Connect with us

Culture

തിരിച്ചറിവോടെ തിരിച്ചുപിടിക്കാന്‍

Published

on


കെ.എ സിദ്ദീഖ്

നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 57 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും അതിലേറെപേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും കാര്‍ഷിക കടക്കെണി മൂലം എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ച് പിടിക്കും. കഴിഞ്ഞ തവണ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കൈപ്പിഴവ് എന്ന പോലെ യു.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും കസ്തൂരി രംഗന്റെയും പേര് പറഞ്ഞ് ഇടുക്കി ജില്ലക്കാരെ വഞ്ചിച്ച ഇടത് മുന്നണിക്കും സിറ്റിംഗ് എം.പിക്കും ബാലറ്റിലൂടെ മറുപടി പറയാന്‍ ഒരുങ്ങുകയാണ് ജില്ല. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല, എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം ഉള്‍പ്പെടുന്ന ഏഴ് നിയോജകമണ്ഡലങ്ങളാണ് ഈ പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്.
യു.ഡി.എഫിന്റെ ശക്തനായ വക്താവും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട യുവ പോരാളിയുമായ അഡ്വ. ഡീന്‍ കുര്യാക്കോസാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം.പിയും ഇടത് സ്വതന്ത്രനുമായ അഡ്വ. ജോയിസ് ജോര്‍ജ്ജ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുന്നു. എന്‍.ഡി.എ യുടെ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസിലെ ബിജു കൃഷ്ണനും മല്‍സര രംഗത്തുണ്ട്. പ്രളയത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയും കൃഷിനാശവും എട്ട് കര്‍ഷകരുടെ ആത്മഹത്യകളും പ്രധാന ചര്‍ച്ചയാകുന്ന ഇടുക്കിയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് കുംഭചൂടിനെ വെല്ലുന്ന ചൂടാണ്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയോര ജനതയുടെ അതിജീവനത്തിന്റെ പോരാട്ടമാകും വിധിയെഴുത്തില്‍ നിര്‍ണായകമാകുക.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ ഇടുക്കി ലോക്‌സഭാ മണ്ഡലം ഒന്നോ രണ്ടോ തവണ മാത്രമാണ് ഇതിനൊരപവാദമായി മാറിയത്.
ഇടുക്കി ലോക്‌സഭാ മണ്ഡലം രൂപീകൃതമായ 1977 മുതലുള്ള തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാല്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം തെരഞ്ഞെടുപ്പുകളിലും വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ഏഴു നിയമസഭ മണ്ഡലങ്ങളില്‍ തൊടുപുഴയും ഇടുക്കിയും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ മറ്റു അഞ്ചു മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലെന്നും ഇക്കുറി ഇടുക്കിയിലെ ജനത തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പൂര്‍ണ്ണ പ്രതീക്ഷയിലുമാണ് യുഡിഎഫ്.
ഇഎസ്എ,ഉപാധിരഹിത പട്ടയം എന്നീ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം കാണാന്‍ കഴിയാത്ത എല്‍.ഡി.എഫിനെതിരെയും ഇത്തരം പ്രശ്‌നങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട ജനോപകാര നടപടികളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് മുതല്‍ക്കൂട്ടാകും.
ഇടുക്കി ലോക്‌സഭാ മണ്ഡലം 1977 ലാണ് രൂപീകരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇടുക്കി മണ്ഡലം. പിന്നീട് 2009-ല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനക്രമീകരണം വന്നപ്പോള്‍ മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലം ഇല്ലാതാകുകയും അവിടുത്തെ മൂവാറ്റുപുഴ,കോതമംഗലം നിയോജകമണ്ഡലങ്ങള്‍ ഇടുക്കിയോട് ചേര്‍ക്കുകയും ചെയ്തു. പകരം റാന്നി,പത്തനംതിട്ട മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തോടും ചേര്‍ത്തു. നിലവില്‍ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. 1977ലെ ഇടുക്കിയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി.എം.സ്റ്റീഫനായിരുന്നു വിജയം.79357 വോട്ടുകള്‍ക്ക് ഇടതു സ്ഥാനാര്‍ഥി എന്‍.എം.ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനൊപ്പം നിന്നു. സിപിഎം നേതാവ് എം.എം.ലോറന്‍സ് കേരള കോണ്‍ഗ്രസിലെ ടി.എസ്.ജോണിനെയാണ് പരാജയപ്പെടുത്തിയത്. 1984ല്‍ പ്രഫ.പി.ജെ.കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.സിപിഐ നേതാവ് സി.എ.കുര്യനെതിരെ 1,30,624 വോട്ടിനായിരുന്നു വിജയം. 1989ല്‍ കോണ്‍ഗ്രസിലെ പാലാ കെ.എം.മാത്യു വിജയിച്ചു. സിപിഎമ്മിലെ എം.സി.ജോസഫൈനെയാണ് പരാജയപ്പെടുത്തിയത്. 1991ലും പാലാ കെ.എം.മാത്യുവിനു തന്നെയായിരുന്നു വിജയം. 1996ല്‍ കോണ്‍ഗ്രസിലെ എ.സി.ജോസ് വിജയിച്ചു. കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയത്.1998ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി.ചാക്കോ വിജയിച്ചു.എല്‍എഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയതെങ്കിലും ഭൂരിപക്ഷം 6350 മാത്രമായിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സീറ്റ് തിരിച്ചുപിടിച്ചു. പി.ജെ കുര്യനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജാണ് മണ്ഡലം ഇടതു മുന്നണിക്കൊപ്പമാക്കിയത്. 2004ലും വിജയം ഇടതു മുന്നണിക്കൊപ്പമായിരുന്നു. ബെന്നി ബഹന്നാനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലം നിലനിര്‍ത്തി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇടതു സ്വതന്ത്രനായി ജോയ്‌സ് ജോര്‍ജും തമ്മിലായിരുന്നു മത്സരം. ജോയ്‌സ് ജോര്‍ജ് വിജയിച്ച് വീണ്ടും മണ്ഡലം ഇടതുമുന്നണിക്കൊപ്പമെത്തിച്ചു. ഇത്തവണ തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടം മുതല്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും നിയോജക മണ്ഡല കണ്‍വന്‍ഷനുകളും വമ്പിച്ച ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച യു.ഡി.എഫ് ഇത്തവണ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം വന്‍ ഭൂരി പക്ഷത്തോടെ തിരിച്ചുപിടിക്കുമെന്ന് ഉറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending