Connect with us

More

സംസ്ഥാന സമ്മേളനത്തിന് ഇനി ആറുദിവസം ആകെ കുടുങ്ങി കോടിയേരി

Published

on

 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുള്‍മുനയില്‍. അതിരൂക്ഷമായ ആരോപണങ്ങളാണ് പാര്‍ട്ടിയുടെ ഉന്നതനായ നേതാവിന് നേരിടേണ്ടി വന്നിരിക്കുന്നത്. മകന്‍ ബിനോയ് കോടിയേരി ദുബായില്‍ നടത്തിയ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, മറ്റൊരു മകനായ ബിനീഷ് കോടിയേരിയുടെ പേരില്‍ ദുബായിലുള്ള കേസുകള്‍, എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറന്നുനല്‍കാമെന്ന് ബാറുടമ ബിജുരമേശിന് നല്‍കിയ വാഗ്ദാനവും ഗൂഢാലോചനയും, ഏറ്റവുമൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം സംബന്ധിച്ച് ക്രമക്കേട് കാട്ടി എന്നതുള്‍പ്പെടെ സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി സമ്മേളനകാലത്ത് ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വരുന്ന സംസ്ഥാന സെക്രട്ടറിയായി കോടിയേരി മാറി.
ഈമാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്ക് നിരവധി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും രാഷ്ട്രീയ ആക്ഷേപങ്ങള്‍ എന്നതിനപ്പുറം തെളിവുകളുടെ പിന്‍ബലത്തിലാണ് വിവാദമായിരിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം നേതൃത്വത്തിന് കോടിയേരിയേ സംരക്ഷിക്കുന്നതിനും പരിമിതികളുണ്ട്.
മകന്റെ ഇടപാടുകള്‍ പ്രവാസി വ്യവസായ പ്രമുഖരുടെ മധ്യസ്ഥതയില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലുണ്ടായത്. സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കാനുള്ള തീരുമാനത്തിന് പിന്നിലെ ഗൂഢാലോചന കോടിയേരിയുടേതായിരുന്നെന്നാണ് ബിജുരമേശ് തുറന്നടിച്ചത്. എല്‍.ഡി.എഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മറികടന്നാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനുപിന്നില്‍ കോടിയേരിയും ബിജുരമേശുമായി ഗൂഢാലോചന നടത്തിയിരുന്നതായി യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ബിജുരമേശ് തന്നെ വെളിപ്പെടുത്തിയതോടെ കോടിയേരി വെട്ടിലായി. ബിനോയ് കോടിയേരിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോക്ക് പരാതി നല്‍കിയ ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുല്ല ഇസ്മഈല്‍ മര്‍സൂഖിയെ കോടിയേരി പരിഹസിക്കുകയായിരുന്നു. മകന് കേസില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും കോടിയേരി പറഞ്ഞതിന്റെ അടുത്തദിവസം ബിനോയ് ദുബായില്‍ കുടുങ്ങുകയായിരുന്നു. യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട ബിനോയിക്ക് പത്ത് ലക്ഷം ദിര്‍ഹം കെട്ടിവെക്കാതെ നാട്ടിലേക്ക് മടങ്ങാനാവില്ല. മകന്റെ ഇടപാടുകള്‍ മൂടിവെക്കാന്‍ ശ്രമിച്ച കോടിയേരിക്ക് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ആദ്യഘട്ടത്തില്‍ ലഭിച്ചെങ്കിലും സംഭവം സി.പി.എമ്മിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് നേതൃത്വത്തിന് അഭിപ്രായമുണ്ട്.
എന്നാല്‍ തുടര്‍ന്നുവന്ന ആരോപണങ്ങള്‍ കോടിയേരിയെയും പാര്‍ട്ടിയെയും മാത്രമല്ല, പൊതുസമൂഹത്തെയാകെ ബാധിക്കുന്നതാണ്. ബാറുകള്‍ തുറന്നുകൊടുക്കാമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഒരു പാര്‍ട്ടിയുടെ പ്രമുഖ നേതാവ്, ബാറുടമകളുമായി ധാരണയിലെത്തുക അസാധാരണ സംഭവമാണ്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ബോധിപ്പിക്കേണ്ട സത്യവാങ്മൂലത്തിലും കോടിയേരി ക്രമക്കേട് കാട്ടിയെന്ന ആരോപണം.
കോണ്‍ഗ്രസ് ബന്ധം ഉള്‍പെടെയുള്ള ദേശീയ വിഷയങ്ങളില്‍ പാര്‍ട്ടി രണ്ടുതട്ടിലായിരിക്കെ, കോടിയേരിക്ക് നേരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സമ്മേളനത്തെ വിവാദങ്ങളില്‍ കുരുക്കിയിടാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Continue Reading

india

വോട്ട് ചോരി: മോദി സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും

Published

on

വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നുള്ള യൂത്ത് ലീഗ് കേഡർമാർ പങ്കെടുക്കും. മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എംപി, ഇമ്രാൻ പ്രതാപ്ഗർഹി എംപി, അൽക ലാംബ, യോഗേന്ദ്ര യാദവ് എന്നിവർ അഭിസംബോധന ചെയ്യും.

ബിജെപി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്. തന്ത്രപരമായി കൃത്രിമങ്ങളിലൂടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്. ഏത് വിധേനയും അധികാരത്തിൽ തുടരാനുള്ള മോദിയുടെ തീവ്രശ്രമങ്ങൾക്ക് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി തെളിയിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വോട്ടർ പട്ടിക എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജനങ്ങളുടെ വോട്ടവകാശത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയങ്ങളിൽ വ്യക്തത വരുത്തണം. അസമിൽ, ഹിമന്ത ബിശ്വ ശർമയുടെ ബിജെപി സർക്കാർ നിയമവാഴ്ചയെ നഗ്‌നമായി ലംഘിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കഠിനമായി ശ്രമിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്.

അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവിൽ സംസ്ഥാനത്തെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങളുടെ വീടുകൾ തകർക്കുന്നത് കോടതിയലക്ഷ്യ നടപടിയാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡൊസർ രാജിനേതിരെ ശക്തമായ പോരാട്ടങ്ങൾക്കു യുത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ മർസുഖ് ബാഫഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

More

ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

Published

on

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.

അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കെർക്ക് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപ് ചേരിയിലേക്ക് അടുപ്പിക്കുന്നതിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ചാർളി കെർക്ക് യുവാക്കളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
Continue Reading

Trending