News
ഇന്ന് മിശിഹക്ക് 35
ഗംഭീര ഫോമിലാണ് മെസിയും അര്‍ജന്റീനയും
പാരീസ്: ഇന്ന് മിശിഹക്ക് 35. ഈ വയസ് ഭാഗ്യ വയസാവുമോ എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ചോദ്യം. ഖത്തര്‍ ലോകകപ്പ് അഞ്ച് മാസം അരികെ നില്ക്കുമ്പോള് ഇത് വരെ സൂപ്പര്‍ താരത്തിന് മുത്തമിടാന്‍ കഴിയാത്ത ആ കീരീടത്തില്‍ അദ്ദേഹം മുത്തമിടുമെന്ന് ഉറച്ച് വിശ്വസിക്കുന്നു ഫാന്‍സ്.
ഗംഭീര ഫോമിലാണ് മെസിയും അര്‍ജന്റീനയും. അവസാന സീസണില്‍ രണ്ട് കരീടങ്ങള്‍ അദ്ദേഹം നേടി. കോപ്പയും ഫൈനലിസിമയും. ഇനി ലോകകപ്പ്- 35 ല്‍ അതും നേടാനായാല്‍ ഫുട്ബോള്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ ലിയോയുണ്ടാവും. 35-ാം പിറന്നാല്‍ മെസി ആഘോഷിക്കുന്നത് കുടുംബത്തിനൊപ്പമാണ്. സ്പെയിനിലെ ഇബിസയില്‍ കുടുംബസമേതം അവധിയാഘോഷത്തിലാണ് മെസി. മുന്‍ ബാര്സാ സുഹൃത്ത് സെസ്ക് ഫാബ്രിഗസും ഒപ്പമുണ്ട്.
india
ബിജെപി നേതാവിന്റെ ഭര്‍ത്താവിന്റെ ഫ്ലാറ്റില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍
ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്മെന്റിലെ 112-ാം നമ്പര്‍ ഫ്ലാറ്റിലായിരുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍വാണിഭ വലയങ്ങള്‍ക്കെതിരായ വ്യാപകമായ പരിശോധനകളുടെ ഭാഗമായി വാരാണസിയിലെ സിഗ്ര മേഖലയിലെ രണ്ട് സ്പാ സെന്ററുകളില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവയില്‍ ഒന്നായി പ്രവര്‍ത്തിച്ച സ്പാ, ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്മെന്റിലെ 112-ാം നമ്പര്‍ ഫ്ലാറ്റിലായിരുന്നു.
ഫ്ലാറ്റില്‍ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുള്പ്പെടെ ആറ് അംഗങ്ങളടങ്ങിയ പെണ്‍വാണിഭ സംഘത്തെയാണു പൊലീസ് പിടികൂടിയത്. സമീപ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും. ഫ്ലാറ്റില്‍ നിന്ന് രജിസ്റ്ററുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഒജിയും പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമേ, മഹ്മൂര്‍ഗഞ്ച്, ഭേലുപൂര്, കാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്പാ സെന്ററുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.
സംഭവത്തെ തുടര്‍ന്ന് രംഗത്തിറങ്ങിയ ശാലിനി യാദവ്, ആരോപണങ്ങള്‍ നിഷേധിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി. ഫ്ലാറ്റ് ഭര്‍ത്താവിന്റെ പേരിലാണെന്നും, രാഷ്ട്രീയ പകപോക്കലുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ശാലിനി ആരോപിച്ചു.
2024 ഏപ്രില്‍ മുതല്‍ താന്‍ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയതാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അരുണ്‍ യാദവ് വിശദീകരിച്ചു. നഗരത്തില്‍ തനിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ടെന്നും, പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
kerala
റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..
പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്ട്രാക്ടര് മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുറഹിമാനാണ് (56) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
international
നിലവിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട 22കാരി; അയല്‍വാസിയെ അറസ്റ്റ് ചെയ്തു
പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ യുവതി…
യുഎസിലെ ടെക്സസില്‍ നിന്ന് പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട നിലയില്‍ 22 കാരി. ടെക്സസിലെ അബിലീനില്‍ കഴിഞ്ഞ നവംബര്‍ 22ാം തീയതി വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം.
യുവതിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ അയല്‍വാസിയായ ജസ്റ്റിന് ആന്ഡേഴ്സണ്, സമീപവാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന 22 വയസുള്ള ഒരു യുവതിയെയാണ് കണ്ടത്. പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ യുവതി നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഉടന്‍ തന്നെ ജസ്റ്റിന് വിവരം പോലീസില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ജസ്റ്റിന് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. രാത്രി കരച്ചില് കേട്ട് മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്ത് അയല്‍വാസിയുടെ വീട്ടിലെത്തിയ ജസ്റ്റിന്, പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതിയെയും സമീപത്ത് വീട്ടുടമയായ കാന്‍ഡിസ് ‘കാന്‍ഡി’ തോംസണെയും കണ്ടു.
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ എന്തുകൊണ്ടാണ് പട്ടിക്കൂട്ടില്‍ അടച്ചതെന്ന് ജസ്റ്റിന് ചോദിച്ചപ്പോള്‍, അവള് വീടിനുള്ളില്‍ മൂത്രമൊഴിക്കുന്നുവെന്നാണ് കാന്‍ഡിസ് മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. യുവതിയോട് കരയേണ്ടതില്ലെന്നും സഹായിക്കാം എന്നും ജസ്റ്റിന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ജസ്റ്റിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി 60കാരിയായ കാന്‍ഡിസിനെ അറസ്റ്റ് ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും പിറ്റേന്ന് കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
കാന്‍ഡിസ് മുന്‍ ആന്‍സണ്‍ പോലീസ് മേധാവിയായിരുന്ന വ്യക്തിയാണ്. അവരുടെ മരണപ്പെട്ട ഭര്‍ത്താവും 2020ല്‍ മരിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി 50ലധികം കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. പോലീസ് വീട്ടിലെത്തുമ്പോഴും രണ്ട് മുതിര്‍ന്ന വളര്‍ത്തുമക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala16 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala18 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

