Connect with us

kerala

നട്ടെല്ലിനുള്ള വളവ് പൂര്‍ണ്ണമായും പരിഹരിക്കാം

നട്ടെല്ലിന് സംഭവിക്കുന്ന അസുഖങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. കൃത്യമായ ചികിത്സയും നട്ടെല്ലിന്റെ ശസ്ത്രക്രിയയില്‍ പ്രാവീണ്യമുള്ള സ്‌പൈന്‍ സര്‍ജന്മാരുടെ അഭാവവും മൂലം ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നവരാണ് ഇതില്‍ മഹാ ഭൂരിപക്ഷവും.

Published

on

ഡോ പ്രമോദ് സുദര്‍ശന്‍
MS Ortho, ASSI Fellow in Spine
Surgery, Fellow in Spinal deformity
Surgery (USA, Denmark)
Consultant – Spine Surgeon
Aster MIMS, Calicut

നട്ടെല്ലിന് സംഭവിക്കുന്ന അസുഖങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. കൃത്യമായ ചികിത്സയും നട്ടെല്ലിന്റെ ശസ്ത്രക്രിയയില്‍ പ്രാവീണ്യമുള്ള സ്‌പൈന്‍ സര്‍ജന്മാരുടെ അഭാവവും മൂലം ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നവരാണ് ഇതില്‍ മഹാ ഭൂരിപക്ഷവും. ഇത്തരം അവസ്ഥയ്ക്ക് പരിഹാരമായിക്കൊണ്ട് ഉത്തര കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അഡ്വാന്‍സ്ഡ് സ്‌പൈന്‍ സര്‍ജറി യൂണിറ്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്.

സ്‌കോളിയോസിസ് അഥവാ നട്ടെല്ലിനുള്ള വളവ്

നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്‌കോളിയോസിസ് അഥവാ നട്ടെല്ലിനെ ബാധിക്കുന്ന വളവ്. ഈ അസുഖത്തെക്കുറിച്ചും അതിന്റെ ചികിത്സകളെ കുറിച്ചുമുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. നട്ടെല്ലിന്റെ വളര്‍ച്ച വര്‍ദ്ധിക്കുന്നതിനനുസരിച്ച് വളവും വര്‍ദ്ധിച്ച് വരികയും പ്രായം വര്‍ദ്ധിക്കും തോറും ദുരിതങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
പ്രധാനമായും നാല് തരത്തിലാണ് സ്‌കോളിയോസിസ് കണപ്പെടുന്നത്. നാല് വയസ്സില്‍ താഴെയുള്ളകുട്ടികളില്‍ കാണപ്പെടുന്ന ഇന്‍ഫന്റൈന്‍ സ്‌കോളിയോസിസ്, നാലിനും പത്തിനും ഇടയില്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്ന ജുവൈനല്‍ സ്‌കോളിയോസിസ്, പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്ന അഡോളസെന്റ് ഇഡിയോപതിക് സ്‌കോളിയോസിസ് അഥവാ കൗമാരത്തിലെ സ്‌കോളിയോസിസ്, പ്രായപൂര്‍ത്തിയായവരില്‍ കാണപ്പെടുന്ന അഡല്‍റ്റ് സ്‌കോളിയോസിസ് എന്നിവയാണ് പ്രധാന വകഭേദങ്ങള്‍.

സ്‌കോളിയോസിസ് എങ്ങിനെയാണ് വിലയിരുത്തുന്നത്

സ്‌പൈന്‍ സര്‍ജന്റെ നേതൃത്വത്തില്‍ രോഗാവസ്ഥ പരിശോധിച്ച് വിലയിരുത്തുകയും സ്‌കോളിയോസിസിന്റെ ഗുരുതരാവസ്ഥ നിര്‍ണ്ണയിക്കുകയും ചെയ്യലാണ് ആദ്യഘട്ടം. ഇതിനായി നട്ടെലിന്റെ മുഴുവനായുള്ള എക്‌സ്-റെയോ എം.ആര്‍.ഐ..യോ ആവശ്യമായി വന്നേക്കാം. 10 മുതല്‍ 15 ഡിഗ്രി വരെ വളവുള്ളവര്‍ക്ക് വലിയ ചികിത്സ ആവശ്യമായി വരുന്നില്ല. എന്നാല്‍ പ്രായപൂര്‍ത്തി ആകുന്നത് വരെ കൃത്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. വളര്‍ച്ചയുടെ ഘട്ടം പിന്നിട്ടുകഴിഞ്ഞാല്‍ പൊതുവെ നട്ടെല്ലിന്റെ വളവ് അധികരിക്കാറില്ല. വളവ് 20 ഡിഗ്രി മുതല്‍ മുകളിലേക്കാണെങ്കില്‍ ഗൗരവത്തോടെയുള്ള സമീപനം ആവശ്യമാണ്. 40 ഡിഗ്രിമുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ശസ്ത്രക്രിയയാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.

