Connect with us

kerala

നിലപാട് മാറ്റം രാഷ്ട്രീയ അവസരവാദമോ? റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം

സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.

Published

on

ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സിപിഎമ്മിനെ പ്രതിരോധിക്കുന്ന ഇടത് ശബ്ദമെന്ന നിലയില്‍ ശ്രദ്ധേയനായ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന അവകാശവാദത്തോടെയാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ അദ്ദേഹം സിപിഎമ്മിന്റെ യാതൊരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും, സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഷാളണിയിച്ച് അംഗത്വം സ്വീകരിച്ച ശേഷം, ദ്രവിച്ച ആശയങ്ങള്‍ക്കിപ്പോള്‍ പ്രസക്തിയില്ലെന്നും സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് ആരോപിച്ചു. എന്നാല്‍ വര്‍ഷങ്ങളോളം സിപിഎമ്മിന്റെ വക്താവെന്ന നിലയില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാള്‍, ‘ഇന്നുമുതല്‍ എന്റെ വാക്കും പ്രവൃത്തിയും ബിജെപിക്ക് വേണ്ടിയാണ്’ എന്ന പ്രഖ്യാപനത്തിലേക്ക് എത്തിയത്.

മുന്‍കാലങ്ങളില്‍ ബിജെപിയെ വര്‍ഗീയവാദികളെന്ന് വിമര്‍ശിച്ചിരുന്ന റെജി ലൂക്കോസ്, ഇപ്പോള്‍ സിപിഎമ്മിനെതിരെ അതേ ആരോപണം ഉന്നയിക്കുന്നത് നിലപാട് വൈരുധ്യമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇല്ലെന്ന അവകാശവാദവും, ഉത്തരേന്ത്യയിലെ ബിജെപി ഭരണത്തിലെ വികസനം തന്നെ ‘ഞെട്ടിച്ചുവെന്ന’ പരാമര്‍ശവും, ഇടത് രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ യുക്തിയായി മാറ്റിയെടുക്കാനുള്ള ശ്രമമായാണ് കാണപ്പെടുന്നത്.

അതേസമയം, റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ലായിരുന്നുവെന്നും, ഇടത് സഹയാത്രികനെന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയതാണെന്നും പറഞ്ഞാണ് സിപിഎം ഇപ്പോള്‍ തടിയൂരാന്‍ ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഈ നിലപാടില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വിശദീകരണവും സിപിഎം മുന്നോട്ടുവച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ചോദ്യം ചെയ്തു; സിപിഎം വക്താവിന് താക്കീതുമായി പാര്‍ട്ടി

വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Published

on

വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെയും സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് കാട്ടിയ സി.പി.എം വക്താവ് ബി.എന്‍ ഹസ്‌ക്കറിന് താക്കീത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് പാര്‍ട്ടി ഹസ്‌ക്കറിനെ താക്കീത് ചെയ്തത്. വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കിയത് സി.പി.എമ്മിന്റെ മൗനമാണെന്നും സി.പി.ഐ പറഞ്ഞത് പോലെ വ്യക്തമായ നിലപാട് പറയണമെന്നും ഹസ്‌ക്കര്‍ പറഞ്ഞു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

 

Continue Reading

kerala

സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു, ദ്രവിച്ച ആശയം മാറണം -റെജി ലൂക്കോസ്

Published

on

സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റെജി ലൂക്കോസ് ഇനി ബിജെപിയില്‍. ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ഇടതുപക്ഷ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്ത ഇടത് സഹയാത്രികന്‍ എന്നുള്ള മേല്‍വിലാസമാണ് റെജി ലൂക്കോസിന് ഇതുവരെയും ഉണ്ടായിരുന്നത്.

കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.

35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.

 

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴോട്ട്; 200 രൂപയുടെ ഇടിഞ്ഞു

ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് വില. 1,01,400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.

തുടര്‍ച്ചയായ മൂന്നാംദിവസും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വര്‍ണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.

ഒരു പവന്‍ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം.
ന്നത്.

 

Continue Reading

Trending