Connect with us

Video Stories

ഇത് ചോദിച്ചുവാങ്ങിയ തോല്‍വി

Published

on

ചോദിച്ചു വാങ്ങിയ രണ്ട് ഗോളുകള്‍-തോല്‍ക്കാന്‍ കളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് അര്‍ഹിച്ചിരുന്നില്ല. വിജയവും മൂന്ന് പോയന്റും വഴി ഡല്‍ഹിക്കാര്‍ ടേബിളില്‍ അര്‍ഹമായ ഒന്നാം സ്ഥാനത്തെത്തി. കേരളാ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെ കുറവില്‍ ഡല്‍ഹിക്കാര്‍ക്ക് കടന്നുകയറ്റം എളുപ്പമായിരുന്നു. മാര്‍സലിഞ്ഞോയും റിച്ചാര്‍ഡ് ഗാഡ്‌സേയും കീന്‍ ലൂയിസുമെല്ലാം എത്ര കൂളായാണ് ഓടിക്കയറിയത്. മാന്‍ ടു മാന്‍ മാര്‍ക്കിംഗ് എന്ന അടിസ്ഥാന പ്രതിരോധ സത്യത്തില്‍ വിശ്വാസമില്ലാത്തത് പോലെയായിരുന്നു സന്ദേശ് ജിങ്കാനും സംഘവും കളിച്ചത്. ഗോള്‍ക്കീപ്പര്‍ സന്ദീപ് നന്തിയുടെ വങ്കത്തരങ്ങളുമായപ്പോള്‍ എല്ലാം കേരളത്തിന് എതിരായി. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പല മല്‍സരങ്ങളിലും കണ്ടിരുന്നു ഗോള്‍ക്കീപ്പര്‍മാരുടെ പാസിംഗ് ആലസ്യം….

പന്ത് മൈനസ് ചെയ്ത് ലഭിക്കുമ്പോള്‍, അല്ലെങ്കില്‍ സ്വന്തം കാലില്‍ പന്ത് കിട്ടിയാല്‍-ഗോള്‍ക്കീപ്പര്‍മാര്‍ പഴയ ഹ്വിഗിറ്റ ലൈനില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കും. ഇന്നലെ നന്തിയുടെ ഊഴമായിരുന്നു-അലസമായി പന്ത് തട്ടി കളിച്ച് കീന്‍ ലൂയിസിന് ഗോള്‍ നേടാന്‍ അവസരമൊരുക്കിയതിലെ പ്രതി മറ്റാരുമല്ല. ഈ വീഴ്ച്ചക്ക് നാല് മിനുട്ട് മാത്രം പ്രായമായപ്പോള്‍ ഡിഫന്‍ഡര്‍മാര്‍ കാട്ടിയ പമ്പര വിഡ്ഡിത്തത്തില്‍ മാര്‍സലിഞ്ഞോക്ക് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അഞ്ചാം ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായി. മലൂദ നല്‍കിയ ക്രോസ് തലയില്‍ സ്വീകരിക്കുമ്പോള്‍ മാര്‍സലിഞ്ഞോയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല.

ഈ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും അപകടകാരിയായ മുന്‍നിരക്കാരനാണെന്നറിയാമായിട്ടും മാര്‍സലിഞ്ഞോയെ മാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിരോധക്കാര്‍ കുറ്റകരമായ വീഴ്ച്ചയാണ് വരുത്തിയത്. ഗോള്‍ നേടുന്നതിന് മുമ്പ് രണ്ട് വട്ടം അദ്ദേഹം കേരളാ പെനാല്‍ട്ടി ബോക്‌സില്‍ എളുപ്പത്തില്‍ കയറിയിരുന്നു. എവേ മല്‍സരങ്ങളില്‍ കാര്യമായ പരാജയമറിയാതെ മുന്നേറിയ ടീമിന് ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ടേബിളില്‍ ഒന്നാമത് വരാമായിരുന്നു.

പക്ഷേ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും ജയിക്കാനുളള താല്‍പ്പര്യം ആരും പ്രകടിപ്പിച്ചില്ല. അറുപത്തിയഞ്ചാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി കോച്ച് കോപ്പല്‍ പുതിയ തന്ത്രം പ്രയോഗിച്ചെങ്കിലും പകരക്കാരായി വന്ന അന്റോണിയോ ജര്‍മന്‍, നാസോണ്‍, പ്രതീക് എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ആരോണ്‍ ഹ്യൂസിന് പുറമെ, മുഹമ്മദ് റഫീക്ക്, മൈക്കല്‍ ചോപ്ര എന്നിവരുടെ അഭാവവും ടീമിന്റെ വേഗതയിലും മുന്നേറ്റങ്ങളിലും പ്രകടമായി. മുഹമ്മദ് റാഫിയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ബെല്‍ഫോട്ടിന്റെ ഒറ്റയാന്‍ റെയിഡുകളാവട്ടെ ഫലപ്രദമായതുമില്ല.

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending