Connect with us

More

വാഹന പരിശോധന; മുഖ്യമന്ത്രിയെ തിരുത്തി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന് കാസര്‍കോട് പൊലീസിന്റെ മറുപടി

Published

on

കാസര്‍കോട്: വാഹന പരിശോധന നടത്താനുള്ള അധികാരം ആര്‍ക്കെന്ന ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്‍കിയ മറുപടിയെ തിരുത്തി കാസര്‍കോട് പൊലീസിന്റെ മറുപടി. വിവരാവകാശ നിയമപ്രകാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ കാസര്‍കോട് സി.ഐ ഓഫീസില്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയെ തിരുത്തിയിട്ടുള്ളത്.

വാഹനങ്ങളും രേഖകളും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം ഏതുറാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് തിരക്കി ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് എന്നാണ് മറുപടിയായി ലഭിച്ചത്. എന്നാല്‍ ഇതേചോദ്യത്തിന് 2016 നവംബര്‍ എട്ടിന് പതിനാലാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടി സബ് ഇന്‍സ്‌പെക്ടര്‍ റാങ്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമെന്നായിരുന്നു.

എ.എസ്.ഐമാര്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പൊലീസുകാര്‍ എന്നിവര്‍ക്ക് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ അധികാരമില്ലെന്നും എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രത്യേകം വ്യക്തമാക്കുകയും ചെയ്തിരുന്നു. കാസര്‍കോട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴില്‍ നടക്കുന്ന അശാസ്ത്രീയവും അപകടം വരുത്തുന്നതും ജനങ്ങളെ പീഡിപ്പിക്കുന്നതുമായ വാഹന പരിശോധനകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെ പോലും തിരുത്തി കാസര്‍കോട് പൊലീസ് മറുപടി നല്‍കിയത്.

കഴിഞ്ഞ ആഴ്ച അണങ്കൂരില്‍ പൊലീസ് നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുമ്പോള്‍ പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് കൊല്ലമ്പാടിയിലെ സുഹൈല്‍ എന്ന എം.ബി.എ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. 2017 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 12 വരെ 437 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും പരിശോധനയുടെ പേരിലുള്ള പിഴയായി 52, 17000 രൂപ ലഭിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending