Connect with us

News

കടല്‍ ശുചീകരണത്തിന് യന്ത്രമീനുകള്‍

പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ തിന്ന് കടല്‍ ശുചീകരിക്കാന്‍ യന്ത്രമീനുകളെ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍.

Published

on

ബെയ്ജിങ്: പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ തിന്ന് കടല്‍ ശുചീകരിക്കാന്‍ യന്ത്രമീനുകളെ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. സിഷുവാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍.

മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളാണ് ഇവ. നാല്‍പതോളം യന്ത്രമീനുകളെയാണ് വികസിപ്പിച്ചിരിക്കുന്നത്. മീനുകളുടേത് പോലെ ഇവയുടെ ശരീരം മൃദുലമാണ്. സമുദ്ര മത്സ്യങ്ങള്‍ ഇവയെ വിഴുങ്ങിയാലും പ്രശ്‌നമില്ല. പോളിയുറേഥെയ്ന്‍ കൊണ്ടാണ് ഇവയെ നിര്‍മിച്ചിരിക്കുന്നത്. പുറത്തുനിന്നാണ് ഇവയുടെ നിയന്ത്രണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴക്കൂട്ടം നാലുവയസുകാരന്റെ കൊലപാതകം: മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

Published

on

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) ആണ് കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസിന് മുന്നിൽ മൊഴി നൽകിയത്. കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ (23) മകൻ ഗിൽദർ (4) ആണ് കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ പരുക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് മുന്നി ബീഗത്തെയും തൻബീർ ആലത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യം ഇരുവരും കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടെടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് തൻബീർ കുറ്റം സമ്മതിച്ചത്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ഇനി കൊലപാതക വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ കുട്ടിയെ മാതാവും സുഹൃത്തും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം നൽകി ഉറക്കിയ കുട്ടി വൈകുന്നേരം അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നായിരുന്നു മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും ശരീരം തണുത്ത നിലയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർക്ക് സംശയം തോന്നുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊലപാതകത്തിൽ മാതാവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം, രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്.

Continue Reading

News

ഇന്ത്യ 176 റൺസ് ലക്ഷ്യം വെച്ചു; ഹർമൻപ്രീതിന്റെ അർധസെഞ്ച്വറിയിൽ കരുത്തോടെ വനിതകൾ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.

Published

on

തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം നിശ്ചയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 68 റൺസെടുത്താണ് അവർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും നിർണായകമായി; 11 പന്തിൽ 27 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.

ട്വന്റി20 അരങ്ങേറ്റം കുറിച്ച 17കാരി കമലിനി 12 പന്തിൽ 12 റൺസെടുത്തു. ഷെഫാലി വർമ്മ (6 പന്തിൽ 5), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (6 പന്തിൽ 5), ദീപ്തി ശർമ (8 പന്തിൽ 7), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവർ പുറത്തായി. സ്നേഹ് റാണ 6 പന്തിൽ 8 റൺസുമായി നോട്ടൗട്ടായി.

ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അത്തപത്തു എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനക്കും രേണുക സിംഗ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി.

നാലു മത്സരങ്ങളും ജയിച്ച് 4–0ന് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ ക്ലീൻസ്വീപ്പ് ലക്ഷ്യത്തോടെയാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. തുടർച്ചയായ തോൽവികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് മത്സരം അഭിമാന പോരാട്ടമായി.

Continue Reading

Education

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികളില്‍ മാറ്റം

സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) 2026 മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷാതീയതികളില്‍ മാറ്റം. പുതുക്കിയ പരീക്ഷ തീയതികള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാര്‍ച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രില്‍ 10ലേക്ക് മാറ്റി. 10ാം ക്ലാസിലെ ടിബറ്റന്‍, ജര്‍മന്‍, നാഷനല്‍ കേഡറ്റ് കോര്‍പ്‌സ്, ഭോട്ടി, ബോഡോ, തങ്ഖുല്‍, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്‌സ് ഓഫ് ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൗണ്ടന്‍സ് എന്നീ വിഷയങ്ങള്‍ ഇനി മാര്‍ച്ച് 11നാണ് നടക്കുക.

ഇതൊഴികെ മറ്റ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്‌കൂളുകള്‍ അവരുടെ ഇന്റേണല്‍ തീയതി ഷീറ്റുകള്‍ ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിവസം മാത്തമാറ്റിക്‌സ് (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), ഷോര്‍ട്ട്ഹാന്‍ഡ് (ഹിന്ദി) പരീക്ഷകളും നടക്കും.

Continue Reading

Trending