Connect with us

Video Stories

സംസ്ഥാനത്ത് നിരോധിതകീടനാശിനികളുടെ ഉപയോഗം വ്യാപകം

Published

on

സിനു എസ്.പി. കുറുപ്പ്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിരോധിക്കാത്തതും കേരളത്തില്‍ നിരോധിച്ചതുമായ മാരക കീടനാശിനികളുടെ ഉപയോഗം സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. വെള്ളായണി കാര്‍ഷികസര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയത് ഇത്തരം ഉല്‍പ്പന്നങ്ങളിലായിരുന്നു. ജനിതക വൈകല്യങ്ങള്‍ക്കു വരെ കാരണമാവുന്ന നിരോധിത കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഴ, കാപ്പി, കുരുമുളക്, പച്ചക്കറി കര്‍ഷകരാണ് കൂടുതലായും കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

ഏലക്കയില്‍ എന്‍ഡോസള്‍ഫാന്‍, ഡെല്‍റ്റാ മെത്രിന്‍, ക്വിനാല്‍ ഫോസ്, ട്രയാസോ ഫോസ്, ക്ലോര്‍വൈറി ഫോസ്, പ്രൊഫെനോ ഫോസ്, എഡിഫെന്‍ ഫോസ്, സൈപ്പര്‍ മെത്രിന്‍, എത്തയോണ്‍, മാലത്തയോണ്‍, ഫെന്‍പ്രോ പാത്രിന്‍, ലാംഡാ സൈഹാലോത്രിന്‍ തുടങ്ങിയ കീടനാശിനികളുടെ വിഷാംശം പല ഘട്ടങ്ങളിലായി കണ്ടെത്തിയിരുന്നു. പാവല്‍കൃഷിയില്‍ മാത്രം 15 ഇനം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറി ഇനങ്ങളില്‍ 80 ശതമാനവും എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിള്‍ നിന്നാണ്.

കീടനാശിനികളില്‍ ‘മുങ്ങിക്കുളിച്ച’ പച്ചക്കറികളാണ് പലപ്പോഴും പച്ചക്കറി വിപണിയില്‍ എത്തുന്നത്. ക്വിനാല്‍ ഫോസ്, മോണോക്രോട്ടോഫോസ്, ഫോറേറ്റ് തുടങ്ങിയ കീടനാശിനികളുടെ അംശവും പലപ്പോഴായി കണ്ടെത്തിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനയില്‍ കണ്ടെത്തിയ മീതൈല്‍ പാരത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവ 2011ല്‍ കേരള സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികളാണ്. ഇവ കാന്‍സറിനും ആമാശയ രോഗങ്ങള്‍ക്കും കാരണമാകുന്നവയുമാണ്.

കൂടാതെ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍, ഉപയോഗനിയന്ത്രണമുള്ള ലിന്‍ഡേന്‍, ക്ലോര്‍പൈറിഫോസ്, മീഥൈല്‍ പാരത്തിയോണ്‍ എന്നിവയുടെ ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായി ഡൈയൂറോണ്‍, മാന്‍കോസെബ്, പാരക്വാറ്റ് എന്നിവയും ഉപയോഗിക്കപ്പെടുന്നു.ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്(യെല്ലോ), കാര്‍ബോഫുറാന്‍(റെഡ്), മീഥൈല്‍ പാരാത്തിയോണ്‍(റെഡ്), മിഥൈല്‍ ഡിമാറ്റണ്‍(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെഥോക്‌സി ഈഥൈല്‍ മെര്‍ക്കുറിക് ക്ലോറൈഡ്, എഡിഫാന്‍ഫോസ്(യെല്ലോ),

ട്രൈസെക്ലാ സോള്‍(യെല്ലോ), ഓക്‌സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിന്‍(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെന്‍കാര്‍ബ്(ബ്ലൂ), ഫ്യൂരഡാന്‍, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങിയവ നിരോധിച്ചിരുന്നെങ്കിലും കര്‍ഷകരുടെ പക്കല്‍ ഇവ എത്തിച്ചേരുന്നുണ്ട്. ഇതില്‍ ചിലത് മണ്ണ് നശിപ്പിക്കുകയും, കാന്‍സര്‍, വൃക്ക, ആന്തരിക രോഗങ്ങള്‍ക്ക് കാരണമാവുന്നതായും കണ്ടെത്തിയിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നതെന്നാണ് സൂചന.
രാജ്യത്ത് ഉപയോഗിക്കുന്ന കീടനാശിനികളില്‍ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. ഇത് പരുത്തിക്കുരുവിലൂടെ കാലികളിലെത്തുകയും തുടര്‍ന്ന് മനുഷ്യരിലെത്തുകയും ചെയ്യുന്നുണ്ട്. 17 ശതമാനം നെല്‍കൃഷിയിലും 13 ശതമാനം പഴംപച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. കേരളത്തില്‍ ഒരു വര്‍ഷം 656.5 ടണ്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ലോകത്താകമാനം 1600 ഇനത്തില്‍ പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

സംസ്ഥാനത്ത് അനധികൃത കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കുമെന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ലാബുകള്‍ സജ്ജമാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending