Video Stories
ആശാന്മാര് തിരക്കിലാണ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ് മൂന്ന് പുതിയ പരിശീകരുടേയും അവരുടെ തന്ത്രങ്ങളുടേയും വിജയമായി ഫുട്ബോള്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
പോയിന്റ് പട്ടികയില്‍ പിന്തള്ളപ്പെട്ട എഫ്.സി ഗോവയ്ക്കും ചെന്നൈയിന് എഫ്.സിക്കും കഴിഞ്ഞ സീസണിലെ അതേ പരിശീലകരെ നിലനിര്‍ത്തിയിട്ടും നിരാശയായിരുന്നു ഫലം. കൊല്‍ക്കത്തയെ ആദ്യസീസണില്‍ കിരീടം അണിയിച്ച സ്പാനീഷ് പരിശീലകന് ആന്റോണിയോ ഹബാസിനെ പരിശീലകനാക്കിയ പൂനെ സിറ്റി എഫ്.സിയും നിരാശരായി.
പരിശീലകരില്‍ വമ്പന്മാരായ സീക്കോ ( എഫ.സി.ഗോവ), മാര്‍ക്കോ മറ്റേരാസി (ചെന്നൈിയിന് എഫ്.സി) ആന്റോണിയോ ഹബാസ് (എഫ്.സി.പൂനെ സിറ്റി) എന്നിവര്‍ക്കു സ്വന്തം ടീമുകളെ പ്ലേ ഓഫിലേക്കു എത്തിക്കുവാന്‍ കഴിയാതോ പോയതോടെ ലീഗിന്റെ ചലനാത്മകതയില്‍ തന്നെ മാറ്റം വന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ എല്ലാം ടീമുകളും എറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഓരോ സീസണ് കഴിയുന്തോറും ഓരോ ടീമുകളും ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനയായിരുന്നു ഈ സീസണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
സെമിഫൈനലിലേക്കു യോഗ്യത നേടിയ ടീമുകളുടെ പരിശീലകരെ എടുത്താല്‍ എല്ലാവരും ആദ്യമായാണ് ഐഎസ്എല്‍ സീസണില്‍ പരിശീലകരായി എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റീവ് കോപ്പലിനെ പോലെ നവാഗതരാണ് മറ്റു മൂന്നുപേരും. സ്പാനീഷ് ക്ലബുകളെ പരിശീലിപ്പിച്ചിരുന്ന അതല്റ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ മൊളിനൊ,റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിയായി സ്ഥാനം എടുത്ത ജിയാന്‍ ലൂക്ക സാംബ്രോട്ട (ഡല്‍ഹി ഡൈനാമോസ്), 2002ലോകകപ്പില്‍ കളിച്ച കോസ്റ്ററിക്കന്‍ ടീമിന്റെ പരിശീലകനായ അലക്സാന്ദ്രോ ഗുയിമെറസ് ( മുംബൈ സിറ്റി),എന്നിവരെല്ലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നവാഗതരായ പരിശീലകരാണ്. ഇവരുടെ തന്ത്രങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്. തന്ത്രങ്ങളുടെ പഴയ ആശാന്മാര് പരാജയപ്പെട്ട സീസണില്‍ പുതിയ ആശാന്മാര് വിജയം കണ്ടു.
സീക്കോയെ പോലെ വളരെ പരിചയസമ്പത്തുള്ള പരിശീലകരുടെ പരാജയത്തിനു കാരണമായി പ്രമുഖ ഫുട്ബോള്‍ വിദഗ്ധന്‍ പോള്‍ മാസെഫീല്‍ഡ് ചൂണ്ടിക്കാണിക്കുന്നത് ഉച്ചസ്ഥായിയായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. എഫ്.സി ഗോവയുടേയും ചെന്നൈയിന് എഫ്.സിയുടേയും മാര്‍ക്വീ താരങ്ങളുടെ മോശം പ്രകടനം ടീമുകളെ മൊത്തമായി ബാധിച്ചു. മറ്റു ടീമുകള്‍ മികച്ച കളിക്കാരെ കണ്ടെത്തി ടീമിനു ശക്തികൂട്ടിയപ്പോള്‍ ഈ ടീമുകളുടെ പ്രമുഖ താരങ്ങള്‍ പരാജയമായി. ഐഎസ്എല്‍ മത്സരങ്ങള്‍ വളരെ ശക്തമാകുകയും അതിനോടൊപ്പം മത്സരങ്ങള്‍ക്കു വീറും വാശിയും ഇത്തവണ വര്‍ധിച്ചുവെന്നു തെളിയിക്കുന്നതാണ് ഇതിനകം കഴിഞ്ഞ മത്സരങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതെന്ന് ബിര്‍മിങ്ഹാം സിറ്റിയുടെ മുന്‍ താരം കൂടിയായയ പോള്‍ മാസിഫീല്‍ഡ് പറഞ്ഞു.
എന്നാല്‍ ലീഗിന് പുതിയ മാനം കൈവന്നതോടൊപ്പം തന്ത്രങ്ങളുടെ സൂക്ഷ്മവും അതീവ നൈപുണ്യത്തോടെയുമുള്ള നടപ്പാക്കലും ഐഎസ്എല്‍ സീസണില്‍ കാണുവാന്‍ കഴിഞ്ഞുവെന്ന് ന്യൂസിലാണ്ടിന്റെ ദേശീയ ടീമിന്റെയും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെയും മുന്‍ പരിശീലകന് കൂടിയായി റിക്കി ഹെര്‍ബെര്‍ട്ട് എടുത്തുപറഞ്ഞു. ഐഎസ്എല്‍ കുടുതല്‍ വിപുലവും കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്. അതേപോലെ മികവുറ്റ കളിക്കാരെയും ടീമുകളേയും പുതിയതായി ഉള്‍പ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമെ അടവ്നയങ്ങളിലും തന്ത്രങ്ങളുടെ ആവിഷ്കാരങ്ങളിലും കൂടുതല്‍ പുതുമകളും കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്എല്‍ മത്സരങ്ങളുടെ ടെലിവിഷന്‍ കമന്റേറ്റര്‍ കൂടിയാണ് ഹെര്‍ബെര്‍ട്ട്.
നേരത്തെ അദ്ദേഹം കഴിഞ്ഞ സീസണില്‍ മികവ് കാണിച്ച എലാനോ ബ്ലൂമര്‍, സ്റ്റീവന്‍ മെന്‍ഡോസ (ചെന്നൈയിന് എഫ്.സി), ലിയോ മോറ (എഫ്.സി ഗോവ) എന്നിവരെ ഒഴിവാക്കിയതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
ഈ സീസണിലെ ഏറ്റവും കൗതുകകരമായ കാര്യം സെമിഫൈനലിക്കേു യോഗ്യത നേടിയ നാല് ടീമുകളുടേയും പരിശീലകര്‍ നവാഗതരാണന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എല്‍ ആദ്യ സീസണ് മുതല്‍ പരിശീലകരായിരുന്നവര്‍ പരാജയപ്പെട്ടപ്പോല്‍ ജിയാന്‍ ലൂക്ക സാംബ്രോട്ട (ഡല്‍ഹി), ഹോസെ മൊളിനോ( കൊല്‍ക്കത്ത),സ്റ്റീവ് കോപ്പല്‍ (കേരള ബ്ലാസറ്റേഴ്സ്), അലക്സാന്ദ്രെ ഗുയിമെറസ് (മുംബൈ സിറ്റി) എന്നിവര്‍ തങ്ങളുടെ ടീമുകളെ സെമിഫൈനലില്‍ എത്തിച്ചുകൊണ്ട് വിജയം നേടി.
പുതിയ ആശയങ്ങളും ,മൂല്യങ്ങളും നടപ്പാക്കുന്നതോടൊപ്പം ഇവര്‍ക്ക് മത്സരങ്ങളുടെ ഗതിക്ക് അനുസരിച്ചു തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ സാധിച്ചു. സീസണിന്റെ ആദ്യ ഘട്ടത്തില്‍ ഈ പരിശീലകര്‍ക്ക് കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഓരോ പോയിന്റും സെമിഫൈനലിലേക്കുള്ള പാതയില്‍ നിര്‍ണായകമാണെന്ന വാസ്തവം മനസിലാക്കി ടീമിനെ അതിന് അനുസരിച്ചു ഒരുക്കാന്‍ കഴിഞ്ഞതായും പോള്‍ മാസിഫീല്‍ഡ് അടിവരയിട്ടു സൂചിപ്പിച്ചു.
കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെ എത്തിയ ടീമുകളെയാണ് മൊളിനോയ്ക്കും സാംബ്രോട്ടയ്ക്കും പരിശീലിപ്പിക്കാന്‍ ലഭിച്ചത് എന്നാല്‍ ഗുയിമെറസും സ്റ്റീവ് കോപ്പലും കഴിഞ്ഞ സീസണില്‍ യഥാക്രമം ആറാമതും എട്ടാമതും നിന്ന ടീമുകളെയാണ്
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala12 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

