Connect with us

kerala

കോവിഡ് സഹായം 30 ദിവസത്തിനുള്ളിലെന്ന് പ്രഖ്യാപനം; ആറ് മാസമായിട്ടും അനക്കമില്ല

കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബി.പി.എല്‍ കുടുംബത്തിനുള്ള ധനസഹായം ഇതുവരെയും വിതരണം ചെയ്യാതെ സര്‍ക്കാര്‍.

Published

on

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബി.പി.എല്‍ കുടുംബത്തിനുള്ള ധനസഹായം ഇതുവരെയും വിതരണം ചെയ്യാതെ സര്‍ക്കാര്‍. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍, 6 മാസം കഴിഞ്ഞിട്ടും എന്ന് മുതല്‍ സഹായം വിതരണം ചെയ്യുമെന്നതില്‍ ഒരു വ്യക്തതയുമില്ല. 5,000 രൂപ വെച്ച് എല്ലാ മാസവും മൂന്നു വര്‍ഷത്തേക്ക് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനമാണ് പാഴ്‌വാക്കായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോര്‍ബര്‍ 23 നാണ് മന്ത്രിസഭാ യോഗം ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കുടുംബനാഥന്‍ കോവിഡ് വന്നു മരിച്ചാല്‍ മാസം 5000 രൂപവെച്ച് മൂന്നു വര്‍ഷത്തേക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് 19,103 പേരാണ് സഹായത്തിന് അപേക്ഷിച്ചത്. ഇതില്‍ 5103 അപേക്ഷകളാണ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചത്. 3592 അപേക്ഷകള്‍ തള്ളി. 2623 അപേക്ഷകള്‍ തര്‍ക്കങ്ങളിപ്പെട്ട് മാറ്റിവെച്ചു.

പാസാക്കിയ 5103 അപേക്ഷകള്‍ക്ക് തുക പാസാക്കിയിരുന്നെങ്കിലും ഇത് പിന്നീട് പിടിച്ചുവെച്ചു. മാറ്റിവെച്ച അപേക്ഷകളിലാണെങ്കില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഇതില്‍ തീരുമാനം വന്നശേഷം സഹായ വിതരണം ആരംഭിക്കുമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഫലത്തില്‍ ആര്‍ക്കും ധനസഹായം ലഭിച്ചിട്ടില്ല.

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് സഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചിരുന്നു. ബി.പി.എല്‍ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നല്‍കാന്‍ ഒരു കുടുംബത്തിന് മൂന്നുവര്‍ഷത്തേക്ക് 1,80,000 രൂപ വേണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സഹായ വിതരണത്തിന് തടസമെന്നാണ് സൂചന. ഇത് നിഷേധിക്കുന്ന ധനവകുപ്പ്, ഫണ്ട് വിനിയോഗത്തിന് സമഗ്ര സംവിധാനമൊരുക്കുന്നത് അവസാനഘട്ടിലാണെന്നും ഉടനെ വിതരണം ചെയ്യുമെന്നും അവകാശപ്പെടുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending