News
ഇന്ത്യയെ കായിക വന്‍ശക്തിയാക്കണം: ഡോ. എം.പി.അബ്ദുസ്സമദ് സമദാനി
ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്പോര്‍ട്സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് നടത്തിയ പഠനത്തില്‍ പറയുന്നു
ഇന്ത്യയെ കായിക വന്‍ശക്തിയാക്കാന്‍ ആവശ്യമായ ആസൂത്രണങ്ങള്‍ക്കും നയരൂപീകരണത്തിനും നിയമനിര്‍മാണത്തിനും സന്നദ്ധമാകണമെന്ന് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു.
ലോക ഫുട്ബോളിന്റെ ആഘോഷം മികവോടെ ഖത്തറില്‍ നടക്കുമ്പോള്‍ നമ്മുടെ രാജ്യവും അവിടെ കളിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്. അത്തരം ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ സഹായിക്കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
കായികസാക്ഷരത മൗലികാവകാശമാക്കണമെന്നും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ വിദ്യാഭ്യാസ ബോര്‍ഡുകളോട് ഓരോ സ്കൂള്‍ ദിവസവും 90 മിനിറ്റെങ്കിലും കുട്ടികള്‍ക്ക് കളിക്കാനായി നിജപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അമിക്കസ്ക്യൂറി സുപ്രീം കോടതിക്ക് സമര്‍പ്പിക്കുകയുണ്ടായി. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അതിനെ നേരിടാനും സ്പോര്‍ട്സ് സഹായിക്കും. ഏതൊരു രാജ്യത്തിന്റെയും വികസന അജണ്ടയില്‍ ഇന്ന് സുപ്രധാനപങ്കാണ് കായികരംഗം നിര്‍വ്വഹിച്ചുവരുന്നത്. സ്പോര്‍ട്സിന് അര്‍ഹിക്കുന്ന പ്രാധാന്യം ബജറ്റില്‍ നല്‍കണം. ജര്‍മ്മനി, ഓസ്ട്രേലിയ, നോര്‍വേ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെപ്പോലെ സ്പോര്‍ട്സ് പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്നും അറിയിച്ചു.
ദാരിദ്ര്യം, ഭൗതിക സൗകര്യങ്ങളുടെയും പരിശീലനകോച്ചുമാരുടെയും കുറവ്, ക്രിക്കറ്റിതര ഇനങ്ങളോടുള്ള അവഗണന, രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സംഘടനകളിലെ അഴിമതി തുടങ്ങിയ ഘടകങ്ങള്‍ രാജ്യത്തിന്റെ കായിക പുരോഗതിക്ക് തടസ്സം നില്‍ക്കുകയാണെന്നും പറഞ്ഞു.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയും, ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയും ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യം കായികരംഗത്ത് തദനുസൃതമായി മുന്നോട്ടുപോകാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ആത്മപരിശോധനയും തിരുത്തലും അനിവാര്യമായിരിക്കുന്നുവെന്ന് ലോക്സഭയില്‍ സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്പോര്‍ട്സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചെറുപ്പക്കാരെ സ്പോര്‍ട്സിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് സഹായകരമായ പദ്ധതികള്‍ ആവിഷ്കരിക്കണം.
ഫുട്ബോള്‍ അടക്കമുള്ള വിവിധ സ്പോര്‍ട്സ് ഇനങ്ങളില്‍ അതീവ തല്പരരായ ജനങ്ങള്‍ അധിവസിക്കുകയും ഒളിമ്പിക്സിലേക്കടക്കം മികവുറ്റ കളിക്കാരെ നല്‍കുകയും ചെയ്ത മലപ്പുറം ജില്ലയില്‍ സ്റ്റേഡിയ നിര്‍മാണങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ കായിക പുരോഗതിക്കാവശ്യമായ സാമ്പത്തികസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം.
News
ബൈജു രവീന്ദ്രന് തിരിച്ചടി; 9600 കോടി പിഴ ചുമത്തി യുഎസ് കോടതി
1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴയാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ചുമത്തിയത്.
പ്രമുഖ എഡ്യുക്കേഷണല്‍ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി. കമ്പനിയുടെ യുഎസ് ഫിനാന്‍സിങ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് ബൈജുവിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിഫോള്‍ട്ട് വിധി. 1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴയാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ചുമത്തിയത്.
കോടതിയില്‍ ഹാജരാകാനും രേഖകള്‍ നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബൈജു രവീന്ദ്രന് ആവര്‍ത്തിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഡെലവെയര്‍ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെന്‍ഡന്‍ ഷാനന് ആണ് ഡിഫോള്‍ട്ട് വിധി പുറപ്പെടുവിച്ചതെന്ന് ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
2021ല്‍ ബൈജൂസിന്റെ 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ കൈകാര്യം ചെയ്യാന്‍ ഡെലവെയറില്‍ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആല്‍ഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തില്‍ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രന് വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേര്‍ഷന്‍, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.
അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിച്ച ബൈജു രവീന്ദ്രന്, യുഎസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. യുഎസ് കോടതി ഡിഫോള്‍ട്ട് വിധി ത്വരിതഗതിയില്‍ പുറപ്പെടുവിച്ചതാണെന്നും പ്രതിവാദം അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും ബൈജു പറയുന്നു.
kerala
മസ്തിഷ്ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം
ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .
പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
kerala
പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പാലത്തായി പോക്സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world16 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

