kerala
സങ്കടക്കടല്‍ കടന്ന് ജുനൈദും റജ്വയും സ്കൂളിലേക്ക്…
അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്കാന് മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

റഷീദ് മോര്യ
താനൂര്‍
സങ്കടം തളം കെട്ടിയ താനൂര്‍ ഓലപ്പീടിക എളാപ്പപ്പടിയിലെ കാട്ടില്‍പ്പീടിയേക്കല്‍ സിദ്ദീഖിന്റെ വീട് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സന്ദര്‍ശകരുടെ വരവ് കുറഞ്ഞു തുടങ്ങി. ഇരുപത്തിനാല് ദിവസം മുമ്പാണ് സിദ്ദീഖും മക്കളായ ഫാത്തിമ മിന്ഹയും, ഫൈസാനും താനൂര്‍ ബോട്ട് ദുരന്തത്തില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്കി കണ്‍മറഞ്ഞത്. ഏതാനും മീറ്ററുകള്‍ അപ്പുറത്ത് ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ മൈലാഞ്ചിച്ചെടിയുടെ ചുവട്ടില്‍ മൂവരും ഒന്നിച്ചുറങ്ങുകയാണ്. സിദ്ദീഖിന്റെ വീട്ടില്‍ എത്തുമ്പോള്‍ ജുനൈദ് പുതുതായി നിര്‍മ്മിച്ച വീടിന്റെ ചുറ്റുമതില്‍ നനക്കുന്ന തിരക്കിലാണ്. ഉപ്പയുടെ ഓര്‍മകള്‍ അവന്റെ കണ്ണില്‍ തിളങ്ങുന്നുണ്ട്. ഉള്ളില്‍ തപിക്കുന്ന സങ്കടം മുഖത്ത് വായിച്ചെടുക്കാന്‍ കഴിയും.
ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സിലേക്കാണിനി ജുനൈദ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണം എന്നാണ് ആഗ്രഹം. ഫുട്ബോളാണ് ഇഷ്ട വിനോദം. സങ്കടം വകഞ്ഞുമാറ്റാന്‍ ബന്ധുക്കളായ സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജുനൈദിന്റെ വീട്ടിലുണ്ട്. അലങ്കാര മത്സ്യം വളര്‍ത്താനുള്ള ഒരുക്കത്തിലാണവന്‍. ദുരന്തശേഷം ആരോടും അധികം സംസാരിക്കാതെ മാറിനിന്നിരുന്ന ജുനൈദ് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.
ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ റജ്വയുടെ സ്കൂള്‍ അഞ്ചാം തിയ്യതിയാണ് തുറക്കുക. പരിയാപുരം ജി.എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസുകാരിയായിരുന്ന റജ്വ താനൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലേക്കാണിനി പുതിയ യൂണിഫോമണിഞ്ഞു പോകുന്നത്. അയല്‍വീട്ടില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന റജ്വ നാണം കുണുങ്ങിയാണ് മുന്നിലെത്തിയത്. പുതിയ സ്കൂളില്‍ പുതിയ ഫ്രണ്ട്സ് ഉണ്ടാകുമെന്ന ആഹ്ലാദത്തിലാണ് വീട്ടുകാര്‍ അക്കു എന്നു വിളിക്കുന്ന റജ്വ. ദുരന്തത്തില്‍ പരിക്കുപറ്റിയ റജ്വ ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കളുടെ സ്നേഹ ആവശ്യത്തിന് വഴങ്ങിയാണ് സിദ്ദീഖ് ദുരന്ത ദിവസം മക്കളോടൊപ്പം കടല്‍ കാണാന്‍ താനൂരിലേക്ക് പോയതെന്ന് ഉമ്മ ഫാത്തിമ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ഏക മകന് സിദ്ദീഖിനൊപ്പം രണ്ട് പേരക്കുട്ടികളേയുമാണ് ഫാത്തിമക്ക് താനൂര്‍ ബോട്ട് ദുരന്തത്തില്‍ നഷ്ടമായത്. ജുനൈദും റജ്വയുമിപ്പോള്‍ ദുരന്തത്തിന്റെ കഥകള്‍ ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്കാന് മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്കാണ് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
നാളെ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുന്നു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ തീരങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
kerala
തകര്‍ന്ന സ്കൂള്‍ കെട്ടിടം നന്നാക്കിയില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്മെന്റ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ തകര്‍ന്ന സ്കൂള്‍ കെട്ടിടം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്മെന്റ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.
കനത്ത കാറ്റിലും മഴയിലും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. അന്നുമുതല്‍ കെട്ടിടം പുനര്‍നിര്‍മിക്കാതെ തകര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.
കുട്ടികള്‍ ഹൈസ്കൂള്‍ കെട്ടിടത്തിലേക്ക് താല്കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്താന്‍ കാരണം. എത്രയും വേഗത്തില്‍ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം.
kerala
വിവാഹ അഭ്യര്‍ഥന നിരസിച്ചു; പാലക്കാട് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍
മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

പാലക്കാട് നെന്മാറയില് വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റെ റോള്‍ എന്ത്? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി