kerala
പ്രതിസന്ധിയില്‍ ദിശ തെറ്റാതെ നയിച്ച കൊരമ്പയില്‍- ARTICLE
ആ കമ്യൂണിസ്റ്റ് നേതാവിനോട് കാല് നൂറ്റാണ്ടു മുമ്പ് കൊരമ്പയില്‍ അഹമ്മദാജി പറഞ്ഞ വാക്ക് ഇന്നും പ്രസക്തമാണ്. ‘താങ്കള്‍ കമ്യൂണിസ്റ്റായാല്‍ മതി കമ്യൂണലിസ്റ്റാവണ്ട’ എന്നതായിരുന്നു ആ വാക്കുകള്‍.
അന്‍വര്‍ മുള്ളമ്പാറ
കലുഷിതമായൊരു രാഷ്ട്രീയ കാലഘട്ടത്തിലാണ് കൊരമ്പയില്‍ അഹമ്മദാജി മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായത്. ആന്തരികവും ബാഹ്യവുമായി കാലുഷ്യങ്ങള്‍ നിറഞ്ഞ ആ രാഷ്ട്രീയ പ്രതിസന്ധിഘട്ടത്തില്‍ ശിഹാബ് തങ്ങള്‍ക്കൊപ്പം പാര്‍ട്ടിയെ ദിശ തെറ്റാതെ നയിക്കാനുള്ള ആന്തരിക ബലവും നേതൃപാടവവും അദ്ദേഹത്തിനുണ്ടായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ രാജ്യം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട സന്ദര്‍ഭം മുസ്ലിം ന്യൂനപക്ഷങ്ങള്‍ അരക്ഷിത ബോധത്താല്‍ പ്രയാസപ്പെട്ട കാലത്ത് വര്‍ഗീയതക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടേയും ജനാധിപത്യത്തിന്റേയും മുസ്ലിംലീഗിന്റെ രാഷ്ടീയ വഴികള്‍ വിശദീകരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. മികച്ച രാഷ്ട്രീയക്കാരനും പാര്‍ലമെന്റേറിയനും ആയിരിക്കെതന്നെ കലാ സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്കാന് കൊരമ്പയിലിന് സാധിച്ചു. സ്പോര്‍ട്സ് താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്കാറുള്ളതുപോലെ ആര്‍ട്സ് താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊരമ്പയില്‍ അഹമ്മദ് ഹാജി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ പറഞ്ഞു: ‘ഓടുകയും ചാടുകയും ചെയ്യുന്നവര്‍ക്ക് ഇതാവാമെങ്കില്‍ എന്തുകൊണ്ട് ആടുകയും പാടുകയും ചെയ്യുന്നവര്‍ക്ക് ആയിക്കൂടാ’.
കലാസാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ ഒട്ടേറെ സംഭാവനകളുണ്ടായി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് ജന്മനാട്ടില് ഉയര്‍ന്ന സ്മാരകം കൊരമ്പയില്‍ അഹമ്മദാജിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കലാ സാംസ്കാരിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി ‘കലാപാലക രത്നം’ എന്നൊരു വലിയ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. കലാരംഗം പോലെ കായിക രംഗത്തും ധാരാളം സംഭാവനകളുണ്ടായിട്ടുണ്ട്. ഫുട്ബോള്‍ മൈതാനിയിലെ മികച്ച ഫോര്‍വേഡ് ആയിരുന്ന ‘മഞ്ചേരിയുടെ ബാപ്പുട്ടി’ പില്കാലത്ത് കേരള ഫുട്ബോള്‍ അസോസിയേഷന് ഉപാധ്യക്ഷനായിരുന്ന 1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന് മഞ്ചേരിയിലെ നേതാവായിരുന്ന അദ്ദേഹം അന്‍പതുകളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അറുപതുകളില്‍ രാഷ്ട്രീയ രംഗത്തു നിന്നും പിന്‍വാങ്ങി കലാസാംസ്കാരിക രംഗത്ത് സജീവമായി. എഴുപതുകളുടെ ആദ്യത്തില്‍ മഞ്ചേരിയിലെ എം.പി.എ ഹസ്സന്‍കുട്ടി കുരിക്കളുമായുള്ള സൗഹൃദം മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്കെത്തിച്ചു. 1977 ല്‍ മങ്കട നിയോജക മണ്ഡലത്തില്‍ നിന്നും, 1980, 1986, 1987 വര്‍ഷങ്ങളില്‍ കുറ്റിപ്പുറം നിയോജക മണ്ഡലത്തില്‍നിന്നും നിയമസഭാംഗമായി. കേരള നിയമസഭാ ഡെപ്യൂട്ടി ലീഡറായും നിയമസഭയില്‍ മുസ്ലിംലീഗ് കക്ഷിയുടെ ഡെപ്യൂട്ടി ലീഡറായും സേവനമനുഷ്ഠിച്ചു. 1998 മുതല്‍ 2003 ല്‍ വേര്‍പാടു വരേ രാജ്യസഭാംഗമായിരുന്നു.
ചിട്ടയുള്ളതും സത്യസന്ധതയുള്ളതുമായിരുന്നു ആ ജീവിതം. മുസ്ലിംലീഗ് നേതാവ് എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകളും പ്രസ്താവനകളും അവസരോചിതവും അര്‍ത്ഥവത്തായതുമായിരുന്നു. കൃത്യതയും വ്യക്തതയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അക്കാലത്ത് കൊരമ്പയില്‍ അഹമ്മദാജിയുടെ പ്രസ്താവനകളും പ്രസംഗങ്ങളും വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ലാത്തവിധം കേള്‍വിക്കാര്‍ക്ക് വ്യക്തമായിരുന്നു. കയ്യടിക്കു വേണ്ടി കാത്തിരിക്കുകയോ, പ്രശംസാവാക്കുകള്‍ക്കായി കാതോര്‍ക്കുകയോ ചെയ്തില്ല. കാര്യങ്ങള്‍ വ്യക്തവും സത്യസന്ധവുമായി പറഞ്ഞു. സംസാരത്തിലും പ്രസംഗത്തിലും അനാവശ്യമായതൊന്നുമുണ്ടാവില്ല, എന്നാല്‍ ആവശ്യമുള്ളതൊന്നും ഒഴിവാക്കിയിട്ടുമുണ്ടാവില്ല.
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്കി അദ്ദേഹം. മമ്പാട് കോളജിന്റെ പുരോഗതിയില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. വനിതാ വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നല്കി. മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളജിന്റെ ശില്പിയുമാണ് അദ്ദേഹം. കലാരംഗത്ത് കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് സ്മാരകം പോലെ വിദ്യാഭ്യസ രംഗത്ത് മഞ്ചേരിയിലെ യൂണിറ്റി വിമന്‍സ് കോളജും അദ്ദേഹത്തിന്റെ സ്വപ്നവും കര്‍മവും സമ്മേളിച്ച് രൂപപ്പെട്ടതാണ്. ആ രണ്ടു സ്ഥാപനങ്ങളും കൊരമ്പയില്‍ അഹമ്മദാജിയുടെ സ്മാരകങ്ങള്‍ കൂടിയാണ്. വര്‍ഗീയതയോടും മതവിരുദ്ധതയോടും കര്‍ക്കശമായി ആശയപരമായ എതിര്‍പ്പു പ്രകടിപ്പിച്ച അദ്ദേഹം മതേതര നിലപാടുകള്‍ക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുകയും ചെയ്തു.
കേരളത്തിന്റെ പേരിലിറങ്ങിയ സിനിമ ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സാമുദായികമായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമ എന്ന ആക്ഷേപം ഉയര്‍ന്നുവന്നു. ആക്ഷേപങ്ങളെ ന്യായീകരിക്കാന്‍ സിനിമാ നിര്‍മാതാക്കള്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങളില്‍ പ്രധാനം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രിയായിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ അപക്വമായ പ്രസ്താവനയാണ്. ആ കമ്യൂണിസ്റ്റ് നേതാവിനോട് കാല് നൂറ്റാണ്ടു മുമ്പ് കൊരമ്പയില്‍ അഹമ്മദാജി പറഞ്ഞ വാക്ക് ഇന്നും പ്രസക്തമാണ്. ‘താങ്കള്‍ കമ്യൂണിസ്റ്റായാല്‍ മതി കമ്യൂണലിസ്റ്റാവണ്ട’ എന്നതായിരുന്നു ആ വാക്കുകള്‍.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
kerala
‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്
ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീറിനേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന് നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന് കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.
india
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍
എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.
കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്കിയാല് മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന് സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.
സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

