Connect with us

Sports

IPL: രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തക്കെതിരെ

മല്‍സരം രാത്രി 7-30 മുതല്‍.

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ആദ്യ അഞ്ച് മല്‍സരങ്ങളില്‍ നാലിലും വിജയം നേടി ഒന്നാം സ്ഥാനത്ത് എളുപ്പം കയറിയിരുന്നവര്‍. പക്ഷേ അവസാന ആറ് മല്‍സരങ്ങളില്‍ അഞ്ചിലും തോറ്റ് പുറത്തേക്കുള്ള വാതില്‍ തുറന്ന് നില്‍ക്കുന്നവര്‍. ഇതാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അവസ്ഥ. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി കളിക്കുമ്പോള്‍ നില്‍ക്കണോ അതോ പോണോ എന്നതാണ് സഞ്ജുവിന്റെ ചോദ്യം.

െകാല്‍ക്കത്തക്കാര്‍ക്കും ഇതേ പ്രശ്‌നമുണ്ട്. ടീം എന്ന നിലയില്ലല്ല, വ്യക്തിഗത പ്രകടന മികവിലാണ് അവരുടെ സമീപകാല നേട്ടങ്ങള്‍. അപ്പോളും പ്ലേ ഓഫ് കസേര അകലെ നില്‍ക്കുന്നു. രാജസ്ഥാന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ഹെഡ് കോച്ച് കുമാര്‍ സങ്കക്കാരക്ക് തന്നെ ഉത്തരമില്ല. ഓപ്പണര്‍മാരായ യശ്‌സവി ജയ്‌സ്‌വാളും ജോസ് ബട്‌ലറും ഗംഭീരമായി കളിക്കുന്നു. മൂന്നാം നമ്പറില്‍ സഞ്ജു സാംസണും മോശമല്ല. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ടും യൂസവേന്ദ്ര ചാഹലും അശ്വിനുമെല്ലാമുണ്ട്. അവസാന മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ ടീം വിജയം ഉറപ്പിച്ചതാണ്. പക്ഷേ സന്ദിപ് ശര്‍മയുടെ അവസാന ഓവറിലെ അവസാന പന്ത് നോബോളായി മാറിയപ്പോള്‍ അബ്ദുള്‍ സമദ് എന്ന ഓള്‍റൗണ്ടര്‍ അവസരം പ്രയോജനപ്പെടുത്തി പായിച്ച സിക്‌സറില്‍ സഞ്ജുവും സംഘവും തല താഴ്ത്തി. ഇത്തരത്തില്‍ ഫീല്‍ഡില്‍ സംഭവിക്കുന്ന പിഴവുകളാണ് ടീമിനെ അലട്ടുന്നത്. സഞ്ജുവിന്റെ പല തീരുമാനങ്ങളും മണ്ടത്തരങ്ങളായി മാറുന്നുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ ജെയ്്‌സണ്‍ ഹോള്‍ഡര്‍ക്ക്് മുകളില്‍ അശ്വിന് അവസരം നല്‍കുന്നതും ഇംപാക്ട്് താരത്തെ തെരഞ്ഞെടുക്കുന്നതിലുമെല്ലാം പിഴവുകള്‍ സംഭവിക്കുന്നുണ്ട്.

ബൗളര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ സഞ്ജു വിമര്‍ശനങ്ങള്‍ നേരിടുന്നു. സന്ദീപ് ശര്‍മ മികച്ച ന്യുബോള്‍ ബൗളറാണ്. പക്ഷേ സമ്മര്‍ദ്ദത്തില്‍ അദ്ദേഹം പതറുമ്പോള്‍ പുതിയ പന്ത് കൈകാര്യം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ. ഒബേദ് മക്കോയി, ബാറ്റര്‍ ജോ റൂട്ട് തുടങ്ങിയവരെയൊന്നും ഇത് വരെ പ്രയോജനപ്പെടുത്താനായിട്ടില്ല. മധ്യനിരയില്‍ ഹെത്തിമര്‍ വിശ്വസ്തനായിരുന്നു തുടക്കത്തില്‍. പക്ഷേ വിന്‍ഡീസുകാരന് അവസാന മല്‍സരങ്ങളില്‍ ആ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇന്ന് ശുഭവാര്‍ത്ത മുഖ്യ സിമര്‍ ട്രെന്‍ഡ് ബോള്‍ട്ട് പരുക്കില്‍ നിന്ന് മുക്തനായി എന്നതാണ്. കൊല്‍ക്കത്താ സംഘത്തില്‍ നിറയെ കൂറ്റനടിക്കാരാണ്. അതിനാല്‍ ഏത് വലിയ സ്‌ക്കോറും ഈഡനില്‍ സുരക്ഷിതമല്ല. ആറാം നമ്പറില്‍ വരുന്ന റിങ്കുസിംഗ്, ആന്ദ്രെ റസല്‍ എന്നിവരുടെ മികവിലായിരുന്നു അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ വിജയിച്ചത്. ഇന്നിംഗ്‌സിന് തുടക്കമിടുന്ന ജാസോണ്‍ റോയ്, റഹ്മത്തുല്ല ഗുര്‍ബാസ് എന്നിവര്‍ അക്രമകാരികളാണ്. വെങ്കടേഷ് അയ്യര്‍, നായകന്‍ നിതീഷ് റാണ എന്നിവരും മികച്ച ഫോമില്‍ കളിക്കുന്നവരാണ്. മല്‍സരം രാത്രി 7-30 മുതല്‍.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending