More
പകരക്കാരനില്ലാത്ത പ്രതാപശാലി- തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്‌പോര്‍ട്‌സില്‍, വിശിഷ്യാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ ഭാഷയിലും ആവശ്യമാണ് ടെന്നിസ് മൈതാനത്തെ ഈ വിശ്വപ്രതാപിക്ക്. ഇതിഹാസമെന്ന പദത്തിന്റെ നേര്‍ ആംഗലേയം ലെജന്‍ഡ് എന്നാണ്. ചരിത്ര പുസ്തകങ്ങളിലൂൂടെ സഞ്ചരിച്ചാല്‍ ലെജന്‍ഡുകളുടെ വിഹാരവിലാസം കാണാം. ഫ്രഞ്ച് പദമായ ലെജന്‍ഡിനെ സ്പാനിഷുകാര്‍ ലെജന്‍ഡെയായും പോര്‍ച്ചുഗീസുകാരും ബ്രസീലുകാരും ലെന്‍ഡെയായും അറബികള്‍ ഉന്‍വാനു തഫ്‌സീരിയായുമെല്ലാം വായനാലോകത്തിന് സുപരിചിതമാക്കിയത് കായിക താളുകളിലൂടെയാണ്… ഇന്നലെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ സ്വിസ് താരത്തിന്റെ എട്ടാം സുവര്‍ണ നേട്ടം എത്ര രാജകീയമാണെന്ന് നോക്കുക.
കേവലം ഒരു മണിക്കൂര്‍ 41 മിനുട്ടാണ് കലാശപ്പോരാട്ടം ദീര്‍ഘിച്ചത്. 35 കാരനായ ഒരു താരം ആ സമയമത്രയും ഊര്‍ജ്ജത്തെ കവചമാക്കി ഒരു 28 കാരനെ നേരിടുകയായിരുന്നു. ആരോഗ്യശാസ്ത്രം പറയുന്നത് ഒരു പുരുഷന്റെ ഏറ്റവും കരുത്തുറ്റ പ്രായമെന്നത് 25 നും 30 നുമിടയിലാണ്. രക്തം തിളക്കുന്ന ആ പ്രായത്തില്‍ കരുത്തിന്റെ പ്രതാപരൂപമായിരിക്കും താരങ്ങള്‍. ക്രോട്ടുകാരനായ മിലിച്ച് ആ പ്രായത്തില്‍ തളര്‍ന്നവശനായി സെന്റര്‍ കോര്‍ട്ടില്‍ മുഖം പൊത്തുകയും കരയുകയും വേദനയില്‍ പുളയുകയും റാക്കറ്റ് വലിച്ചെറിയുകയും ചെയ്തപ്പോള്‍ നോക്കൂക നിങ്ങള്‍ ആ മുപ്പത്തിയഞ്ചുകാരനെ…… അടുത്ത ഗെയിമിനുള്ള ഊര്‍ജ്ജം സ്വാംശീകരിച്ച്, ടവലെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പി കളഞ്ഞ് അമ്പയറുടെ സര്‍വീസ് കോളും കാത്തിരിക്കുന്നു അദ്ദേഹം.
സെന്റര്‍ കോര്‍ട്ടില്‍ ഇത്തവണ ഒരു പ്രതിയോഗിക്കും ഒരു സെറ്റ് പോലും അദ്ദേഹം നല്‍കിയില്ല. ഈ പ്രായത്തില്‍ ഇതെങ്ങനെ സാധിക്കുന്നു-അത് അദ്ദേഹത്തിന് മാത്രം അറിയുന്ന രഹസ്യം. ആ താരത്തിന് മാത്രം തിലകമാവുന്ന നേട്ടം. 1976 ലാണ് അവസാനമായി ഒരു താരം ഒരു സെറ്റ് പോലും പ്രതിയോഗിക്ക് നല്‍കാതെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ മുത്തമിട്ടത്-സാക്ഷാല്‍ ബ്യോണ്‍ ബോര്‍ഗ്ഗ്. ആ സ്വപ്‌ന സുന്ദര നേട്ടത്തിന് ശേഷം സമകാലിക ടെന്നിസില്‍ എത്രയെത്ര താരങ്ങള്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഈ അമൂല്യ ശക്തിസ്രോതസ് തന്നെ എട്ട് തവണ കിരീടം സ്വന്തമാക്കിയിരിക്കുന്നു. എട്ടാം തവണയാണ് ഒരു സെറ്റ് പോലും ആര്‍ക്കും നല്‍കാതെ അദ്ദേഹം അജ്ജയ്യനായിരിക്കുന്നത്…..
സത്യം, വിശേഷിപ്പിക്കാന്‍ വാക്കുകളില്ല ഈ താരത്തെ. കായിക റിപ്പോര്‍ട്ടിംഗിലെ ഒരു കളിയെഴുത്തുകാരന്റെ സായുജ്യമെന്നത് ഈ പ്രതിഭയെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ നിരവധി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞുവല്ലോ എന്നുള്ളതാണ്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ മഹാനായ താരം കളിച്ചിരുന്നു. മൂന്ന് തവണ ആ കളി കാണാന്‍ മാത്രം വിംബിള്‍ഡണിലെത്തി. പിന്നെ ഫൈനലും. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗി ബ്രിട്ടിഷുകാരനായ ആന്ദ്രെ മുറെയായിരുന്നു. ആ മല്‍സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അതിരാവിലെ വിംബിള്‍ഡണിലെത്തിയിട്ടും മീഡിയ ടിക്കറ്റ് ലഭിക്കാതിരിക്കുകയും അവസാനം ബി.ബി.സി ടെന്നിസ് റിപ്പോര്‍ട്ടര്‍ ജാക് ല്വിന്‍ കിവെയുടെ ഇടപെടലില്‍ വൈകീട്ടോടെ ഒരു ചെയര്‍ തരപ്പെടുകയും ചെയ്ത അനുഭവത്തില്‍ ആ കലാശക്കളി റിപ്പോര്‍ട്ട് ചെയ്ത നിമിഷങ്ങള്‍ മറക്കാനാവില്ല. അന്ന് സ്വന്തം നാട്ടുകാരന് വേണ്ടി ഇംഗ്ലീഷുകാര്‍ ആര്‍ത്തുവിളിച്ചിട്ടും അക്ഷോഭ്യനായിരുന്നു, അചഞ്ചലനായിരുന്നു സ്വിസ് ഇതിഹാസം. തോല്‍വിയിലും അദ്ദേഹം തല ഉയര്‍ത്തി റണ്ണറപ്പായി മടങ്ങി. മടങ്ങുമ്പോള്‍ മുറെക്ക് ഹസ്തദാനം നടത്തി, അമ്പയര്‍ ഉള്‍പ്പെടെ കളി നിയമങ്ങളെ മാനിച്ച് എല്ലാവര്‍ക്കും ഹസ്തദാനം. ഇന്നലെയും നോക്കുക- ചരിത്രം തനിക്ക് വേണ്ടി പ്രകാശ ഗോപുരമായി നിന്ന വേളയിലും അദ്ദേഹം ആഹ്ലാദത്തോടെ തിമിര്‍ത്താടിയില്ല. മാന്യനായി ദൈവത്തെ സ്തുതിച്ചു-കൈകള്‍ വാനിലേക്കുയര്‍ത്തി, എന്നിട്ട് സ്വന്തം ഇരിപ്പിടത്തില്‍ പോയി വിതുമ്പി…… ഈ വലിയ നേട്ടങ്ങള്‍ തനിക്ക് മാത്രമായി സമ്മാനിച്ച് ദൈവത്തിനോട് നന്ദി പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ടവ്വലെടുത്ത് അദ്ദേഹം മുഖം പൊത്തിയിത് പ്രപഞ്ചമെന്ന സത്യത്തെ, മൈതാനമെന്ന യാഥാര്‍ത്ഥ്യത്തെ, കളിയെന്ന തപസ്സിനെ തന്നിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞതിന്റെ സമൂര്‍ത്ത വികാരത്തിലായിരുന്നു….
പ്രിയപ്പെട്ട റോജര്‍ ഫെഡ്‌റര്‍-താങ്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ നമ്രശിരസ്‌ക്കരാവുന്നു… ടെന്നിസിന്റെ സര്‍വസുന്ദര ശക്തിയെ, അതിന്റെ സമ്പൂര്‍ണ്ണ ലാളിത്യത്തോടെ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്, കളിയെ ഒരു പുഷ്പത്തിന്റെ ഇതള്‍ വിരിയും പോലെ സൗഭഗമാക്കിയതിന്, ഇരിപ്പടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കളിയുടെ വ്യാകരണ ശാസ്ത്രത്തെ ആസ്വാദ്യമാക്കി തരുന്നതിന്….. ഒരായിരമല്ല, 125 കോടി ഇന്ത്യന്‍ നന്ദി..!
35 ല്‍ താങ്കള്‍ക്കിത് കഴിയുമ്പോള്‍ ഞങ്ങള്‍ക്കത് പ്രചോദനമാണ്. 37 ല്‍ കഴിഞ്ഞ ദിവസം വീനസ് വില്ല്യംസ് ഇതേ മൈതാനത്ത് പൊരുതീ വീണത് കണ്ടവരാണ് ഞങ്ങള്‍. ആ നിരാശയാണ് താങ്കള്‍ അകറ്റിയിരിക്കുന്നത്.
ഇതിഹാസം എന്ന പദത്തിന്റെ പുതിയ പര്യായം താങ്കളാണ്……
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
-
kerala13 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു