Connect with us

kerala

ലോകായുക്തക്ക് ക്ഷണം: മുഖ്യമന്ത്രി പ്രതിരോധത്തില്‍: ലോകായുക്തക്ക് മുന്നില്‍ ഇനി രാജിമാത്രം

പി.ആര്‍.ഡി ഇറക്കിയവാര്‍ത്തയിലും ഇവരുടെപേരുകള്‍ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. എഡിറ്റര്‍മാര്‍ക്ക് പകരം ചെന്ന മാധ്യമപ്രവര്‍ത്തകരാണ് വിഷയം കുത്തിപ്പൊക്കിയത്.

Published

on

കെ.പി ജലീല്‍

മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായതോടെ പിണറായി വിജയന്‍ വലിയ പ്രതിരോധത്തിലായി. കഴിഞ്ഞദിവസം നടന്ന സംഗമത്തില്‍ ലോകായുക്തയെ ക്ഷണിച്ചതും അവരിലെ രണ്ട് ജഡ്ജിമാര്‍ പങ്കെടുത്തതും ജുഡീഷ്യറിയുടെനിഷ്പക്ഷതക്ക് യോജിച്ചതല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേകിച്ചും മുഖ്യമന്ത്രി പ്രതിയായ കേസില്‍ വിധി പുറപ്പെടുവിക്കാനിരിക്കവെ. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന ്‌കോടികള്‍ അനനധികൃതമായി നല്‍കിയതാണ് കേസിനാധാരമായത്. ഇതില്‍ ഒരുവര്‍ഷത്തിന് ശേഷം
മാത്രമാണ് വിശാലബെഞ്ചിലേക്ക് വിധി വിട്ടത്. വിചാരണപൂര്‍ത്തിയായ ശേഷം വീണ്ടും വിശാലബെഞ്ചിലേക്ക് കേസ് വിട്ടത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം. വിധിയില്‍ ശിക്ഷിക്കാന്‍ എല്ലാ ഘടകങ്ങളും അനുകൂലമായതിനാല്‍ അത് അദ്ദേഹത്തിന്റെ രാജിക്ക്കാരണമാകുമെന്നതാണ് വിധിമാറ്റിവെക്കാനുള്ള കാരണം. രണ്ടുവര്‍ഷത്തില്‍കൂടുതല്‍ ശിക്ഷിച്ചാല്‍ എം.എല്‍.എ പദവിപോലും രാജിവെക്കേണ്ടിവരും. മുമ്പ് ബന്ധുനിയമനക്കേസില്‍ മന്ത്രിയായിരുന്ന കെ.ടി ജലീലിന് രാജിവെക്കേണ്ടിവന്നിരുന്നു. അന്ന് രൂക്ഷമായാണ് ജലീല്‍ ജഡ്ജിക്കെതിരെ പ്രതികരിച്ചിരുന്നത്. ഈ വ്യവസ്ഥ മാറ്റാനാണ് സര്‍ക്കാര്‍ലോകായുക്ത ഭേദഗതിനിയമം പാസാക്കിയതെങ്കിലും അത് ഒപ്പിടാതെ ഗവര്‍ണര്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
ലോകായുക്തയുടെ പങ്കാളിത്തം മുന്‍കൂട്ടിക്കണ്ടാണ് മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.ഫലത്തില്‍ മാധ്യമങ്ങളെയും ജനങ്ങളെതന്നെയും പറ്റിക്കുകയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും. ലോകായുക്തയുടെ പങ്കാളിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ദോഷമാകുമെന്നതിനാലാണ് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. പി.ആര്‍.ഡി ഇറക്കിയവാര്‍ത്തയിലും ഇവരുടെപേരുകള്‍ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. എഡിറ്റര്‍മാര്‍ക്ക് പകരം ചെന്ന മാധ്യമപ്രവര്‍ത്തകരാണ് വിഷയം കുത്തിപ്പൊക്കിയത്. ഏതായാലും രാജിമാത്രമാണ് ഇനി ലോകായുക്തയുടെ മുന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ ഇവര്‍ക്കായിചെലവഴിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ലാവലിന്‍ കേസിലും മുഖ്യമന്ത്രിസമാനമായി ജുഡീഷ്യറിയെയുംഏജന്‍സികളെയും സ്വാധീനിച്ചാണ് വിധി വൈകിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണീ സംഭവം.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending