സി ധരിക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, വിജയ് ഹസാരെ ട്രോഫിയില്‍ അവര്‍ മത്സരിക്കുന്ന വിഷയം കൂടുതല്‍ ശക്തമായി.

രോഹിത് ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഹ്ലി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

‘ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും അവരോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍, മാച്ച് ഫിറ്റ് ആകാന്‍ അവര്‍ ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമാകണം,’ ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

നവംബര്‍ 26 മുതല്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനും രോഹിത് അനുമതി നല്‍കിയിട്ടുണ്ട്.

ദേശീയ ടീമുമായി ബന്ധമില്ലാത്തപ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് തങ്ങളെത്തന്നെ ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ അവരുടെ അവസാന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി, അമ്പത് സ്‌കോര്‍ ചെയ്യുകയും പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മറുവശത്ത്, മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പുറത്താകാതെ 74 റണ്‍സ് നേടുന്നതിന് മുമ്പ് കോഹ്ലി തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ രേഖപ്പെടുത്തി.

Continue Reading

Cricket

‘ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ല’; മുഹമ്മദ് ഷമിയെ പിന്തുണച്ച് സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

Published

on

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

‘സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഫിറ്റ്നസിന്റെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍, അത് ഞങ്ങള്‍ക്ക് അറിയാവുന്ന മുഹമ്മദ് ഷമിയാണ്. അതിനാല്‍, അദ്ദേഹത്തിന് ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളും ഏകദിന ക്രിക്കറ്റും ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിയാത്തതിന്റെ കാരണമൊന്നും ഞാന്‍ കാണുന്നില്ല. കാരണം ആ കഴിവ് വളരെ വലുതാണ്.

മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല, ഈ വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടെസ്റ്റോടെ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീമറെ തിരഞ്ഞെടുത്തില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ അവഗണിച്ചിരുന്നു, അതിനുശേഷം താന്‍ കളിക്കാന്‍ യോഗ്യനാണെന്ന് 35-കാരന്‍ പ്രസ്താവിച്ചിരുന്നു. 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്.

ത്രിപുരയ്ക്കെതിരെ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് ബംഗാളിനെ അവരുടെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കാന്‍ സഹായിക്കുന്നതിന് അദ്ദേഹം ഇതുവരെ 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 91 ഓവര്‍ എറിഞ്ഞു.

2023 ലോകകപ്പിന് ശേഷം വെറ്ററന്‍ പേസര്‍ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി, അവിടെ 10.70 ശരാശരിയില്‍ 24 സ്‌കാല്‍പ്പുകളുമായി ടൂര്‍ണമെന്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു.

കഴിഞ്ഞയാഴ്ച, സെലക്ഷന്‍ വിവാദത്തില്‍ ബംഗാളിനെ 141 റണ്‍സിന് തോല്‍പ്പിച്ചതിന് ശേഷമുള്ള സെലക്ഷന്‍ വിവാദത്തെക്കുറിച്ച് സംസാരിക്കവെ ഷമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ”അതെ, ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു, എന്തായാലും ഞാന്‍ എപ്പോഴും വിവാദത്തിലാണ്. നിങ്ങള്‍ എന്നെ വില്ലനാക്കിയിരിക്കുന്നു! മറ്റെന്താണ് ഞാന്‍ പറയുക? ഇന്നത്തെ ലോകത്ത്, സോഷ്യല്‍ മീഡിയ വളച്ചൊടിക്കുന്നു. എനിക്ക് വിശ്രമം നല്‍കുന്നതാണ് എന്റെ ജോലി. ബംഗാളിനായി ഞാന്‍ കളിക്കുന്ന ഓരോ മത്സരവും എനിക്ക് ഒരു ഓര്‍മ്മയാണ്.

Continue Reading

Trending