Connect with us

kerala

കേരള ബാങ്ക് ലയനം: മലപ്പുറത്ത് കണ്ണുനടുന്നത് ശതകോടികളില്‍

സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

Published

on

അനീഷ് ചാലിയാര്‍

ഇടതുസര്‍ക്കാര്‍ അധികാരമുപയോഗിച്ച് 16 കോടി ലാഭത്തിലുള്ള എം.ഡി.സി ബാങ്കിനെ ലയിപ്പിച്ചത് 637.8 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍(കേരള ബാങ്കില്‍). 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 77.24 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കേരള ബാങ്കിന് എന്ന് വരുത്തി തീര്‍ക്കുമ്പോഴും ബാങ്കിന്റെ ഇതുവരെയുള്ള അറ്റനഷ്ടം 638 കോടിയോളമാണെന്നതാണ് സത്യം. അതേസമയം 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടുകോടി രൂപയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. എം.ഡി.സി ബാങ്കിന്റെ മൊത്തം ലാഭം പതിനാറ് കോടി രൂപയുമാണ്. 4606.99 കോടി നിക്ഷേപവും 3514.20 കോടിരൂപ വായ്പാ ബാക്കിയിരിപ്പുമുള്ള എം.ഡി.സി ബാങ്കില്‍ കരുതലായുള്ള ആയിരം കോടി രൂപയില്‍ കണ്ണുവെച്ചു തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉദ്യോഗസ്ഥനെ മുന്‍ നിര്‍ത്തി അട്ടിമറിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്.
സഹകരണ വകുപ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ(കെ.എസ്.സി.ബി) പ്രവര്‍ത്തന ലാഭം പെരുപ്പിച്ച് കാണിച്ചാലും നിലവിലുള്ള അറ്റനഷ്ടം (637.8 കോടി) രൂപ നികത്തണമെങ്കില്‍ പത്തുവര്‍ഷത്തിലധികമെടുക്കും. കെ.എസ്.സി.ബിയുടെ 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് (സി.ഡി.ആര്‍) 58.58 ശതമാനം മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ എം.ഡി.സി ബാങ്കിന്റെ സി.ഡി.ആര്‍ 76.28 ശതമാനമാണ്. ഒരു ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കണമങ്കില്‍ സി.ഡി.ആര്‍ നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുതന്നെ സമീപ കാലത്തൊന്നും കെ.എസ്.സി.ബിക്ക് ലാഭത്തിലെത്താന്‍ സാധിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.

പിണറായി സര്‍ക്കാര്‍ കേരളത്തിന് മാത്രമായൊരു ബാങ്കുണ്ടാക്കിയെന്ന് വീമ്പിളക്കുമ്പോഴും നഷ്ടത്തില്‍ നിന്നും കരകയറാത്ത കേരള സംസ്ഥാന സഹകരണ ബാങ്ക് തന്നെയാണ് നിലവിലുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സംസ്ഥാന സഹകരണ ബാങ്കിന് ബ്രാന്റ് നെയിം എന്ന പേരില്‍ കേരളബാങ്ക് എന്നാക്കി മാറ്റിയിരിക്കുന്നത്. 13 ജില്ലാ ബാങ്കുകളെ കെ.എസ്.സി.ബിയില്‍ ലയിപ്പിച്ചതിന് ആര്‍.ബി.ഐയുടെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എ ചോദ്യമുന്നയിച്ചിട്ടും ഇതിന് ഉത്തരം സഹകരണ മന്ത്രി നല്‍കിയിട്ടില്ല. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് 2019 നവംബറിലാണ് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് എന്ന് പേരു നല്‍കിയിരുന്നത്. ഇതിന് ശേഷം ഏത് വിധേനയും എം.ഡി.സി ബാങ്കിനെയും ലയിപ്പിച്ചെടുക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനൊടുവിലാണ് സഹകരണനിയമത്തിലെ ഭേദഗതി നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം എം.ഡി.സി ബാങ്കിനെ ലയിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എയും പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വിധിക്കായി തുടര്‍വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനു മുമ്പ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

kerala

രാഷ്ട്രീയപ്രവര്‍ത്തകരെ ജയിലില്‍ പോയി കാണുന്നത് സ്വാഭാവികം; പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വിവാദ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്നും സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതില്‍ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.

ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാരായ റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ അടക്കമുളള പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.

ഇവരെയാണ് പി. ജയരാജന്‍ അടക്കമുളള സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചത്. പിന്നീട് പാര്‍ട്ടി നേതാക്കളായ പ്രതികള്‍ ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴും സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു.

Continue Reading

kerala

പിണറായിയെ പാര്‍ട്ടിക്കാര്‍ പാടി പുകഴ്ത്തുന്നു, മന്ത്രിമാര്‍ കോര്‍പ്പറേറ്റുകളെ വാഴ്ത്തുന്നു, കുടിവെള്ളമല്ല പ്രധാന പ്രശ്‌നം മദ്യം: എന്‍ കെ പ്രേമചന്ദ്രന്‍

മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

Published

on

ബ്രൂവറി കമ്പിനിയുടെ വാഴ്ത്തുപാട്ടുകാരനായി എക്സൈസ് മന്ത്രി മാറിയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കുടിവെള്ളമല്ല പ്രധാന പ്രശ്നം മദ്യം മാത്രമായി മാറി. ബിനോയ് വിശ്വം പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയ വ്യക്തി. അതിനാൽ ബിനോയ് വിശ്വം ഇക്കാര്യം എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് അറിയാൽ താൽപര്യം ഉണ്ട്.

ബ്രുവറി, പാലക്കാട് വേണ്ടെന്ന് പറയാൻ കഴിയാത്ത കെണിയിൽ ബിനോയ് വിശ്വം ചെന്നുപ്പെട്ടു. ആദ്യം എതിർക്കുകയും പിന്നീട് മയപ്പെടുത്തുകയും ചെയ്യുന്നതാണ് സി പി ഐ രീതി. സി പി ഐ എമ്മിൻ്റെ അമിത താൽപര്യം നിർഭാഗ്യകരം. മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

Continue Reading

kerala

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Published

on

അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

ഇന്നലെ രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്.

ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Continue Reading

Trending