ശാസ്ത്രക്രിയ

സ്‌കോളിയാസിസിന് ഏറ്റവും ഫലപ്രദമായ ചികിത്സാമാര്‍ഗ്ഗം സ്‌പൈന്‍ സര്‍ജറിയാണ്. നട്ടെല്ലിന്റെ വളവ് നേരെയാക്കുക, കാലിനും മറ്റും ഉണ്ടാകാനിടയുള്ള തളര്‍ച്ച ഉള്‍പ്പെടെയുള്ള ന്യൂറോളജി സംബന്ധമായ ബുദ്ധിമുട്ടുകളെ അതിജീവിക്കുക, ശ്വസന സംബന്ധമായ തകരാറുകളില്‍ നിന്ന് മോചനം നേടുക തുടങ്ങിയവയക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശാസ്ത്രക്രിയയിലൂടെ സാധിക്കും. വേര്‍പെട്ടിരിക്കുന്ന എല്ലുകളെ കൂട്ടിയിണക്കുന്ന സ്‌പൈനല്‍ ഫ്യൂഷനാണ് സ്‌കോളിയോസിസ് സ്‌പൈന്‍ ശസ്ത്രക്രിയയുടെ പ്രധാനഭാഗം. ഇത് നട്ടെല്ല് തുടര്‍ന്ന് വളയാതിരിക്കുന്നതിന് സഹായിക്കും. ശസ്ത്രക്രിയാ വിദഗ്ധന്‍ ആര്‍ട്ടിഫിഷ്യല്‍ കമ്പികളും സ്‌ക്രൂകളും മറ്റും ഉപയോഗിച്ച് നട്ടെല്ലിന്റെ വളവ് നേരെയാക്കാനും അസ്ഥികള്‍ കൂടിച്ചേരുന്നത് വരെ കൂട്ടിയിണക്കാനുമായി ഉപയോഗിക്കുന്നു.
നട്ടെല്ലിലെ പേശികള്‍ക്കുള്ളിലായി സ്ഥാപിക്കുന്നതിനാല്‍ ഇവ മറ്റ് തരത്തിലുള്ള അസ്വസ്ഥതകളോ, വേദനയോ ഉണ്ടാകുന്നില്ല. അതിനൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണ മേന്മയുള്ള ഇംപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാല്‍ ആസ്റ്റര്‍ മിംസിലെ അഡ്വാന്‍സ്ഡ് സ്‌പൈന്‍ സര്‍ജറി യൂണിറ്റ് ഏറ്റവും സുരക്ഷിതമാണ്. സ്‌കോളിയോസിസിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചാല്‍ അടുത്ത ദിവസം മുതല്‍ തന്നെ രോഗിക്ക് കട്ടിലില്‍നിന്ന് താഴെയിറങ്ങാനും നടക്കാനും സാധിക്കും.

സ്‌കോളിയോസിസ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ സെന്ററുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ ശ്രിദ്ധിക്കേണ്ടതായിട്ടുണ്ട്. സ്‌കോളിയോസിസ് ശസ്ത്രക്രിയയില്‍ അനുഭവ സമ്പത്തുള്ള ശസ്ത്രക്രിയാ വിദഗ്ധന്റെ നേതൃത്വം, ശസ്ത്രക്രിയയ്ക്കാവശ്യമായ നൂതനമായ ഉപകരണങ്ങളുടെ ലഭ്യത, ശസ്ത്രക്രിയാനന്തരം അണുബാധയില്ലാതിരക്കാനാവശ്യമായ മുന്‍കരുതലുകളുടെ ഉറപ്പ് വരുത്തല്‍, ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്ന സെന്ററിലെ വിജയ ശതമാനം മുതലായ വിവിധങ്ങളായ ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തി ഏറ്റവും ഉചിതമായ സെന്ററില്‍ നിന്നാണ് ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. നിലവില്‍ ഉത്തര കേരളത്തിലെ ഏറ്റവും മികച്ച സ്‌പൈന്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.

സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.

യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.

നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.

Continue Reading

kerala

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശം.

വരും ദിവസങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാലാണ് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കർശനമായി പാലിക്കനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതാണ്.

Continue Reading

crime

പരിശോധന ഫലവും ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി ഒഴിവാക്കാൻ പരിശോധനാഫലവും ഫയലുകളും പൂഴത്തി ഒത്താശ ചെയ്യുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. റാന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് നീക്കം.

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ്‌ ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending