Video Stories
സംസ്ഥാനത്ത് നിരോധിതകീടനാശിനികളുടെ ഉപയോഗം വ്യാപകം
സിനു എസ്.പി. കുറുപ്പ്
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിരോധിക്കാത്തതും കേരളത്തില്‍ നിരോധിച്ചതുമായ മാരക കീടനാശിനികളുടെ ഉപയോഗം സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. വെള്ളായണി കാര്‍ഷികസര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയത് ഇത്തരം ഉല്‍പ്പന്നങ്ങളിലായിരുന്നു. ജനിതക വൈകല്യങ്ങള്‍ക്കു വരെ കാരണമാവുന്ന നിരോധിത കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഴ, കാപ്പി, കുരുമുളക്, പച്ചക്കറി കര്‍ഷകരാണ് കൂടുതലായും കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
ഏലക്കയില്‍ എന്‍ഡോസള്‍ഫാന്‍, ഡെല്‍റ്റാ മെത്രിന്‍, ക്വിനാല്‍ ഫോസ്, ട്രയാസോ ഫോസ്, ക്ലോര്‍വൈറി ഫോസ്, പ്രൊഫെനോ ഫോസ്, എഡിഫെന്‍ ഫോസ്, സൈപ്പര്‍ മെത്രിന്‍, എത്തയോണ്‍, മാലത്തയോണ്‍, ഫെന്‍പ്രോ പാത്രിന്‍, ലാംഡാ സൈഹാലോത്രിന്‍ തുടങ്ങിയ കീടനാശിനികളുടെ വിഷാംശം പല ഘട്ടങ്ങളിലായി കണ്ടെത്തിയിരുന്നു. പാവല്‍കൃഷിയില്‍ മാത്രം 15 ഇനം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറി ഇനങ്ങളില്‍ 80 ശതമാനവും എത്തുന്നത് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിള്‍ നിന്നാണ്.
കീടനാശിനികളില്‍ ‘മുങ്ങിക്കുളിച്ച’ പച്ചക്കറികളാണ് പലപ്പോഴും പച്ചക്കറി വിപണിയില്‍ എത്തുന്നത്. ക്വിനാല്‍ ഫോസ്, മോണോക്രോട്ടോഫോസ്, ഫോറേറ്റ് തുടങ്ങിയ കീടനാശിനികളുടെ അംശവും പലപ്പോഴായി കണ്ടെത്തിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനയില്‍ കണ്ടെത്തിയ മീതൈല്‍ പാരത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവ 2011ല്‍ കേരള സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികളാണ്. ഇവ കാന്‍സറിനും ആമാശയ രോഗങ്ങള്‍ക്കും കാരണമാകുന്നവയുമാണ്.
കൂടാതെ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍, ഉപയോഗനിയന്ത്രണമുള്ള ലിന്‍ഡേന്‍, ക്ലോര്‍പൈറിഫോസ്, മീഥൈല്‍ പാരത്തിയോണ്‍ എന്നിവയുടെ ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായി ഡൈയൂറോണ്‍, മാന്‍കോസെബ്, പാരക്വാറ്റ് എന്നിവയും ഉപയോഗിക്കപ്പെടുന്നു.ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്(യെല്ലോ), കാര്‍ബോഫുറാന്‍(റെഡ്), മീഥൈല്‍ പാരാത്തിയോണ്‍(റെഡ്), മിഥൈല്‍ ഡിമാറ്റണ്‍(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെഥോക്സി ഈഥൈല്‍ മെര്‍ക്കുറിക് ക്ലോറൈഡ്, എഡിഫാന്‍ഫോസ്(യെല്ലോ),
ട്രൈസെക്ലാ സോള്‍(യെല്ലോ), ഓക്സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിന്(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെന്‍കാര്‍ബ്(ബ്ലൂ), ഫ്യൂരഡാന്‍, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങിയവ നിരോധിച്ചിരുന്നെങ്കിലും കര്‍ഷകരുടെ പക്കല്‍ ഇവ എത്തിച്ചേരുന്നുണ്ട്. ഇതില്‍ ചിലത് മണ്ണ് നശിപ്പിക്കുകയും, കാന്‍സര്‍, വൃക്ക, ആന്തരിക രോഗങ്ങള്‍ക്ക് കാരണമാവുന്നതായും കണ്ടെത്തിയിരുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നതെന്നാണ് സൂചന.
രാജ്യത്ത് ഉപയോഗിക്കുന്ന കീടനാശിനികളില്‍ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. ഇത് പരുത്തിക്കുരുവിലൂടെ കാലികളിലെത്തുകയും തുടര്‍ന്ന് മനുഷ്യരിലെത്തുകയും ചെയ്യുന്നുണ്ട്. 17 ശതമാനം നെല്‍കൃഷിയിലും 13 ശതമാനം പഴംപച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. കേരളത്തില്‍ ഒരു വര്‍ഷം 656.5 ടണ്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ലോകത്താകമാനം 1600 ഇനത്തില്‍ പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
സംസ്ഥാനത്ത് അനധികൃത കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുമെന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ലാബുകള്‍ സജ്ജമാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും അറിയിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala14 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala15 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

