Connect with us

More

കേരള സര്‍വകക്ഷി സംഘത്തെ കാണാന്‍ മോദി അനുമതി നിഷേധിച്ചു

Published

on

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇതെ തുടര്‍ന്ന് സര്‍വകക്ഷിസംഘത്തിന്റെ ഇന്നത്തെ ഡല്‍ഹി യാത്ര ഉപേക്ഷിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക് അയക്കുവാന്‍ തീരുമാനിച്ചത്.

 

ഇതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയവുമായി പ്രധാനമന്ത്രിയെ കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അനുമതി തേടുകയും സമയം നിശ്ചയിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ധനകാര്യമന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി.

 
സഹകരണ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിയും സംസ്ഥാന ധനകാര്യമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ടിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഒന്നിച്ചും അദ്ദേഹത്തെ കണ്ടിരുന്നു. അതെ വിഷയത്തിനായി വീണ്ടും ധനകാര്യമന്ത്രിയെ കാണേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി യാത്ര റദ്ദാക്കിയത്. പകരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി റസിഡന്റ് കമ്മീഷണര്‍ മുഖേന നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര ഗവണ്‍മെന്റിന് കൈമാറും. ഇക്കാര്യത്തില്‍ കേരളത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തികൊണ്ടുള്ള കത്തും കേന്ദ്രത്തിന് അയക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 
സര്‍വകക്ഷി സംഘത്തെ കാണാന്‍ വിമുഖത കാണിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷഭേദമന്യ കടുത്ത പ്രതിഷേധമുയര്‍ന്നു. സര്‍വകക്ഷി സംഘത്തിന് സമയം അനുവദിക്കാത്തത് സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അനാദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ നിയമസഭ ഒറ്റക്കെട്ടായാണു തീരുമാനിച്ചത്. രാഷ്ട്രീയമായ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പ്രധാനമന്ത്രിയെ കണ്ടു വിഷയം ധരിപ്പിക്കണമെന്നായിരുന്നു ബി.ജെ.പി അംഗമായി ഒ. രാജഗോപാല്‍ പോലും നിയമസഭയില്‍ ആവശ്യപ്പെട്ടത്.

 

കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയാറല്ല എന്നാണ് നടപടിയില്‍ നിന്ന് മനസിലാകുന്നത്. സംസ്ഥാനത്തെയും നിയമസഭയെയും അംഗീകരിക്കുകയെന്ന മര്യാദ കേന്ദ്ര സര്‍ക്കാരുകള്‍ കാണിക്കാറുള്ളതാണ്. എന്നാല്‍, തനിക്ക് ഇതൊന്നും ബാധകമല്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസ്റ്റ്, ഫാഷിസ്റ്റ് നയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന നയിക്കുന്ന സര്‍ക്കാരില്‍ നിന്നു വലിയ ജനാധിപത്യ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ടെന്നു വ്യക്തമായി.

 

കേരളത്തില്‍ നിന്നു പോയ ബി.ജെ.പി സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാകാം സര്‍വകക്ഷി സംഘത്തെ കാണേണ്ടതില്ലെന്നു പ്രധാനമന്ത്രി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനപങ്കാളിത്തത്തോടെ ഉയര്‍ന്നു വന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. സഹകരണ മേഖലയില്‍ അക്കൗണ്ടുള്ളവര്‍ക്കു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു സാധനം വാങ്ങാന്‍ ചെക്കു നല്‍കും. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകക്ഷി നിവേദക സംഘത്തെ കാണാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ഗസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരണം 400 കടന്നു

Published

on

റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

india

അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍

Published

on

റമദാനിൽ ഉംറ നിർവഹിക്കാൻ മക്കയിലെത്തി ബോളിവുഡ് നടി ഹിന ഖാൻ. കുറച്ചുനാളായി അർബുദ ചികിത്സക്കു വിധേയയായി കഴിയുന്ന ഹിന, സഹോദരൻ ആമിറിനൊപ്പമാണ് വിശുദ്ധഭൂമിയിലെത്തിയത്. ഉംറ ചടങ്ങിനിടെയുള്ള തന്റെ വിവിധ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

‘‘ദൈവത്തിനു നന്ദി, ഉംറ 2025. എന്റെ ഇങ്ങോട്ടേക്ക് ക്ഷണിച്ചതിനു അല്ലാഹുവിനു നന്ദി പറയുന്നു. ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞ് വാക്കുകൾ കിട്ടാതാകുന്നു. അല്ലാഹു എനിക്ക് പൂർണ രോഗശമനം നൽകട്ടെ, ആമീൻ’’ -ഹിന ഇൻസ്റ്റയിൽ കുറിച്ചു.

തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ ഹിന തന്നെയാണ് വെളിപ്പെടുത്തിയത്. സ്റ്റേജ് മൂന്ന് അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending