kerala
ലോകായുക്ത-കെ റെയില്‍;ഇടതില്‍ പോര് കടുക്കുന്നു
സി.പി.ഐ എതിര്‍പ്പില്‍ അടിപതറി സി.പി.എം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെയും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും സി.പി.ഐ നിലപാട് കടുപ്പിക്കുമ്പോള്‍ സി.പി.എമ്മിന് കാലിടറുന്നു. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ എതിര്‍പ്പിനെ മറികടന്ന് ലോകായുക്ത നിയമം ഭേദഗതി ചെയ്യാനും കെ റെയില്‍ പദ്ധതി നടപ്പിലാക്കാനും സി.പി.എം നന്നായി വിയര്‍ക്കേണ്ടിവരും.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐയുടെ പരസ്യനിലപാട് മുന്നണിയുടെ താളം തെറ്റിക്കുന്ന സൂചനയുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പല ചോദ്യങ്ങളോടും ‘നോ കമന്റ്സ്’ ആയിരുന്നു കോടിയേരിയുടെ മറുപടി. രണ്ട് വിഷയങ്ങളിലും സി.പി.ഐ ഉയര്‍ത്തിയ വെല്ലുവിളി അത്രവേഗം പരിഹരിക്കപ്പെടാന്‍ ഇടയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും.
ലോകായുക്ത നിയമം ഭേഗദതി ചെയ്യണമെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നതാണെന്നും മുന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന വി.ജി ഗോവിന്ദന് നായര്‍ ശുപാര്‍ശ ചെയ്തിരുന്നെന്നുമാണ് കോടിയേരി പറയുന്നത്. പല നിയമജ്ഞന്മാരും ഇത് ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നതായും നിയമസഭ ചേരാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നതു വരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നു.വി.എസ് സര്‍ക്കാരിന്റെ കാലം മുതലുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള നടപടിയെന്ന് കോടിയേരി പറയുമ്പോള്‍ മുന്നണിയുടെ നയപരമായ തീരുമാനമല്ലെന്ന് വാദിക്കുന്ന സി.പി.ഐയെ കൂടുതല്‍ ചൊടിപ്പിച്ചേക്കും. നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത്. കാനത്തിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.ഐയുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇത്തരം വിഷയങ്ങള്‍ മന്ത്രിസഭായോഗത്തില്‍ വരുമ്പോള്‍ ഏതെങ്കിലുമൊരു ഘടകകക്ഷിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് മാറ്റിവെക്കുകയും വിശദമായി ചര്‍ച്ച നടത്തുകയും ചെയ്യാറാണ് പതിവെന്നും അത്തരത്തിലൊരു സാഹചര്യം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് കോടിയേരി പറഞ്ഞത്.
ലോകായുക്ത നിയമഭേദഗതി വിഷയം മന്ത്രിസഭയില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തിയാണ് സി.പി.ഐ നേതൃത്വം മന്ത്രിമാരെ കുറ്റപ്പെടുത്തിയത്.
കെ റെയിലുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ എതിര്‍പ്പിനെ സി.പി.എം പ്രത്യക്ഷത്തില്‍ തള്ളുകയാണെങ്കിലും അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷ തീരെയില്ല. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതിയുടെ ആവശ്യമില്ലെന്നാണ് കാനം പരസ്യനിലപാട് സ്വീകരിച്ചത്. ഇത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നതില് തര്‍ക്കമില്ല. എന്നാല്‍ കെ റെയില്‍ പ്രകടനപത്രികയിലുള്ള പദ്ധതിയാണെന്നും സി.പി.ഐക്ക് എതിര്‍പ്പുള്ളതായി അവര്‍ അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

