Connect with us

Culture

ബ്രിട്ടനെ ഞെട്ടിച്ച് മേയ്

Published

on

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനം ബ്രിട്ടീഷ് ജനത ഞെട്ടലോടെയാണ് ശ്രവിച്ചത്. 2020നുമുമ്പ് രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പദം ഏറ്റെടുത്ത മേയുടെ നിലപാടുമാറ്റത്തിന്റെ കാരണം വ്യക്തമല്ല.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ പുതിയ തീരുമാനത്തിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്ന അന്വേഷണത്തിലാണ് ബ്രിട്ടീഷ് രാഷ്ട്രീയ വിദഗ്ധരിപ്പോള്‍. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് മാത്രമാണ് ഏക മാര്‍ഗമെന്നാണ് മേയുടെ വാദം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തന്റെ ബ്രെക്‌സിറ്റ് പദ്ധതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നിര്‍ബന്ധിച്ചതെന്നും അവര്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വിലങ്ങുതടിയാകും. ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കാനാണ് മേയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ പല നീക്കങ്ങള്‍ക്കും പാര്‍ലമെന്റ് തടസം നില്‍ക്കുമെന്ന ഭയമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് അടക്കം ശക്തമായ സമ്മര്‍ദ്ദമാണ് മേയ് നേരിടുന്നത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ പല പാര്‍ലമെന്റ് അംഗങ്ങളും ബ്രെക്‌സിറ്റിന് എതിരാണ്. അത്തരമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകകയെന്ന ഭാരിച്ച ഉത്തരവാദിത്തം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യം മേയെ തളര്‍ത്തുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ മേയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് എങ്ങനെ ഉറപ്പുപറയാന്‍ സാധിക്കുമെന്ന ചോദ്യവും ശക്തമാണ്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ലമെന്റാണ് നിലവില്‍ വരുന്നതെങ്കില്‍ ബ്രിട്ടന്റെ ബ്രെക്‌സിറ്റ് സ്വപ്‌നങ്ങള്‍ അപ്പാടെ തകരുമെന്ന് മാത്രമല്ല, രാജ്യം രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനു പകരം അരാജകത്വമുണ്ടാകാനാണ് അത്തരമൊരു സാഹചര്യം കാരണമാവുക. മേയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. തകര്‍ന്ന സമ്പദ്ഘടനയെ കെട്ടിപ്പടുക്കാനും ഭൂരിപക്ഷമുള്ള ഒരു ഭരണകൂടം ഉറപ്പാക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബ്രെക്‌സിറ്റ് എന്ന ബാലികേറാമലയില്‍ന്ന് സ്വയം ഒളിച്ചോടാനുള്ള ശ്രമമാണോ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ മേയ് ലക്ഷ്യമിടുന്നതെന്ന ചോദ്യവും പ്രസക്തമാണ്. യൂറോപ്പില്‍നിന്ന് പുറത്തുപോകുമ്പോള്‍ പല നൂലാമാലകളും പരിഹരിക്കാന്‍ ബ്രിട്ടന് സാധിച്ചെന്നുവരില്ല. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ തളരേണ്ടിവരും. ഹിതപരിശോധനയിലൂടെ ബ്രെക്‌സിറ്റിന് ജനകീയാംഗീകാരം വാങ്ങിയതല്ലാതെ തുടര്‍ന്നുള്ള വഴിയില്‍ ഒരിഞ്ച് മുന്നോട്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വേര്‍പിരിയല്‍ എത്രമാത്രം സാഹസികമാണെന്ന് അത് സൂചിപ്പിക്കുന്നു. അതിനെല്ലാം പുറമെയാണ് സ്‌കോട്‌ലന്‍ഡില്‍ ശക്തിയാര്‍ജിച്ചിരിക്കുന്ന സ്വാതന്ത്ര്യ വാദം. സ്വതന്ത്ര്യ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കോട്ടിഷ് ഭരണകൂടം ബ്രിട്ടീഷ് പാര്‍ലമെന്റിനെ സമീപിച്ചുകഴിഞ്ഞു. സ്‌കോട്‌ലന്‍ഡിലെ സ്വതന്ത്ര രാഷ്ട്ര കോലാഹലങ്ങളും ബ്രെക്‌സിറ്റും എങ്ങനെ നേരിടുമെന്ന ചോദ്യവും മേയുടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.
ബ്രെക്‌സിറ്റിനുമുമ്പ് ബ്രിട്ടനില്‍നിന്ന് പുറത്തുപോകാനാണ് സ്‌കോട്ടീഷ് ദേശീയവാദികള്‍ ആഗ്രഹിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending