Connect with us

india

കേരള അതിര്‍ത്തി അടച്ചത് അസംബന്ധം; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ദക്ഷിണ കന്നട ജില്ലക്കും കാസര്‍കോട് ജില്ലക്കുമിടയില്‍ 25 എന്‍ട്രി പോയന്റുകളുണ്ടായിട്ടും നാല് അതിര്‍ത്തികളിലൂടെ മാത്രമാണ് യാത്ര അനുവദിക്കുന്നതെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികള്‍ അടക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതി ചോദിച്ചു

Published

on

ബംഗളൂരു: കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ട നടപടിയില്‍ കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. ദക്ഷിണ കന്നട ജില്ലക്കും കാസര്‍കോട് ജില്ലക്കുമിടയില്‍ 25 എന്‍ട്രി പോയന്റുകളുണ്ടായിട്ടും നാല് അതിര്‍ത്തികളിലൂടെ മാത്രമാണ് യാത്ര അനുവദിക്കുന്നതെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികള്‍ അടക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതി ചോദിച്ചു.

യാത്രനിയന്ത്രണത്തിലെ ഉത്തരവില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്ന മുന്‍ നിലപാട് മാറ്റിയ കര്‍ണാടക സര്‍ക്കാര്‍, നിയന്ത്രണം തുടരുമെന്നാണ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഉത്തരവില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തെ േചാദ്യം ചെയ്ത ഹൈക്കോടതി, വിഷയത്തില്‍ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണറില്‍നിന്ന് വിശദീകരണം തേടി. കേരളത്തില്‍നിന്ന് വിമാനത്തില്‍ കര്‍ണാടകയിലേക്ക് വരുന്ന ഒരാളോട് ബംഗളൂരു വിമാനത്താവളത്തിലൂടെ മാത്രമേ വരാന്‍ പാടുള്ളൂവെന്ന് പറയുമോയെന്നും ഒരു റോഡിലൂടെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് എന്ത് അധികാരത്തിലാണ് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയോടെ കേരളത്തിലെ മറ്റു ജില്ലകളിലെ എല്ലാ അതിര്‍ത്തികളിലൂടെയും പ്രവേശനം അനുവദിക്കുമ്പോഴും കാസര്‍കാടുനിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് നാലു വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്ന ഹരജിക്കാരന്റെ വാദം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തത്. മറ്റു ജില്ലകളില്‍നിന്നുള്ള പ്രവേശനം തടയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഒരു ജില്ലയില്‍നിന്ന് മാത്രം പ്രവേശനം തടയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

Trending