Connect with us

News

‘ജൂതന്‍മാര്‍ മുസ്‌ലിം രാജ്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുന്നു’; ഇസ്രാഈലാണ് അവര്‍ക്ക് ഏറ്റവും അപകടകരമെന്ന് ജൂത പുരോഹിതന്‍

തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും.

Published

on

ഇസ്രാഈല്‍ രാഷ്ട്രം ദൈവത്തിനെതിരായ കലാപമാണ്, അത് വിജയിക്കില്ല. അത് എത്രയും വേഗമോ അല്ലെങ്കില്‍ പിന്നീടോ അവസാനിക്കും, തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും. 75 വര്‍ഷമായിട്ടും അതിന് സമാധാനം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല’-ഓര്‍ത്തഡോക്‌സ് ജൂത പണ്ഡിതനായ റബ്ബി എല്‍ഹാനന്‍ ബെക്കിന്റേതാണ് ഈ വാക്കുകള്‍. സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കര്‍ത്ത എന്ന പ്രസ്ഥാനത്തിന്റെ തലവനാണ് ഇദ്ദേഹം.

ഇസ്രാഈലാണ് ഇന്ന് ജൂതന്‍മാര്‍ക്കുള്ള ഏറ്റവും അപകടരമായ സ്ഥലമെന്ന് എല്‍ഹാനന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഞാന്‍ 36 വര്‍ഷമായി ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ഒരു ഇംഗ്ലീഷ് സൈനികന്‍ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അവരെ ഇതുവരെ കണ്ടിട്ടില്ല, അവരുടെ യൂനിഫോം എങ്ങനെയാണെന്ന് അറിയില്ല. ഇത് സുരക്ഷിതത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലുമെല്ലാം ജൂതന്‍മാര്‍ മികച്ച ജീവിതമാണ് നയിക്കുന്നത്.

സയണിസം ജൂത വിശ്വാസങ്ങള്‍ക്ക് എതിരാണ്. സയണിസം എന്ന ആശയത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഇസ്രാഈലിന്റെ രൂപീകരണത്തിന് എതിരായിരുന്നു’ -എല്‍ഹാനന്‍ ബെക്ക് വ്യക്തമാക്കുന്നു. ‘ദൈവത്തെ അവിശ്വസിച്ചാണ് സയണിസം കെട്ടിപ്പടുത്തിയിട്ടുള്ളത്.

എന്നാല്‍, ജൂതായിസം ദൈവ വിശ്വാസത്താല്‍ കെട്ടിപ്പടുത്തിയതാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ പല രാജ്യങ്ങളും പുതുതായി വന്നു. അവരെല്ലാം ഇന്ന് സമാധാനത്തിലാണ് കഴിയുന്നത്. ഈ ലോകത്ത് ഒരു ദിവസം പോലും സമാധാനമില്ലാത്ത രാജ്യം ഇസ്രായേല്‍ മാത്രമാണ്.

സയണിസ്റ്റുകള്‍ എപ്പോഴും പറയുന്നത് മുസ്‌ലിംകള്‍ ജൂതന്‍മാരെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നാണ്. എല്ലാ ജൂതന്മാരെയും കടലില്‍ എറിയാനാണ് മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍, ഇത് തീര്‍ത്തും തെറ്റാണ്. മുസ്‌ലിം രാജ്യങ്ങളില്‍ നമുക്ക് സുവര്‍ണ ജീവിതമാണുള്ളതെന്ന് അല്‍പ്പം ചരിത്രമറിയുന്ന എല്ലാവര്‍ക്കും അറിയാം. ലോകത്ത് പലയിടത്തും നമ്മള്‍ പീഡിപ്പിക്കപ്പെട്ടു. മുസ്ലീങ്ങള്‍ നമുക്ക് രക്ഷകരായി. അവര്‍ താമസിക്കാന്‍ സുവര്‍ണ ഇടം നല്‍കി’-എല്‍ഹാനന്‍ ബെക്ക് ചൂണ്ടിക്കാട്ടി.

’75 വര്‍ഷമായി അവര്‍ ഫലസ്തീനികളെ കൊല്ലാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ഇപ്പോഴും മുസ്‌ലിം രാജ്യങ്ങളില്‍ ജൂതന്‍മാര്‍ സമാധാനത്തോടെ ജീവിക്കുന്നു. മൊറോക്കോയിലും ടുണീഷ്യയിലും അല്‍ജീരിയയിലും ഇറാനിലും തുര്‍ക്കിയിലും യെമനിലുമെല്ലാം ജൂതന്‍മാരുണ്ട്. അവര്‍ അവിടെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്’ -ബെക്ക് പറയുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ബെക്ക് കുറ്റപ്പെടുത്തി. വംശഹത്യ നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരാളെ ജൂതനായി കാണാനാകില്ല. വംശഹത്യയെ ന്യായീകരിക്കുന്നവര്‍ ജൂതനല്ല, നാസിയാണ്. ദൈവത്തിനെതിരെ കലാപം നടത്തുന്നവരുടെ തലവനാണ് നെതന്യാഹു.

ഈ യുദ്ധം ഒക്ടോബര്‍ 7ന് തുടങ്ങിയതല്ല. 1948 മേയ് 15ന് തന്നെ അത് ആരംഭിച്ചിട്ടുണ്ട്. ഇസ്രാഈല്‍ സമാധാനപരമായി ഇല്ലാതാകണമെന്നും ഫലസ്തീന്‍ സ്വതന്ത്രമാകണ?മെന്നും ബെക്ക് പറഞ്ഞു. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായി സംസാരിക്കുന്ന വിഭാഗമാണ് ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍. ഇസ്രാഈല്‍ എന്ന രാജ്യം സമാധാനപരമായി തകര്‍ത്തുകളയണമെന്നാണ് ഇവരുടെ നിലപാട്.

സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കര്‍ത്ത പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ലണ്ടനില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇതിന്റെ നേതാവാണ് എല്‍ഹാനന്‍ ബെക്ക്. 1938ല്‍ ജെറൂസലേമിലാണ് ഈ സംഘടന രൂപീകരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

Published

on

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending