Connect with us

Culture

അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്നും  മടങ്ങിയെത്തിയ മകന്റെ വൃക്കകള്‍ തകരാറില്‍

Published

on

സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു
കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം.
കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61)  മകന്‍ റാഹിഷ് (33)മാണ് തങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് സഹജീവികളുടെ കാരുണക്കായി കാത്തിരിക്കുയാണ് ഈ ഉമ്മയും മകനും. ഇരു വൃക്കകളും തകരാറിലായ മകന്‍ റാഹിഷ് ഇപ്പോള്‍ ഡയാലീസിസിലൂടെയാണ് തന്റെ ജീവന്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത് . അര്‍ബുദ രോഗബാധിതയായ റാഫിയത്ത് തിരുവനന്തപുരം ആര്‍, സി.സിയില്‍ നാളുകളായി ചികത്സയിലാണ്.
മകന്റെ ചെറു പ്രായത്തില്‍ തന്നെ ഭര്‍ത്താവ് റാഫിയത്തിനെ ഉപേക്ഷിച്ച് പോയി. പിന്നിട്ടുള്ള ജീവിതം കഷ്ടപ്പാടുകളുടേയും ദുരിതങ്ങളുടേതുമായിരുന്നു.  അതെല്ലാം തരണം ചെയ്താണ് ഈ ഉമ്മ മകനെ വളര്‍ത്തിയത്.
വീടിന്റെ ദുരിതങ്ങള്‍ അകറ്റാന്‍ െ്രെഡവറായ റാഹി ഷ് ഗള്‍ഫിലേക്ക് പോയതോടെ പ്രാരാബ്ദങ്ങളുടെ പടിയിറങ്ങിയതായി കുടുംബം കരുതിയിരുന്നത്. ഇതിനിടയില്‍ പോളിയോ ബാധിതയായ ശാരീരക വൈകല്യമുള്ള റംസീനയെ റഹീഷ്  ജീവിത പങ്കാളിയാക്കി. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് റാഫിയത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഉമ്മയുടെ പരിചരണത്തിനായി റാഹിഷ് നാട്ടിലെത്തി ഇവിടെ ടാക്‌സി െ്രെഡവറായി.  ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഉമ്മയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
ഉമ്മയുടെ ചികിത്സക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചില വഴിച്ചത്. ഇതിനിടയില്‍ മൂന്നുമാസം മുമ്പാണ് റാഫിഷിന് വൃക്കരോഗത്തിന്റെ  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മകന്‍ കിടപ്പിലായതോടെ ഉമ്മയുടെ അവസ്ഥയും ഏറെ പരിതാപകരമായി. നിത്യവൃത്തിക്ക്  പാടുപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍.
ഇതിനിടെ 110 ഓളം ഡയാലിസുകള്‍ നടത്തിയ റാഹിഷിന് ഇനി ഇത് അധികം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി.
 വൃക്ക നല്‍ക്കാന്‍ ഒരാള്‍ മുന്നോട്ട്  വന്നെങ്കിലും  അത് മാറ്റിവെക്കാന്‍ പണംമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ കുടുംബത്തിന് ആകെ ഉള്ളത് ഏഴ് സെന്റ് സ്ഥലം  മാതാവിന്റെ ചിക്കത്സക്കായി റാഹിഷ് കാപ്പില്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പണയപ്പെടുത്തിയിരിക്കുകയാണ് .
നാട്ടുകാര്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ചികിത്സ സമിതി രൂപികരിച്ചു രംഗത്തു ഇറങ്ങിയിട്ടുണ്ട്. കാപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ, രക്ഷാധികാരിയായും, പഞ്ചായത്ത് അംഗം രാധാമണി രാജന്‍ ചെയര്‍ പേഴ്‌സണ്‍ ആയും, മുന്‍ അംഗം കോശി, കെ. ഡാനിയല്‍ കണ്‍വീനറും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ അമ്മാസ് ട്രഷറുമാ യി ഉള്ള സമിതിയാണ് ഇപ്പോള്‍ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യാ ,കാപ്പില്‍ കുറ്റിപുറം ശാഖയില്‍, റാഹിഷ് ചികിത്സാ സമിതിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:854210110005308, ഐ.എഫ്.എസ്.സി: ബികെഐഡി0008542, ഫോണ്‍ നമ്പര്‍ 9747061654, 8086850595

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending