Culture
കമാല്‍ വരദൂര്‍ ഫ്രം ലോഡ്‌സ്…
അവിസ്മരണീയമായിരുന്നു ആ ദിവസം. ആ പദം തന്നെ ഒരുപക്ഷേ കുറഞ്ഞുപോയില്ലേ എന്ന ചിന്തപോലും. കാരണം ക്രിക്കറ്റിന്റെ മക്കയാണ് ലോഡ്‌സ്. ഏതൊരു ക്രിക്കറ്റ് താരവും ഒന്ന് കളിക്കാന്‍ ഒന്ന് ആ മൈതാനം കാണാന്‍ ആ പച്ചപ്പിനെ ചുംബിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരമൊരു ഒരു വേദി അതുകൊണ്ടാണ് വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള ഒരു വേദി, ഒരു മൈതാനം, ഒരു സ്‌റ്റേഡിയം അവിടെ കളിക്കുക എന്നതിനപ്പുറം അവിടെ കളികാണുക എന്നതും ഏറ്റവും കൂടുതല്‍ സന്തോഷം തരുന്ന ഒന്നാണ്.
ലോകകപ്പിന്റെ ഫൈനല്‍പോലെ ഒരു മുഹൂര്‍ത്തം. നമ്മളൊക്കെ വായിച്ച് കേട്ടറിവുള്ള ലോഡ്‌സിന്റെ ഫൈനല്‍ എന്ന് പറയുമന്നത് 1983-ലെ ഫൈനലാണ്. ആ വീരഗാഥകള്‍ നമ്മുടെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ പാടിപ്പാടിപതിഞ്ഞതാണ്. ക്ലൈവ് ലോയ്ഡ് നയിച്ച വെസ്റ്റിന്‍ഡീസിനെ കപില്‍ദേവിന്റെ ഇന്ത്യ തോല്‍പ്പിക്കുന്ന ഒരു ലോഡ്‌സ് ഫൈനല്‍. അതിനു ശേഷം ലോഡ്‌സില്‍ നമ്മള്‍ കണ് വലിയ മുഹൂര്‍ത്തമെന്ന് പറയുന്നത്. നിയോപെറ്റ്‌സ് ട്രോഫിയാണ്. അതില്‍ സൗരവ്ഗാംഗുലിയുടെ ഇന്ത്യ, അന്ന് ഇന്ത്യ തോറ്റു എന്ന് കരുതിയിടത്തുനിന്ന് നമ്മുടെ യുവരാജ്‌സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരടങ്ങിയ യൂത്ത് മത്സരം തിരിച്ചുപിടിക്കുകയും അങ്ങനെ സൗരവ്ഗാംരുലി ജേഴ്‌സി അഴിച്ചു ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളളൊക്കെ ലോഡ്‌സിന്റെ മുഹൂര്‍ത്തങ്ങളില്‍ വലുതായി നമ്മുടെ മുന്നിലുണ്ട്.
ഈ ലോകകപ്പിന്റെ ഫൈനല്‍ നടന്നപ്പോള്‍ അത്ര ആഹ്ലാദം നിറഞ്ഞതായിരുന്നു. ആദ്യം ഇന്ത്യയില്ല എന്നുള്ള ചെറിയ നിരാശ,നഷ്ടബോധം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. ഇംഗ്ലണ്ട് ഹോസ്റ്റാണ്, ന്യൂസിലാന്റ് ചാമ്പ്യന്‍ഷിപ്പിലൂടനീളം നന്നായി കളിച്ച ടീമുമാണ്. ലോഡ്‌സില്‍ ഇന്നലെ കാലാവസ്ഥ ഒരു മൂടിക്കെട്ടിയ അന്തരീക്ഷം, അതായത് ഒരു ഗ്രേറ്റ് ഫൈനലിന് ഒക്കുമോ എഎന്നുള്ളതൊക്കെയായിരുന്നു ചിന്ത. ആദ്യം ന്യൂസിലാന്റിന് ടോസ് ലഭിക്കുന്നു. ന്യൂസിലാന്റ് ബാറ്റ് ചെയ്യുന്നു. 241 എന്നുള്ള ഒരു സ്‌കോറിലേക്ക് അവര്‍ പോയപ്പോള്‍ എളുപ്പത്തില്‍ ഇംഗ്ലണ്ട് അത് നേടും എന്നാണ് കരുതിയത്. കാരണം സെമിയില്‍ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനോട് വളരെ അനായാസം എട്ടുവിക്കറ്റിന്റെ ജയം ആഘോഷിച്ചവരാണ് ഇംഗ്ലണ്ട്. അതുകൊണ്ട് അവരുടെ ബാറ്റിങ് ലൈനപ്പ് എന്ന് പറഞ്ഞാല്‍ ജാസന്‍ റോയ്, ജോണിബെയര്‍ സ്‌റ്റോ, ജോറൂട്ട്, ഇയോന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ കുറേ ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ട് ഏറ്റവും എളുപ്പം അവര്‍ ജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ന്യൂസിലാന്റ് സീമോസ് നമ്മളെ ഇന്ത്യയെ വിറപ്പിച്ചത് അതേപോലെത്തന്നെയുള്ള ഒരു വിറപ്പിക്കലായിരുന്നു അത്. മാര്‍ക്‌ഹെന്‍ട്രി തുടക്കത്തിലേ റോയിയെ വീഴ്ത്തുന്നു. പിന്നീട് ജോയ് റൂട്ടിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അദ്ദേഹം വളരെ പെട്ടെന്ന് പുറത്താവുന്നു. ജോണിബെയര്‍ സ്‌റ്റോ പുറത്താവുന്നു.
ഇ.എം മോര്‍ഗന്‍ പെട്ടെന്ന് പുറത്താവുന്നു. വളരെ പെട്ടെന്ന് നാല് വിക്കറ്റ് പോകുന്നു. ബെന്‌സ്‌റ്റോക്‌സും ജോസ്ബട്‌ലറും തമ്മിലുള്ള സഖ്യം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ വളരെ ആധികാരികമായി കളിക്കുന്നു. ആ ഒരു കളിക്ക് ഇംഗ്ലീഷ് കാണികള്‍ നല്‍കിയ ഒരു സപ്പോര്‍ട്ടാണ് വളരെ ആധികാരികമായിട്ടുള്ള വളരെ ജെന്റിലായിട്ടുള്ള സപ്പോര്‍ട്ട് കൊടുക്കുന്നു. അങ്ങനെ മത്സരം ഏറ്റവും അവസാനത്തിലേക്ക് പോകുമ്പോള്‍ അവസാന ഓവര്‍ ട്രെന്റ് ബോള്‍ട്ട് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ മീഡിയോ ബോക്‌സിലാണെന്നും ഗാലറിയിലാണെങ്കിലും ടെന്‍ഷന്‍ എന്ന് പറയുന്നത് ചെറുതൊന്നുമായിരുന്നില്ല. അങ്ങനെ അദ്ദേഹം ഒരു സിക്‌സര്‍ അടിക്കുന്നു. പിന്നീട് അടുത്ത പന്തില്‍ അദ്ദേഹം ബെന്‍സ്റ്റോക്‌സ് ഡബിള്‍ നേടാനുള്ള ഓട്ടത്തില്‍ ബൗണ്ടറി ലൈനില്‍ നിന്നും ത്രോ വരുന്നു. ത്രോ അദ്ദേഹത്തിന്റെ ബാറ്റ് തട്ടി വീണ്ടും ബൗണ്ടറി ആയി മാാറുന്നു.അങ്ങനെ ഒരു തരത്തിലും എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. അങ്ങനെ മത്സരം ടൈ ആവുന്നു.
സ്‌റ്റേഡിയം വീണ്ടും നിശബ്ദമാവുന്നു. ആകെ പ്രാര്‍ത്ഥനകളുമയി ബോക്‌സിലിരിക്കുമ്പോള്‍ കാണുന്ന കാഴ്ച്ച അതാണ്. പിന്നീട് സൂപ്പര്‍ ഓവര്‍ എറിയാനായി ആദ്യം ന്യൂസിലാന്റ് വരുന്നു. ഇംഗ്ലീഷ് ബാറ്റ്‌സ്മാര്‍മാരായി ബെന്‍സ്‌റ്റോക്‌സും ജോസ്ബട്‌ലറും വരുന്നു. 15റണ്‍സ് നേടുന്നു. പിന്നീട് ന്യൂസിലാന്റ് ബാറ്റ് ചെയ്യാനായി വരുന്നു. ന്യൂസിലാന്റിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും നിഷാമായിരുന്നു. ബൗളറായിട്ട് ജോഫ്രയാര്‍ച്ചറും. അപ്പോള്‍ നമ്മള്‍ കാണുന്നത് ഈ സങ്കടങ്ങളാണ്. ഒരു തരത്തിലും എവിടെയും കാണാത്ത രീതിയിലുള്ള ഒരു ടെന്‍ഷനും മറ്റു കാര്യങ്ങളുമാണ്. അങ്ങനെ അവസാന പന്തില്‍ ശരിക്കും ഒരു പന്ത് രണ്ട് റണ്‍ എന്നതായിരുന്നു ന്യൂസിലാന്റിന്റെ വിജയലക്ഷ്യം. ആ രണ്ടാമത്തെ റണ്ണിനുവേണ്ടി അവര്‍ ഓടുന്നു. ഗപ്റ്റില്‍ റണ്ണൗട്ടാവുന്നു. പിന്നീടുള്ള ആഹ്ലാദപ്രകടനം എല്ലാവരും ടിവിയിലൊക്കെ കണ്ടിരിക്കും. എന്തായാലും ഒരിക്കലും നമ്മള്‍ കഴിഞ്ഞ 2015-ന്റെ ലോകകപ്പ് ഫൈനലാണെങ്കില്‍ അത് വളരെ ഏകപക്ഷീയമായി അവസാനിച്ച ഒരു ഫൈനല്‍. ഏത് ലോകകപ്പ് ഫൈനലും ഇന്ത്യക്ക് തന്നെ ദുരന്ത സ്മരണകളുള്ള 2003-ലെ ലോകകപ്പ് ഫൈനല്‍ എടുക്കുക. ഏത് ഫൈനലും പലപ്പേഴും ഏകപക്ഷീയമായാണ് അവസാനിച്ചിട്ടുള്ളതെങ്കില്‍ ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ട് ഇത്തരമൊരു മുഹൂര്‍ത്തം. ഇത് ശരിക്കും ഫുട്‌ബോളില്‍ സമനിലക്കുശേഷം അധികസമയം. അതിനു ശേഷം ഷൂട്ടൗട്ട് ഷൂട്ടൗട്ടിനു ശേഷം സഡണ്‍ ടെത്ത് എന്നൊക്കെ പറഞ്ഞതുപോലെയാണ്. വളരെ ആവേശകരമായിട്ടാണ് മത്സരം. എന്തായാലും ഭാഗ്യമുണ്ട്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം, ലോഡ്‌സ് പോലെ ഇങ്ങനെയൊരു വേദിയില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം. അതൊരിക്കലും എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. അത്തരമൊരു മുഹൂര്‍ത്തങ്ങള്‍ കാണാനും തീര്‍ച്ചയായിട്ടും നമ്മുടെ ക്രിക്കറ്റ് പാരമ്പര്യങ്ങളില്‍ ക്രിക്കറ്റ് നാടോടിക്കഥകളിലേക്ക് വരാന്‍ പോകുന്ന ഒരു മത്സരം കൂടിയാണിത്. ബെന്‍സ്‌റ്റോക്‌സാണിവിടെ ആരാധകരുടെ മനം കവര്‍ന്നത്. മറ്റൊരാള്‍ കെയിം വില്യംസാണ് ന്യൂസിലാന്റിന്റെ. അദ്ദേഹത്തിന് വേണമെങ്കില്‍ പരാതിപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതിനൊന്നും നില്‍ക്കാതെ അദ്ദേഹം വളരെ ഗംഭീരമായിട്ട് രാജോജിതമായിട്ട്, ദി ജെന്റില്‍മാന്‍ ക്രിക്കറ്റര്‍ എന്ന രീതിയില്‍ തന്നെ അദ്ദേഹം വിടവാങ്ങി. അദ്ദേഹം ശരിക്കും ഇംഗ്ലണ്ടിനെ അഭിനന്ദിക്കുന്ന കാഴ്ച്ചയുണ്ട്. എന്തായാലും ആ മുഹൂര്‍ത്തങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള സന്തോഷം മാത്രമല്ല, ക്രിക്കറ്റ് ആസ് എ ഹോള്‍ വളരെ ഗംഭീരമായിട്ടുള്ള ഏകദിന ക്രിക്കറ്റിന്റെ രാജകീയത മുറ്റിനില്‍ക്കുന്ന പോരാട്ടമായിരുന്നു അത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
kerala
പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.
പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news22 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala18 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
