Connect with us

Culture

കുഴിച്ച കുഴിയില്‍; പൂനെയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

Published

on

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയ ഭീതിയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വെറും 105 റണ്‍സില്‍ അവസാനിപ്പിച്ച് 155 റണ്‍സ് ലീഡെടുത്ത സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 143 എന്ന ശക്തമായ നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് കൂടി കയ്യിലിരിക്കെ 298 റണ്‍സ് മുന്നിലുള്ള ഓസീസ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. സ്റ്റീവന്‍ സ്മിത്തും (59) മിച്ചല്‍ മാര്‍ഷും (21) ആണ് സ്റ്റംപെടുക്കുമ്പോള്‍ ക്രീസില്‍.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഓസ്‌ട്രേലിയ 260, ഇന്ത്യ 105. രണ്ടാം ഇന്നിങ്‌സ് – ഓസ്‌ട്രേലിയ 4 വിക്കറ്റിന് 143.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 260 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയെ തകര്‍ത്തു കളഞ്ഞത് ആറു വിക്കറ്റ് നേടിയ സ്പിന്നര്‍ ഓകീഫെയും ഒരോവറില്‍ ചേതേശ്വര്‍ പുജാരയെയും വിരാട് കോഹ്്‌ലിയെയും മടക്കിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ്. സ്പിന്നിനെ അകമഴിഞ്ഞു പിന്തുണച്ച പിച്ചില്‍ 64 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ മാത്രമേ പൊരുതിയുള്ളൂ. മുരളി വിജയ് (10), അജിങ്ക്യ രഹാനെ (13) എന്നിവരൊഴികെ ആരും രണ്ടക്കം കടന്നതു പോലുമില്ല. സമീപകാലത്ത് മികച്ച ഫോമിലുള്ള ക്യാപ്ടന്‍ വിരാട് കോഹ്്‌ലി പൂജ്യത്തിനാണ് മടങ്ങിയത്.ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതിന് 256 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഇന്നലെ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സ് കൂടി ചേര്‍ത്ത് അവസാനിച്ചു. വാലറ്റത്ത് മികച്ച പോരാട്ടം നടത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് (61) രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആഭ്യന്തര സീസണിലെ 64-ാം വിക്കറ്റോടെ കപില്‍ ദേവിന്റെ റെക്കോര്‍ഡ് അശ്വിന്‍ മറികടന്നു.
ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചില്‍ ഏഴാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മുരളി വിജയിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ പിടികൂടുകയായിരുന്നു. സമ്മര്‍ദ്ദമകറ്റാന്‍ ഓകീഫെയെ സിക്‌സറിനു പറത്തിയ ലോകേഷ് രാഹുലിന് തൊട്ടുപിന്നാലെ വൈദ്യസഹായം തേടേണ്ടി വന്നു.
15-ാം ഓവറില്‍ ഇരട്ട പ്രഹരത്തോടെ സ്റ്റാര്‍ക്ക് ഇന്ത്യയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ടീം സ്‌കോര്‍ 44-ല്‍ നില്‍ക്കെ പുജാരയുടെ (6) നെഞ്ചുയരത്തിലേക്ക് സ്റ്റാര്‍ക്ക് കുത്തിയുയര്‍ത്തിയ പന്ത് ഗ്ലൗവിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. നാലാമനായിറങ്ങിയ വിരാട് കോഹ്്‌ലിക്ക് രണ്ടു പന്തേ നേരിടേണ്ടി വന്നുള്ളൂ. ഓഫ് സ്റ്റംപിനു പുറത്തു വന്ന പന്ത് ബൗണ്ടറി കടത്താനുള്ള കോഹ്്‌ലിയുടെ അമിതാവേശം ഫസ്റ്റ് സ്ലിപ്പില്‍ ഹാന്‍സ്‌കോംബിന്റെ കൈകളില്‍ അവസാനിച്ചു.
മൂന്നിന് 44 എന്ന ഘട്ടത്തില്‍ നിന്ന് ടീമിനെ മുന്നോട്ടു നയിച്ചത് രാഹുലും അജിങ്ക്യ രഹാനെയും (13) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയ രഹാനെ പ്രതിരോധത്തിലൂന്നിയപ്പോള്‍ രാഹുല്‍ ഇടയ്ക്കിടെ ബൗണ്ടറി കണ്ടെത്തി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രാഹുല്‍-രഹാനെ സഖ്യം അര്‍ധസെഞ്ച്വറി പിന്നിട്ട് മുന്നേറവെ ഇന്ത്യയുടെ നടുവൊടിച്ച ഒകീഫെയുടെ ഓവര്‍ വന്നു. സ്‌കോര്‍ 94-ല്‍ നില്‍ക്കെ ഓകീഫെയുടെ രണ്ടാം പന്ത് സിക്‌സറിനു പറത്താനുള്ള രാഹുലിന്റെ ശ്രമം അവസാനിച്ചത് ഡേവിഡ് വാര്‍ണറിന്റെ കൈകളില്‍. 97 പന്ത് നേരിട്ട രാഹുല്‍ അതിനകം പത്ത് ഫോറും ഒരു സിക്‌സറും നേടിയിരുന്നു. ഒരു പന്തിനപ്പുറം രഹാനെയും വീണു. സ്ലിപ്പില്‍ അസാധ്യമെന്ന് തോന്നിച്ച ഹാന്‍സ്‌കോംബിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ക്ഷമയോടെ ക്രീസില്‍ നിന്ന രഹാനെക്ക് തിരിച്ചടിയായത്. പിന്നാലെയെത്തിയ വൃദ്ധിമന്‍ സാഹയും അതേ ഓവറിലെ അവസാന പന്തില്‍ പുറത്തായതോടെ ഇന്ത്യ 95-ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. കുത്തിയുയര്‍ന്ന പന്തില്‍ എന്തുചെയ്യണമെന്നറിയാതെ ബാറ്റ് വെച്ച സാഹ സ്ലിപ്പില്‍ സ്മിത്ത് ക്യാച്ച് നല്‍കുകയായിരുന്നു.
പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. നതാന്‍ ലിയോണ്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഹാന്‍സ്‌കോംബിന്റെ മറ്റൊരു മനോഹര ക്യാച്ച് അശ്വിനെയും (1) മടക്കി. പ്രതിരോധത്തിനുള്ള ശ്രമത്തിനിടെ അശ്വിന്റെ ബാറ്റില്‍ തട്ടിയ പന്ത് നിലത്തുവീഴും മുമ്പ് ഹാന്‍സ്‌കോംബ് മുന്നോട്ട് ഡൈവ് ചെയ്ത് കൈക്കലാക്കിയത് അത്ഭുതകരമായിരുന്നു.
മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജയന്ത് യാദവിന്റേതായിരുന്നു പവലിയനിലേക്കുള്ള അടുത്ത ഊഴം. ഓകീഫെ ഗുഡ് ലെങ്തില്‍ എറിഞ്ഞ പന്ത് മുന്നോട്ടു കയറിയ യാദവിനെ (2) നിസ്സഹായനാക്കി വെട്ടിത്തിരിഞ്ഞു. പന്ത് സ്വീകരിച്ച വിക്കറ്റ് കീപ്പര്‍ വെയ്ഡ് നിമിഷാര്‍ധത്തില്‍ സ്റ്റംപിളക്കുകയും ചെയ്തു. ഓകീഫെയുടെ അടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയും (2) മടങ്ങി. സിക്‌സറിനുള്ള ശ്രമത്തില്‍ ഡീപ് മിഡ്‌വിക്കറ്റില്‍ സ്റ്റാര്‍ക്കിന് അനായാസ ക്യാച്ച്. അഏടുത്ത ഓവറില്‍ ഉമേഷ് യാദവിനെ (4) സ്മിത്തിന്റെ കൈകളിലെത്തിച്ച ഓകീഫെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പൂര്‍ത്തിയാക്കി.155 റണ്‍സ് ലീഡോടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ (10) നഷ്ടമായി. അശ്വിനെ രണ്ടു തവണ അതിര്‍ത്തി കടത്തിയ വാര്‍ണര്‍ അവസാന പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകായിരുന്നു. മൂന്നാമനായിറങ്ങിയ സ്റ്റീവ് സ്മിത്ത് സ്പിന്നിനു മുന്നില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്നതിനിടെ, 21 പന്ത് നേരിട്ട് വിക്കറ്റൊന്നുമെടുക്കാതെ നിന്ന ഷോണ്‍ മാര്‍ഷിനെയും അശ്വിന്‍ തന്നെ മടക്കി.
നാലാം വിക്കറ്റില്‍ ഹാന്‍സ്‌കോംബിനൊപ്പം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച സ്മിത്തിന് ഭാഗ്യവും ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ അബദ്ധങ്ങളും തുണയായി. ഓസീ സ്‌കോര്‍ 42-ല്‍ നില്‍ക്കെ ലെഗ് സ്ലിപ്പില്‍ മുരളി വിജയ് ക്യാച്ച് നഷ്ടപ്പെടുത്തി. 57-ല്‍ മിഡ്ഓണില്‍ ഓസീ ക്യാപ്ടന്‍ നല്‍കിയ അവസരം കൈയിലൊതുക്കാന്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ അഭിനവ് മുകുന്ദിനും കഴിഞ്ഞില്ല. അതിനിടെ ഹാന്‍സ്‌കോംബിനെ (19) അശ്വിന്റെ പന്തില്‍ മുരളി വിജയ് ക്യാച്ചെടുത്തു പുറത്താക്കി. സ്‌കോര്‍ 80-ല്‍ നില്‍ക്കെ സ്മിത്ത് വീണ്ടും രക്ഷപ്പെട്ടു. ബാറ്റിലും പാഡിലുമുരസിയ പന്ത് ഷോര്‍ട്ട് ലെഗ് ഫീല്‍ഡറുടെ നേരെ വന്നെങ്കിലും അഭിനവ് മുകുന്ദിന് ഇത്തവണയും പിഴച്ചു.
ഒരറ്റത്ത് പേസ് ബൗളര്‍മാരെ വിരാട് കോഹ്്‌ലി കൊണ്ടുവന്നെങ്കിലും ഓസീ ക്യാപ്ടന്റെ ജാഗ്രതയെ തകര്‍ക്കാനായില്ല. മാറ്റ് റെന്‍ഷോ (31) മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷയില്‍ തളര്‍ച്ച ദൃശ്യമായിരുന്നു. ജയന്ത് യാദവിന്റെ പന്തില്‍ രഹാനെയുടെ കൈകളിലേക്കു നീങ്ങിയ ക്യാച്ച് മുരളി വിജയ് ഇടപെട്ട് അലങ്കോലമാക്കുക കൂടെ ചെയ്തതോടെ ഓസീസ് ആധിപത്യം വ്യക്തമായി. റെന്‍ഷോയെ ജയന്ത് യാദവിന്റെ പന്തില്‍ ഇശാന്ത് ശര്‍മ പിടികൂടിയെങ്കിലും മിച്ചല്‍ മാര്‍ഷും (21 നോട്ടൗട്ട്) സ്മിത്തും (59 നോട്ടട്ട്) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ സ്റ്റംപെടുക്കുംവരെ ക്രീസില്‍ തുടര്‍ന്നു.

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Trending