Connect with us

Video Stories

ഹിതപരിശോധന: ഇറ്റലിയില്‍ റെന്‍സിയുടെ ഭാവി തുലാസില്‍

Published

on

റോം: ഇറ്റലിയില്‍ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭാവി തുലാസിലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി പ്രയാസപ്പെടുന്ന ഇറ്റാലിയന്‍ ജനത ഭരണകൂടത്തിനെതിരെ വിധിയെഴുതാന്‍ കിട്ടിയ അവസരമായാണ് ഹിതപരിശോധനയെ കാണുന്നത്. ഭരണഘടനാ പരിഷ്‌കരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞാല്‍ രാജിവെക്കുമെന്ന് റെന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിതപരിശോധന ഫലം ഭരണകൂടത്തിന് എതിരാണെങ്കില്‍ ഇറ്റലിയുടെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ വന്‍ പ്രത്യാഘാതമുണ്ടാകും.
യൂറോപ്യന്‍ ഓഹരി വിപണികളെയും അത് ബാധിക്കും. യൂറോയുടെ ഭാവിയും അപകടത്തിലാകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. അഭിപ്രായ സര്‍വേകള്‍ ശരിയാണെങ്കില്‍ ഹിതപരിശോധനാ ഫലം റെന്‍സി എതിരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇറ്റാലിയന്‍ പാര്‍ലമെന്റ് ഘടന പൊളിച്ചെഴുതുന്നതാണ് റെന്‍സിയുടെ പ്രധാന പരിഷ്‌കരണ നിര്‍ദേശം. ഇതുപ്രകാരം നിയമ നിര്‍മാണ അധികാരം പാര്‍ലമെന്റിന്റെ അധോസഭയില്‍ മാത്രമായി ഒതുങ്ങും. ഉപരിസഭ(സെനറ്റ്) പ്രാദേശിക അധികാരികളെ പ്രതിനിധീകരിക്കുന്ന ബോഡിയായി ചുരുങ്ങും.

സെനറ്റര്‍മാരുടെ അംഗം 315ല്‍നിന്ന് നൂറായി കുറക്കും. കേന്ദ്ര ഭരണകൂടത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും പ്രാദേശിക അധികാരസ്ഥാപനങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ പരിഷ്‌കരണ നിര്‍ദേശം. ഇവ രണ്ടും അധികാര കേന്ദ്രീകരണത്തിന് കാരണമാവുകയും സെനറ്റിന്റെ ജനാധിപത്യ ചുമതലകള്‍ കുറക്കുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഭരണഘടനാ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്കാണ് ഹിതപരിശോധനയില്‍ മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേകളെല്ലാം പറയുന്നു.

 

റെന്‍സിയുടെ പരാജയം കടക്കെണിയില്‍ കുടുങ്ങിയ 2011ലെ കറുത്ത നാളുകളിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കുമോ എന്ന് നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഇറ്റലിയുടെ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ റെന്‍സി യൂറോപ്യന്‍ കമ്മീഷനുമായി ധാരണയിലെത്തിയിരുന്നു. അദ്ദേഹം പുറത്തുപോകുകയാണങ്കില്‍ അത്തരം കരാറുകളും അപകടത്തിലാകും. ഭരണകൂടം രാജിവെക്കുന്നതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഇറ്റലിക്ക് ഇനിയൊരു തെരഞ്ഞെടുപ്പ് താങ്ങാനാവില്ല.
2011ല്‍ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജിവെച്ചതിനുശേഷം ഇറ്റലി മൂന്ന് സര്‍ക്കാറുകളെ പരീക്ഷിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

news

ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി

കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.

Published

on

പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.

പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending