Connect with us

Culture

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് മോദി

Published

on

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍ പ്രൗഢി നഷ്ടപ്പെട്ട മോദിയെ വരച്ചുകാണിക്കുന്നു.

2014-ല്‍ അധികാരത്തിലേറുന്നതിന് മുമ്പ് രാജ്യത്തെ നോക്കി മോദി പറഞ്ഞതെല്ലാം ഒരു പുറംകാഴ്ച്ചക്കാരന്റെ മനോഭാവത്തോടെയായിരുന്നു. രാജ്യത്തിന്റെ പിന്നോക്ക സാമ്പത്തികാവസ്ഥയേയും തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയുമെല്ലാം പുറത്തുനിന്ന് കൊണ്ട് മോദി വിമര്‍ശിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പോടെ അതിഗംഭീര വിജയത്തിനുശേഷം 2014-ല്‍ അധികാരത്തിലേറി. പക്ഷേ, ഉറപ്പുനല്‍കിയതൊന്നും പാലിക്കാന്‍ മോദിക്കായില്ല. മാത്രവുമല്ല, രാജ്യത്തെ സാമ്പത്തികാവസ്ഥ കുത്തനെ നിലംപതിക്കുകയുമായിരുന്നു. തൊഴില്‍ ദാരിദ്ര്യം പിടിമുറിക്കി നീങ്ങുന്ന സാമ്പത്തികാവസ്ഥയുടെ നട്ടെല്ലൊടിച്ചത് നവംബര്‍ 8ന് നടത്തിയ നോട്ട് നിരോധനമായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ബാങ്കുകളിലെ കുന്നുകൂടി കിടക്കുന്ന ലോണുകള്‍ സാമ്പത്തിക നഷ്ടവും ആഭ്യന്തര നിക്ഷേപത്തേയും കാര്യമായി ബാധിക്കുകയാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ നിലതെറ്റിയിരിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധന്‍ പ്രവീണ്‍ ചക്രവതി പറഞ്ഞതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. മോദിയുടെ രാഷ്ട്രീയപരമായ നീക്കമായിരുന്നു കള്ളപ്പണം നിരോധിക്കാനെന്ന പേരില്‍ മൊത്തം പണവും പിന്‍വലിച്ചത്. എന്നാല്‍ ഇത് സാമ്പത്തികാസ്ഥയെ നിലംപരിശാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരൊറ്റ നികുതി വ്യവസ്ഥ എന്ന പേരില്‍ ജി.എസ്.ടി കൊണ്ടുവന്നതും കച്ചവടക്കാരെ മോശം രീതിയില്‍ ബാധിച്ചുതുടങ്ങിയിരിക്കുകയാണെന്നുമുള്ള വിലയിരുത്തലിലാണ് മാധ്യമങ്ങള്‍.

സാമ്പത്തികാവസ്ഥ തകര്‍ന്നുവെന്ന് ബി.ജെ.പിയുടെ നേതാവ് യശ്വന്ത് സിന്‍ഹയാണ് പരസ്യമായി പറഞ്ഞത്. ഇത് സര്‍ക്കാരിനേറ്റ കനത്ത ആഘാതമാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ അപ്രതീക്ഷിത വളര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതും സര്‍ക്കാരിന് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു. യുവാക്കളുടെ വോട്ടില്‍ ലഭിച്ച വിജയത്തില്‍ അധികാരത്തിലേറിയ മോദിക്ക് ഡല്‍ഹി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികള്‍ നഷ്ടമായി. സാമൂഹ്യമാധ്യമങ്ങളിലെ തീപ്പൊരിയായിരുന്ന മോദിക്കിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘരാഷ്ട്രീയവും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മോദിയുടെ പ്രഭാവം കെടുത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending