Connect with us

gulf

ഇസ്രയേല്‍ കരാറിന്റെ മറവില്‍ ആയുധതാത്പര്യങ്ങള്‍; യുഎഇക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ യുഎസ്

ഇസ്രയേല്‍-യു.എസ് സംഘം വിവിധ മേഖലകളിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നു മടങ്ങി.

Published

on

അബുദാബി: യുഎഇ- ഇസ്രയേല്‍ സമാധാനക്കരാറിന്റെ പിന്നില്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള യു.എസിന്റെ കച്ചവടക്കണ്ണ്. മാസങ്ങള്‍ക്കകം യുഎഇയുമായി യുദ്ധവിമാനങ്ങള്‍ കൈമാറാനുള്ള കരാറില്‍ ഒപ്പുവയ്ക്കാനാണ് യുഎസ് ഭരണകൂടം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം യുഎസ്-ഇസ്രയേല്‍ സംഘം യുഎഇയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നിലും ഈ ലക്ഷ്യമുണ്ട്.

യുദ്ധവിമാനങ്ങള്‍ ചര്‍ച്ചയ്ക്കു വന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിരോധ കരാര്‍ അവസാന നിമിഷം അജണ്ടയില്‍ നിന്ന് മാറ്റുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ യുഎസ് സംഘത്തിന് നേതൃത്വം നല്‍കിയത് പ്രസിഡണ്ട് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നറാണ്. യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് യുഎസ് വിദേശകാര്യ മന്ത്രാലയം നേരത്തെ യുഎഇ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

സമാധാനക്കരാറിന്റെ മറവില്‍ യുദ്ധവിമാനങ്ങള്‍ യുഎഇക്ക് വില്‍ക്കാനുള്ള യുഎസ് തീരുമാനത്തില്‍ ഇസ്രയേലിന് അതൃപ്തിയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യേഷ്യയിലെ സൈനിക സന്നാഹങ്ങള്‍ ‘കൂടുതല്‍ ആധുനികമാവുന്നതിനെ’ ഇസ്രയേല്‍ ഭയക്കുന്നതായി മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് ഇടപെട്ടതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിരോധ കരാര്‍ ചര്‍ച്ച ചെയ്യാനായി സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് ഒപ്പം വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് നേരത്തെ യുഎഇയിലെത്തിയിരുന്നു. ഗള്‍ഫ് യുദ്ധത്തിനുശേഷം, സൈനിക വിമാനങ്ങള്‍, ഹാര്‍ഡ്വെയര്‍, എഫ്-16 വിമാനങ്ങള്‍ തുടങ്ങിയവ യു.എ.ഇ.ക്ക് അമേരിക്ക വിറ്റിട്ടുണ്ട്. ഇത് ഒരു പുതിയ ബന്ധമല്ല, പതിറ്റാണ്ടുകളായി തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന സംസ്‌കാരമുള്ള ബന്ധമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഇസ്രയേല്‍-യു.എസ് സംഘം വിവിധ മേഖലകളിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നു മടങ്ങി. നയതന്ത്ര മേഖലയില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിപുല കൂടിക്കാഴ്ചയായിരുന്നു ഇത്.

‘യുഎസ്-ഇസ്രയേല്‍ സംഘത്തിന്റെ യുഎഇയിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു. സഹകരണത്തിന്റെ പുതിയ കാലഘട്ടത്തിന് സന്ദര്‍ശനം നാന്ദി കുറിക്കും. ജനങ്ങള്‍ക്കിടയില്‍ സൗഹൃദം പുഷ്ടിപ്പെടുത്തുന്നതിനും സാംസ്‌കാരിക-സാമ്പത്തിക ബന്ധം ദൃഢപ്പെടുത്തുന്നതിനും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടത്തിന് നന്ദി’- വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് ഡയറക്ടര്‍ ഹിന്ദ് അല്‍ ഉതൈബ ട്വീറ്റ് ചെയ്തു.

നേരത്തെ, ഇസ്രയേല്‍ ചരക്കുകള്‍ക്കുള്ള നിരോധനം യുഎഇ എടുത്തു കളഞ്ഞിരുന്നു. 48 വര്‍ഷത്തെ നിരോധമാണ് കഴിഞ്ഞയാഴ്ച നീക്കിയിരുന്നത്. ഇരുരാഷ്ട്രങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ നീക്കം വഴി തുറക്കുക. യുഎയില്‍ വ്യാപാരം തുടങ്ങാന്‍ ഇസ്രയേല്‍ കമ്പനിക്ക് അനുമതി നല്‍കുകയും ചെയ്യും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

gulf

കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വം

New Leadership for KMCC Bahrain Kozhikode District Women’s Wing

Published

on

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്‍ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.

സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ്‌ ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ്‌ സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്‌സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.

കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്‌ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്‌, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.

Continue Reading

gulf

ബഹ്റൈനില്‍ ക്യാമ്പിങ് സ്ഥലങ്ങള്‍ക്ക് ശുചിത്വ ഡെപ്പോസിറ്റ് സംവിധാനം

20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.

Published

on

മനാമ: ബഹ്റൈനിലെ സാഖിര്‍ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി അധികാരികള്‍. 20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.

മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന്റെ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, സീസണ്‍ അവസാനിക്കുമ്പോള്‍ ക്യാമ്പിംഗ് സൈറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്ട്രേഷന്‍ സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.

ടെന്റുകള്‍ അഴിച്ചുമാറ്റിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലോ, അല്ലെങ്കില്‍ സീസണ്‍ അവസാനിക്കുന്ന തീയതിക്കുള്ളിലോ ഏതാണോ ആദ്യം വരുന്നത് ക്യാമ്പേഴ്‌സ് സ്ഥലങ്ങള്‍ വൃത്തിയാക്കണം. ശുചീകരണം നടപ്പാക്കാത്ത പക്ഷം, ഡെപ്പോസിറ്റ് തുക മുനിസിപ്പാലിറ്റിക്ക് ചെലവായി ഉപയോഗിക്കാനും, ആവശ്യമെങ്കില്‍ അധിക തുകയും ഈടാക്കാനുമാകും.

20252026 ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ 5-ന് ആരംഭിച്ച് മാര്‍ച്ച് 25-ന് അവസാനിക്കും. രജിസ്ട്രേഷന്‍ നവംബര്‍ 20 മുതല്‍ 30 വരെ ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ സംരംഭം വഴി ഡിജിറ്റലായി നടത്താം.

സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയ്യാറെടുപ്പുകളും പ്രഖ്യാപിച്ചത്. അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, അല്‍ജുനോബിയ ആപ്പ്, ദേശീയ തവാസുല്‍ പ്ലാറ്റ്ഫോം എന്നിവ വഴി ബന്ധപ്പെടാം.

 

Continue Reading

Trending