News

ഗസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രാഈല്‍; 24 മരണം

By webdesk17

March 30, 2025

തെക്കന്‍ ഗസയിലെ റഫയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രാഈല്‍ സൈന്യം. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ചതായി ഹമാസ് പറഞ്ഞതിന് പിന്നാലെ ഒരു ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ആഴ്ചയില്‍ അഞ്ച് ബന്ദികളെ മോചിപ്പിക്കണമെന്നാണ് നിര്‍ദേശം.

ഇസ്രാഈല്‍ എല്ലാ ഭക്ഷണസാധനങ്ങളും മറ്റ് സാധനങ്ങളും എന്‍ക്ലേവിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം റമദാന്‍ അവസാനിക്കുമ്പോള്‍, ഗസയിലെ ഫലസ്തീനികള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ച് മാത്രമുള്ള മറ്റൊരു ഈദുല്‍-ഫിത്തറിന് തയ്യാറെടുക്കുകയാണ്. ഗസയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 50,277 ഫലസ്തീനികള്‍ മരിക്കുകയും 114,095 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസും മരണസംഖ്യ 61,700 ആയി അപ്‌ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി കരുതപ്പെടുന്നു.

ഈ മാസം 18 ന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസയില്‍ നടന്ന ആക്രമണങ്ങളില്‍ 921 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.