Connect with us

News

‘ജൂതന്‍മാര്‍ മുസ്‌ലിം രാജ്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുന്നു’; ഇസ്രാഈലാണ് അവര്‍ക്ക് ഏറ്റവും അപകടകരമെന്ന് ജൂത പുരോഹിതന്‍

തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും.

Published

on

ഇസ്രാഈല്‍ രാഷ്ട്രം ദൈവത്തിനെതിരായ കലാപമാണ്, അത് വിജയിക്കില്ല. അത് എത്രയും വേഗമോ അല്ലെങ്കില്‍ പിന്നീടോ അവസാനിക്കും, തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും. 75 വര്‍ഷമായിട്ടും അതിന് സമാധാനം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല’-ഓര്‍ത്തഡോക്‌സ് ജൂത പണ്ഡിതനായ റബ്ബി എല്‍ഹാനന്‍ ബെക്കിന്റേതാണ് ഈ വാക്കുകള്‍. സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കര്‍ത്ത എന്ന പ്രസ്ഥാനത്തിന്റെ തലവനാണ് ഇദ്ദേഹം.

ഇസ്രാഈലാണ് ഇന്ന് ജൂതന്‍മാര്‍ക്കുള്ള ഏറ്റവും അപകടരമായ സ്ഥലമെന്ന് എല്‍ഹാനന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഞാന്‍ 36 വര്‍ഷമായി ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ഒരു ഇംഗ്ലീഷ് സൈനികന്‍ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അവരെ ഇതുവരെ കണ്ടിട്ടില്ല, അവരുടെ യൂനിഫോം എങ്ങനെയാണെന്ന് അറിയില്ല. ഇത് സുരക്ഷിതത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലുമെല്ലാം ജൂതന്‍മാര്‍ മികച്ച ജീവിതമാണ് നയിക്കുന്നത്.

സയണിസം ജൂത വിശ്വാസങ്ങള്‍ക്ക് എതിരാണ്. സയണിസം എന്ന ആശയത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഇസ്രാഈലിന്റെ രൂപീകരണത്തിന് എതിരായിരുന്നു’ -എല്‍ഹാനന്‍ ബെക്ക് വ്യക്തമാക്കുന്നു. ‘ദൈവത്തെ അവിശ്വസിച്ചാണ് സയണിസം കെട്ടിപ്പടുത്തിയിട്ടുള്ളത്.

എന്നാല്‍, ജൂതായിസം ദൈവ വിശ്വാസത്താല്‍ കെട്ടിപ്പടുത്തിയതാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ പല രാജ്യങ്ങളും പുതുതായി വന്നു. അവരെല്ലാം ഇന്ന് സമാധാനത്തിലാണ് കഴിയുന്നത്. ഈ ലോകത്ത് ഒരു ദിവസം പോലും സമാധാനമില്ലാത്ത രാജ്യം ഇസ്രായേല്‍ മാത്രമാണ്.

സയണിസ്റ്റുകള്‍ എപ്പോഴും പറയുന്നത് മുസ്‌ലിംകള്‍ ജൂതന്‍മാരെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നാണ്. എല്ലാ ജൂതന്മാരെയും കടലില്‍ എറിയാനാണ് മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍, ഇത് തീര്‍ത്തും തെറ്റാണ്. മുസ്‌ലിം രാജ്യങ്ങളില്‍ നമുക്ക് സുവര്‍ണ ജീവിതമാണുള്ളതെന്ന് അല്‍പ്പം ചരിത്രമറിയുന്ന എല്ലാവര്‍ക്കും അറിയാം. ലോകത്ത് പലയിടത്തും നമ്മള്‍ പീഡിപ്പിക്കപ്പെട്ടു. മുസ്ലീങ്ങള്‍ നമുക്ക് രക്ഷകരായി. അവര്‍ താമസിക്കാന്‍ സുവര്‍ണ ഇടം നല്‍കി’-എല്‍ഹാനന്‍ ബെക്ക് ചൂണ്ടിക്കാട്ടി.

’75 വര്‍ഷമായി അവര്‍ ഫലസ്തീനികളെ കൊല്ലാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ഇപ്പോഴും മുസ്‌ലിം രാജ്യങ്ങളില്‍ ജൂതന്‍മാര്‍ സമാധാനത്തോടെ ജീവിക്കുന്നു. മൊറോക്കോയിലും ടുണീഷ്യയിലും അല്‍ജീരിയയിലും ഇറാനിലും തുര്‍ക്കിയിലും യെമനിലുമെല്ലാം ജൂതന്‍മാരുണ്ട്. അവര്‍ അവിടെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്’ -ബെക്ക് പറയുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ബെക്ക് കുറ്റപ്പെടുത്തി. വംശഹത്യ നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരാളെ ജൂതനായി കാണാനാകില്ല. വംശഹത്യയെ ന്യായീകരിക്കുന്നവര്‍ ജൂതനല്ല, നാസിയാണ്. ദൈവത്തിനെതിരെ കലാപം നടത്തുന്നവരുടെ തലവനാണ് നെതന്യാഹു.

ഈ യുദ്ധം ഒക്ടോബര്‍ 7ന് തുടങ്ങിയതല്ല. 1948 മേയ് 15ന് തന്നെ അത് ആരംഭിച്ചിട്ടുണ്ട്. ഇസ്രാഈല്‍ സമാധാനപരമായി ഇല്ലാതാകണമെന്നും ഫലസ്തീന്‍ സ്വതന്ത്രമാകണ?മെന്നും ബെക്ക് പറഞ്ഞു. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായി സംസാരിക്കുന്ന വിഭാഗമാണ് ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍. ഇസ്രാഈല്‍ എന്ന രാജ്യം സമാധാനപരമായി തകര്‍ത്തുകളയണമെന്നാണ് ഇവരുടെ നിലപാട്.

സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കര്‍ത്ത പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ലണ്ടനില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇതിന്റെ നേതാവാണ് എല്‍ഹാനന്‍ ബെക്ക്. 1938ല്‍ ജെറൂസലേമിലാണ് ഈ സംഘടന രൂപീകരിക്കുന്നത്.

 

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending