Connect with us

india

പണം കിട്ടിയെന്ന് സാക്ഷിമൊഴി; റിപ്പബ്ലിക് ടി.വി.ക്കെതിരേ കൂടുതല്‍ തെളിവുകള്‍-അര്‍ണബിനുമേല്‍ കുരുക്ക് മുറുകുന്നു

ടി.ആര്‍.പി റേറ്റിങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയതിന് പിന്നാലെ റിപബ്ലിക് ടിവി കാണാന്‍ പണം കിട്ടിയെന്ന സാക്ഷിമൊഴി ഇന്ത്യാടുഡെയാണ് പുറത്തുവിട്ടത്. 2019 ജനുവരിയില്‍ ടി.ആര്‍.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക് ടി.വി കാണുകയാണെങ്കില്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വെളിപ്പെടുത്തി.

Published

on

മുബൈ: ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആര്‍.പി. കണക്കെടുപ്പില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് മുംബൈ പോലീസിന്റെ വലയിലായ റിപബ്ലിക് ടി.വിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ടി.ആര്‍.പി റേറ്റിങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയതിന് പിന്നാലെ റിപബ്ലിക് ടിവി കാണാന്‍ പണം കിട്ടിയെന്ന സാക്ഷിമൊഴി ഇന്ത്യാടുഡെയാണ് പുറത്തുവിട്ടത്. 2019 ജനുവരിയില്‍ ടി.ആര്‍.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക് ടി.വി കാണുകയാണെങ്കില്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വെളിപ്പെടുത്തി.

ദിനേശ് വിശ്വകര്‍മ, വിശാല്‍ ഭണ്ഡാരി എന്നിവരാണ് വീട്ടിലെത്തിയതെന്നും സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. റിപബ്ലിക് ടിവി കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, തനിക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞെന്നാണ് സ്ത്രീയുടെ മൊഴി. എങ്കില്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ കാണുകയാണെങ്കില്‍ പ്രതിമാസം 400 രൂപ തരാമെന്ന് പറഞ്ഞു പണം തന്നതായും യുവതി മൊഴി നല്‍കി. എന്നാല്‍ അതിന് ശേഷവും താന്‍ റിപ്ലബിക്ക് ടിവി ഓണ്‍ ചെയ്ത് വെയ്ക്കാറുണ്ടായിരുന്നെന്നുമാണ് യുവതിയുടെ മൊഴി.

അതേസമയം, മുബൈ പൊലീസിന്റെ പിടിയിലായ വിശാല്‍ വേദ് ഭണ്ഡാരിയില്‍ നിന്നും റിപബ്ലിക് ടിവിയെയും അര്‍ണബിനേയും കുടക്കുന്ന കൂടതല്‍ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാക്ഷി മൊഴിക്ക് പുറമെ പണം വാഗ്ദാനം ചെയ്തതിന്റെ തെളിവുകള്‍ വിശാല്‍ വേദ് ഭണ്ഡാരിയുടെ ഡയറിയില്‍ നിന്നും ലഭിച്ചതായാണ് വിവരം.

ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ വിശാല്‍ ഭണ്ഡാരി പണം വാഗ്ദാനം ചെയ്തതിനോട് ഡയറിയില്‍ നിന്ന് ലഭിച്ച പണമിടപാടിന്റെ രേഖകളുമായി ഒത്തുപോകുന്നതായാമ് വിവരം. ഇതിനാല്‍ തന്നെ റിപബ്ലിക് ടി.വിയുടെ അറിവിലാണ് കാര്യങ്ങള്‍ നടന്നതെന്ന് അന്വേഷണ പ്രകാരം തെളിയുകയാണ്.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആര്‍.പി. കണക്കെടുപ്പില്‍ കൃത്രിമം നടത്തുന്ന ഗൂഢസംഘത്തിന് പിന്നാലെയുള്ള അന്വേഷണത്തില്‍ ഇന്നലെയാണ് റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് നടപടി ആരംഭിച്ചത്്. ഫക്ത് മറാഠി, ബോക്‌സ് സിനിമ എന്നീ മറാഠി ചാനലുകളും അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലുമാണ് മുംബൈ പോലീസിന്റെ വലയിലായത്. റേറ്റിങില്‍ റിപബ്ലിക് ടിവിക്ക് പെട്ടെന്ന് കുതിച്ചുചാട്ടമുണ്ടായത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ സംശയത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. അര്‍ണബിന്റെ ടിവി ടി.ആര്‍.പി.യില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പബ്ലിക് ടി.വി. മേധാവികളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവിരം. മറാഠി ചാനലുകളുടെ ഉടമകളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending