Connect with us

Culture

അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്നും  മടങ്ങിയെത്തിയ മകന്റെ വൃക്കകള്‍ തകരാറില്‍

Published

on

സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു
കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം.
കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61)  മകന്‍ റാഹിഷ് (33)മാണ് തങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് സഹജീവികളുടെ കാരുണക്കായി കാത്തിരിക്കുയാണ് ഈ ഉമ്മയും മകനും. ഇരു വൃക്കകളും തകരാറിലായ മകന്‍ റാഹിഷ് ഇപ്പോള്‍ ഡയാലീസിസിലൂടെയാണ് തന്റെ ജീവന്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത് . അര്‍ബുദ രോഗബാധിതയായ റാഫിയത്ത് തിരുവനന്തപുരം ആര്‍, സി.സിയില്‍ നാളുകളായി ചികത്സയിലാണ്.
മകന്റെ ചെറു പ്രായത്തില്‍ തന്നെ ഭര്‍ത്താവ് റാഫിയത്തിനെ ഉപേക്ഷിച്ച് പോയി. പിന്നിട്ടുള്ള ജീവിതം കഷ്ടപ്പാടുകളുടേയും ദുരിതങ്ങളുടേതുമായിരുന്നു.  അതെല്ലാം തരണം ചെയ്താണ് ഈ ഉമ്മ മകനെ വളര്‍ത്തിയത്.
വീടിന്റെ ദുരിതങ്ങള്‍ അകറ്റാന്‍ െ്രെഡവറായ റാഹി ഷ് ഗള്‍ഫിലേക്ക് പോയതോടെ പ്രാരാബ്ദങ്ങളുടെ പടിയിറങ്ങിയതായി കുടുംബം കരുതിയിരുന്നത്. ഇതിനിടയില്‍ പോളിയോ ബാധിതയായ ശാരീരക വൈകല്യമുള്ള റംസീനയെ റഹീഷ്  ജീവിത പങ്കാളിയാക്കി. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് റാഫിയത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഉമ്മയുടെ പരിചരണത്തിനായി റാഹിഷ് നാട്ടിലെത്തി ഇവിടെ ടാക്‌സി െ്രെഡവറായി.  ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഉമ്മയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
ഉമ്മയുടെ ചികിത്സക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചില വഴിച്ചത്. ഇതിനിടയില്‍ മൂന്നുമാസം മുമ്പാണ് റാഫിഷിന് വൃക്കരോഗത്തിന്റെ  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മകന്‍ കിടപ്പിലായതോടെ ഉമ്മയുടെ അവസ്ഥയും ഏറെ പരിതാപകരമായി. നിത്യവൃത്തിക്ക്  പാടുപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍.
ഇതിനിടെ 110 ഓളം ഡയാലിസുകള്‍ നടത്തിയ റാഹിഷിന് ഇനി ഇത് അധികം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി.
 വൃക്ക നല്‍ക്കാന്‍ ഒരാള്‍ മുന്നോട്ട്  വന്നെങ്കിലും  അത് മാറ്റിവെക്കാന്‍ പണംമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ കുടുംബത്തിന് ആകെ ഉള്ളത് ഏഴ് സെന്റ് സ്ഥലം  മാതാവിന്റെ ചിക്കത്സക്കായി റാഹിഷ് കാപ്പില്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പണയപ്പെടുത്തിയിരിക്കുകയാണ് .
നാട്ടുകാര്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ചികിത്സ സമിതി രൂപികരിച്ചു രംഗത്തു ഇറങ്ങിയിട്ടുണ്ട്. കാപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ, രക്ഷാധികാരിയായും, പഞ്ചായത്ത് അംഗം രാധാമണി രാജന്‍ ചെയര്‍ പേഴ്‌സണ്‍ ആയും, മുന്‍ അംഗം കോശി, കെ. ഡാനിയല്‍ കണ്‍വീനറും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ അമ്മാസ് ട്രഷറുമാ യി ഉള്ള സമിതിയാണ് ഇപ്പോള്‍ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യാ ,കാപ്പില്‍ കുറ്റിപുറം ശാഖയില്‍, റാഹിഷ് ചികിത്സാ സമിതിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:854210110005308, ഐ.എഫ്.എസ്.സി: ബികെഐഡി0008542, ഫോണ്‍ നമ്പര്‍ 9747061654, 8086850595

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending