Connect with us

kerala

‘ഉച്ച ഭക്ഷണം എസ്.സി- എസ്.ടി നേതാക്കള്‍ക്കൊപ്പം’; വിവാദമായി കെ.സുരേന്ദ്രന്‍റെ കേരള പദയാത്ര പോസ്റ്റർ

ഫെബ്രുവരി 20ന് കോഴിക്കോട് വെച്ചുനടന്ന പദയാത്രക്കിടെയുള്ള ‘ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

Published

on

മോദിയുടെ ഗ്യാരന്റിയെന്ന മുദ്രാവാക്യത്തോട് കൂടി ബി.ജെ.പി നടത്തുന്ന പദയാത്രക്കെതിരെ വ്യാപക വിമര്‍ശനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന പദയാത്രയുടെ വിവരങ്ങളടങ്ങിയ പോസ്റ്ററിലെ ജാതീയക്കെതിരെയാണ് നിലവിലെ വിമര്‍ശനം.
ഫെബ്രുവരി 20ന് കോഴിക്കോട് വെച്ചുനടന്ന പദയാത്രക്കിടെയുള്ള ‘ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ജാതീയമായ അധിക്ഷേപത്തിന്റെ അങ്ങേയറ്റമാണ് ബി.ജെ.പിയുടെ ഈ പോസ്റ്റര്‍.
ഇനിയും തങ്ങളില്‍ സവര്‍ണ മേല്‍ക്കോയ്മ ആരോപിക്കരുതേ എന്ന് വിമര്‍ശകര്‍ ബി.ജെ.പിയെ പരിഹസിച്ചു. ബി.ജെ.പിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും വിമര്‍ശനമുണ്ട്.
അതേസമയം കെ. സുരേന്ദ്രന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നവരെങ്കിലും ബി.ജെ.പിയുടെ ജാതീയത മനസിലാക്കണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണത്തിലെത്തണമെന്നും സനാതന ഹിന്ദു ആകാന്‍ നടക്കുന്നവന്റെ സ്ഥാനം എവിടെയാകുമെന്ന് അപ്പോള്‍ മനസിലാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
പദയാത്രയെന്ന പേരില്‍ നടത്തുന്ന ബി.ജെ.പി സംഗമം ഒരു തീര്‍ത്ഥ യാത്രക്ക് തുല്യമാണെന്നാണ് പോസ്റ്ററുകളിലൂടെ മനസിലാവുന്നത്. ക്ഷേത്ര ദര്‍ശനവും, പുഷ്പ്പാര്‍ച്ചനയും, മാറാട് അരയ സമാജത്തില്‍ നിന്നുള്ള പ്രഭാത ഭക്ഷണവും അടങ്ങുന്നതായിരുന്നു കെ. സുരേന്ദ്രന്റെ കോഴിക്കോടിലെ പദയാത്ര.
അതേസമയം കേരള പദയാത്ര ബി.ഡി.ജെ.എസ് ബഹിഷ്‌ക്കരിക്കുകയുണ്ടായി. കോഴിക്കോട് നടന്ന പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കള്‍ പങ്കെടുത്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഡി.എയുടെ പരിപാടികളില്‍ ബി.ഡി.ജെ.എസിനെ തഴയുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരെ കാണും

മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.

Published

on

പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.

ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.

Continue Reading

kerala

അവകാശങ്ങള്‍ ജനങ്ങള്‍ക്ക്, ആനുകൂല്യങ്ങള്‍ മുഖ്യമന്ത്രിക്ക്; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ വർധിച്ചു

ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.

മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തില്‍ മുമ്പ് ഭരിച്ച മറ്റ്  മുഖ്യമന്ത്രിമാരില്‍ കൂടുതല്‍ സ്റ്റാഫ് അംഗങ്ങളെ പിണറായി വിജയന്‍ നിലനിർത്തുന്നുണ്ട്.

ശമ്പളത്തിന് 3.25 കോടി രൂപ, ക്ഷാമബത്തയ്ക്കായി 51.14 ലക്ഷം, വീട് വാടക അലവന്‍സായി 13.95 ലക്ഷം, മെഡിക്കൽ റീഇമ്പഴ്‌സ്മെന്‍റ് 63,000 രൂപ, മറ്റ് അലവൻസുകൾക്ക് 4.61 ലക്ഷം, ഓവർടൈം അലവൻസ് 1,000 രൂപ, വേതനത്തിനായി 16.78 ലക്ഷം, യാത്രാ ബത്തക്ക് 10 ലക്ഷം, സ്ഥലം മാറ്റ ബത്തയ്ക്കായി 15,000 രൂപ, അവധി യാത്രാനുകൂല്യത്തിന് 16,000 രൂപ എന്നിങ്ങനെയാണ് സ്റ്റാഫിനായുള്ള ബജറ്റ് വിഹിത  ചെലവുകൾ വിതരണം ചെയ്തിരിക്കുന്നത്.

Continue Reading

kerala

ഇ അഹമദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നും നാളെയും

ചരിത്ര ശേഷിപ്പുകളെയറിഞ്ഞ് പൈതൃക നടത്തം

Published

on

കണ്ണൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമദിെന്റ ചിന്തകള്‍ക്ക് നിറവേകി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് ഇന്ന് കണ്ണൂരില്‍ തുടക്കം. ചരിത്രത്തിനൊപ്പം കണ്ണൂര്‍ സിറ്റിയുടെ പാരമ്പര്യത്തെയും അടുത്തറിഞ്ഞ് മുന്നൊരുക്കത്തിന്‍ പൈതൃക നടത്തം.

‘ഇ അഹമദ്; കാലം, ചിന്ത’ ശീര്‍ഷകത്തില്‍ രണ്ട് ദിനങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ സിറ്റിയില്‍ പൈതൃക നടത്തം സംഘടിപ്പിച്ചത്. വിശ്വപൗരന്‍ ഇ അഹമദിന്റെ തട്ടകമായ സിറ്റിയില്‍ അദ്ദേഹത്തിന്റെ സ്മരണകളു റങ്ങുന്ന ദേശത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറി യുന്നതായിരുന്നു പ്രഭാത സവാരി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരിക്ക് പതാക കൈമാറി മേയര്‍ മുസലിഹ് മഠത്തില്‍ പൈതൃക യാത്ര ഉദ്ഘാടനം ചെയ്തു. പ്രമുഖ പൈതൃക ഗവേഷകനും കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക് ടറുമായ മുഹമ്മദ് ശിഹാദ് നേതൃത്വം നല്‍കി.

ഇ അഹമദ് ഫൗണ്ടേഷന്‍ സം ഘടിപ്പിക്കുന്ന പ്രഥമ എഡി ഷനിലെ സമ്മേളനം നാളെ വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ദേശീയ പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍ മാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, ബുക് പ്ലസ് പുസ്തകോത്സവ ഉദ്ഘാടനം ശിഹാബുദ്ദീന്‍ പൊയ് ത്തുംകടവ്, ഡോ.അസീസ് തരുവണ എന്നിവര്‍ നിര്‍വഹിച്ചു. ഇന്നും നാളെയുമായി വി വിധ സെഷനുകളില്‍ മുസ് ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജ നറല്‍ സെക്രട്ടറി പി.കെ കു ഞ്ഞാലിക്കുട്ടി, കെ സുധാകരന്‍ എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ.എം.പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന്‍, ഷാഫി പറമ്പില്‍, അക്കാദമിക് വിദഗ്ധരും ചരിത്രകാരന്മാരുമായ ഡോ. രാം പുനിയാനി, ശബ്‌നം ഹാഷ്മി, ടി.പി. സീതാറാം, ഡോ. ഇര്‍ഫാനുല്ല ഫാറൂഖി, ഡോ.യാസര്‍ അറഫാത്ത്, ഡോ. കെ.എസ് മാധവന്‍, ഡോ.പി.ജെ വിന്‍സെന്റ്, ഡോ. മാളവിക ബിന്നി, അഡ്വ. നജ്മ തബ്ഷീറ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖരായ അഡ്വ.പി.എം.എ സലാം, ഡോ.എം.കെ. മുനീര്‍ എംഎല്‍എ, കെ മുരളീധരന്‍, കെ.എം. ഷാജി, എന്‍ ശംസുദ്ദീന്‍ എംഎല്‍എ, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍.എ ഖാദര്‍, പി.കെ ഫിറോസ്, വി.ടി ബല്‍റാം, സി.പി. ജോണ്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.ഇ.എന്‍ കുഞ്ഞ മ്മദ്, എന്‍.പി. ചെക്കൂട്ടി, വെ ങ്കിടേഷ് രാമകൃഷ്ണന്‍, പ്രമോദ് രാമന്‍, കമാല്‍ വരദൂര്‍ പങ്കെടുക്കും. നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ വ്യക്തികളെ ഇ അഹമദ് മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡുകളും നല്‍കി ആദരിക്കും.

Continue Reading

Trending