Connect with us

Video Stories

‘ഇനി ഞാനൊന്ന് കിടക്കട്ടെ’; ഒടിഞ്ഞ കൈയ്യുമായി പൂരക്കളിയില്‍ നിറഞ്ഞാടി ഗോപീകൃഷ്ണനും സംഘവും

Published

on

ഷഹബാസ് വെള്ളില

കൊല്ലം: ഗോപി കൃഷ്ണന് ശാസ്ത്രക്രിയ പറഞ്ഞതാണ് ഡോക്ടര്‍. കൈപത്തിയുടെ  ജോയിന്റില്‍ പൊട്ടാണ്. ശാസ്ത്രക്രിയ മാത്രമാണ് പോംവഴി. ഇതു കേട്ടതോടെ കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെയായിരുന്നു ഗോപീ കൃഷ്ണന്. ആറു മാസക്കാലമായി താനും കൂട്ടുകാരും ഊണും ഉറക്കവുമില്ലാതെ പരിശീലനം നടത്തിയത് ആ ഒരൊറ്റ ദിവസം മനസ്സില്‍ കണ്ടാണല്ലോ. സംസ്ഥാന സ്‌കൂള്‍ കലോത്സവം. പരമ്പരാഗത ശക്തികളെയെല്ലാം മലര്‍ത്തിയടിച്ചാണ് മലപ്പുറം ജില്ലയില്‍ നിന്നും എം.ഇ.എസ്.എച്ച്.എസ്.എസ് ഇരിമ്പിളിയം ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. അതിന്റെ ത്രില്ലില്‍ തന്നെയായിരുന്നു എല്ലാവരും.

അധ്യാപകരും സഹപാഠികളും സ്‌കൂളുമെല്ലാം വലിയ പ്രതീക്ഷയിലാണ്. പൂരക്കളിയില്‍ സംസ്ഥാനത്ത് എ ഗ്രേഡ് വാങ്ങുമെന്ന് ഉറപ്പുനല്‍കി കഠിന പരിശീലനത്തിനായിരുന്നു ഗോപീ കൃഷ്ണനും കൂട്ടുകാരും. നിര്‍ഭാഗ്യമെന്ന് പറയട്ടെ പരിശീലനത്തിനിടെയാണ് ഗോപീകൃഷ്ണന് വീണ് പരിക്കുപറ്റുന്നത്. കാര്യമായി ഒന്നും തന്നെ ഉണ്ടാവില്ലെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷെ ഡോക്ടറുടെ അടുത്തെത്തിയതോടെ കളി കൈവിട്ടു. പ്രതീക്ഷകളെല്ലാം  അസ്തമിക്കുന്ന പോലെ. എല്ലിന് പൊട്ടുണ്ട്. കൈകുഴയിലാണ് പ്രശ്‌നം. ശാസ്ത്രക്രിയ ചെയ്ത് ശരിയാക്കണം. ഒന്നര മാസത്തോളം വിശ്രമം വേണ്ടിവരും. എന്നാല്‍ ഗോപീ കൃഷ്ണന് ഒട്ടും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല അത്. അധ്യാപകരുടെയും കൂട്ടുകാരുടെയുമെല്ലാം മുഖം ഓര്‍മ്മയില്‍ വന്നു. ഒരാഴ്ച്ചക്കപ്പുറമാണ് കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ദൈര്യപൂര്‍വ്വം ഡോക്ടറോട് കാര്യം പറഞ്ഞു.

ഡോക്ടറും നിസ്സഹായന്‍. പിന്നീട് അച്ചന്റെ ഉറപ്പിന്മേല്‍ തല്‍ക്കാലത്തേക്ക് കൈ പ്ലാസ്റ്ററിച്ച് തിരിച്ചുപോന്നു. ഇതേ കൈയും വെച്ചാണ് കൊല്ലത്തേക്ക് വണ്ടി കയറി. വാശിയേറിയ പൂരക്കളി മത്സരത്തില്‍ ടീം എ ഗ്രേഡ് നേടിയതോടെ എല്ലാവരും ഓടിയെത്തിയത് ഗോപീകൃഷ്ണന്റെ അടുത്തേക്കായിരുന്നു. എല്ലിപൊട്ടിയ കഠിന വേദന വരിഞ്ഞുമുറുക്കിയ പ്ലാസ്റ്ററിലും വിജയിക്കണമെന്ന പാഷനിലുമാണ് ഗോപീ കൃഷ്ണന്‍ മറന്നത്. താന്‍ പിന്മാറിയാല്‍ തങ്ങളുടെ സ്‌കൂളിന്റെ കന്നി അവസരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് വേദന സഹിച്ചും മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഗോപീകൃഷ്ണന്‍ തീരുമാനിച്ചത്. ഇ ഗ്രേഡിന് പത്തരമാറ്റാണ് തിളക്കം. മലപ്പുറം ജില്ലയിലെ കൊടുമുടി സ്വദേശി രാജേഷ് സുചിത്ര ദമ്പതികളുടെ മകനാണ് പത്താം ക്ലാസുകാരനായ ഗോപീകൃഷ്ണന്‍. കുടുംബ ശ്രീ പ്രവര്‍ത്തകയാണ് അമ്മ. സെക്യൂരിറ്റി ജീവനക്കാരനാണ് അച്ചന്‍ രാജേഷ്. സജീഷ് പയ്യന്നൂരാണ് പൂരക്കളിയുടെ പരിശീലകന്‍. അഭിമന്യൂ, വിനായക്, അഭിരാം, പാര്‍ത്ഥീവ്, അജയ് കൃഷ്ണ, സഞ്ജയ് ശിവ, അഖില്‍ ടിപി, അര്‍ജുന്‍, അഹന്‍ തേജ്, നിഖില്‍, നവനീദ് എന്നിവരായിരുന്നു ടീമംഗങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

kerala

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു

Published

on

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

കോളേജില്‍ നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചതെന്ന് അതുല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

Continue Reading

Trending