Connect with us

kerala

കോഴിക്കോട് സി.എച്ച് മേല്‍പാലം അടച്ചിട്ട് ഒരുമാസം; തുടര്‍ന്ന് മെല്ലെപ്പോക്ക്, ഗതാഗതകുരുക്കിന് അറുതിയായില്ല

. ബീച്ചിലേക്കടക്കം സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലീസ് പകരം സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

Published

on

കോഴിക്കോട്: നഗരത്തിലെ സി.എച്ച് മേല്‍പ്പാലം ബലപ്പെടുത്തുന്ന നിര്‍മാണപ്രവൃത്തിയ്ക്കായി പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിടുമ്പോഴും ഗതാഗതകുരുക്കിന് അറുതിയായില്ല. അവധിദിനങ്ങളിലും വൈകുന്നേരങ്ങളിലും കണ്ണൂര്‍റോഡില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. ബീച്ചിലേക്കടക്കം സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലീസ് പകരം സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

അതേസമയം മേല്‍പാലം നവീകരണ പ്രവൃത്തി പകുതിപിന്നിട്ടു. മാര്‍ച്ചില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും മേല്‍പാലം പൂര്‍ണമായും അടച്ചശേഷമാണ് നവീകരണത്തിന് വേഗംകൂടിയത്. പാലത്തിന്റെ തൂണുകളുടെയും ബിമുകളുടെയും ബലപ്പെടുത്തലും കൈവരികളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. 4.22 കോടി രൂപ ചെലവിലാണ് 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ നവീകരണം.
ഇരുവശങ്ങളിലും രണ്ടുവീതം സ്പാനുകളിലെ ബലപ്പെടുത്തല്‍ പ്രവൃത്തി പൂര്‍ണമായി. മുംബൈയിലെ സ്ട്രെക്ചറല്‍ സ്പെഷ്യാലിറ്റീസ് കമ്പനിയാണ്കരാറുകാര്‍. കമ്പികള്‍ തുരുമ്പെടുക്കുന്നത് തടയാനുള്ള ‘കതോഡിക് പ്രൊട്ടക്ഷന്‍’ സങ്കേതം ഉപയോഗിച്ചാണ് നവീകരണം. പാലത്തിന്റെ അടിഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാല്‍ മഴ പ്രശ്നമായിട്ടില്ല. അറുപതിലധികം തൊഴിലാളികളാണ് രാത്രിയും പകലുമായി പണി നടത്തുന്നത്.

പാലത്തിനടിയിലെ 63 കടമുറികള്‍ കോര്‍പറേഷന്‍ പൊളിച്ചുമാറ്റുന്നതിലുണ്ടായ കാലതാമസംമൂലം പ്രവൃത്തി പൂര്‍ണതോതില്‍ ആരംഭിക്കുന്നത് വൈകിയിരുന്നു. ഒമ്പത് മാസമാണ് കരാര്‍ കാലാവധി. കടപ്പുറം, ജനറല്‍ ആശുപത്രി, കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള റെഡ്ക്രോസ് റോഡില്‍ 1994ലാണ് 25 സ്പാനുകളിലായി 300 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം പണിതത്. അപകടാവസ്ഥയിലായ പാലത്തിന്റെ സ്ലാബിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീണിരുന്നു. പാലം പൊളിച്ചുമാറ്റാതെ സ്ലാബ് ഉള്‍പ്പെടെ ബലപ്പെടുത്തുകയാണ്ചെയ്യുന്നത്. അടുത്തമാസം അവസാനത്തോടെ പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

Trending