Connect with us

News

കംപനിയുടെ കിടിലൻ ഗോളിൽ സിറ്റി; പ്രീമിയർ ലീഗിൽ അടുത്തയാഴ്ച തീരുമാനമാകും

Published

on

ലണ്ടൻ: നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അവസാന റൗണ്ട് ഫോട്ടോഫിനിഷിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായി. ക്യാപ്ടൻ വിൻസന്റ് കംപനി ബോക്‌സിനു പുറത്തുനിന്ന് നേടിയ തകർപ്പൻ ഗോളിലാണ് സിറ്റി 37-ാം മത്സരം ജയിച്ചു കയറിയത്. ഇതോടെ ലിവർപൂളിനെ പിന്തള്ളി പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ പെപ് ഗ്വാർഡിയോളയുടെ ടീമിനായി.

https://twitter.com/ArseLewi/status/1125497735409541121

ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ ലെസ്റ്റർ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സിറ്റി വിജയം പിടിച്ചെടുത്തത്. ഗോളെന്നുറച്ച അവസരങ്ങളിൽ ലെസ്റ്റർ കീപ്പർ കാസ്പർ ഷ്‌മൈക്കൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ കളി സമനിലയിൽ അവസാനിച്ചേക്കുമെന്ന് കരുതി. എന്നാൽ 70-ാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്ന് വിൻസന്റ് കംപനി പായിച്ച ലോങ് റേഞ്ചർ ക്രോസ്ബാറിന്റെ അടിയിലുരുമ്മി വലയിൽ തുളച്ചുകയറുകയായിരുന്നു. കരിയറിൽ ആദ്യമായാണ് കംപനി ബോക്‌സിനു പുറത്തുനിന്ന് ഗോൾ നേടുന്നത്.

ഒരു മത്സരം കൂടി ശേഷിക്കേ 95 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ സിറ്റിക്കുള്ളത്. 94 പോയിന്റുമായി തൊട്ടുപിന്നിൽ ലിവർപൂളുണ്ട്. അടുത്ത ഞായറാഴ്ച ബ്രൈറ്റൻ ആന്റ് ഹോവേഴ്‌സിനെതിരെ അവരുടെ തട്ടകത്തിലാണ് സിറ്റിയുടെ മത്സരം. ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ വോൾവറാംപ്ടൺ വാണ്ടറേഴ്‌സിനെയും നേരിടും.

https://twitter.com/SoccerAM/status/1125509872169168896
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

എതിര്‍ സംഘത്തിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം.

Published

on

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ തന്നെ അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തുകയായിരുന്നു. എതിര്‍ സംഘത്തിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചത്.

അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിക്കുകയും സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. തുടര്‍ന്നുണ്ടായ സിഡബ്ല്യൂസി അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. നാണക്കേടിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പ്ലസ് വണ്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.

Continue Reading

india

‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

Published

on

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Continue Reading

india

ട്രെയ്‌നില്‍ നിന്ന് ട്രാക്കിലെക്ക് ഇറങ്ങാന്‍ ശ്രമിക്കവേ കമ്പിയില്‍ തല കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

Published

on

മുംബൈ: ട്രെയ്‌നില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ ഇരുമ്പ് വേലിയുടെ കമ്പിയില്‍ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയായിരുന്നു അപകടം നടന്നത്.
മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് (27) ആണ് മരിച്ചത്.

ട്രെയിന്‍ സ്റ്റേഷനില്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരനായ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിര്‍വശത്തുള്ള വാതിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലമത്തെ പ്ലാറ്റ്‌ഫോമില്‍ ലോക്കല്‍ ട്രെയിന്‍ വന്നു നിന്ന അതെ സമയത്തായിരുന്നു യുവാവ് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയില്‍ കുരുങ്ങി കിടന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അധികൃതരും മറ്റു യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലന്‍സ് സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
എങ്ങനെയാണ് മരണം നടന്നത് എന്ന് റെയില്‍വേ അന്വേഷിക്കുന്നണ്ട്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

 

Continue Reading

Trending