Connect with us

News

ലോകകപ്പിലേക്ക് ‘മിനി അത്ഭുതം’; കേപ് വെര്‍ദെയുടെ ഐതിഹാസിക വിജയം

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അവര്‍ യോഗ്യത നേടിയിരിക്കുന്നു.

Published

on

കേപ് വെര്‍ദെ: അധികമാരും കേട്ടിട്ടില്ലാത്ത, ഗ്ലോബില്‍ തന്നെ കണ്ടെത്താന്‍ പ്രയാസമുള്ള ഒരു രാജ്യമാണ് കേപ് വെര്‍ദെ. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തുള്ള ചെറിയ ദ്വീപുസമൂഹം.

ഒരിക്കല്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യത്തിന്റെ ജനസംഖ്യ 6 ലക്ഷത്തില്‍ താഴെ ശരാശരി കേരളത്തിലെ ഒരു താലൂക്കിലെ ജനസംഖ്യക്ക് തുല്യം.

പക്ഷേ, ഈ ചെറുരാജ്യം ഇപ്പോള്‍ ലോകമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കാരണം ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അവര്‍ യോഗ്യത നേടിയിരിക്കുന്നു.

ഇന്നലെ നടന്ന ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ എസ്വാതിനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ‘ബ്ലൂ ഷാര്‍ക്കുകള്‍’ എന്ന് വിളിപ്പേരുള്ള കേപ് വെര്‍ദെ ചരിത്രം സൃഷ്ടിച്ചത്. 2018ല്‍ ലോകകപ്പിന് യോഗ്യത നേടിയ ഐസ്ലാന്‍ഡിന് ശേഷം, ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമായും അവര്‍ മാറി.

ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഡി മത്സരങ്ങളില്‍ പത്ത് കളികളില്‍ ഏഴില്‍ ജയം നേടി 23 പോയിന്റുമായി കേപ് വെര്‍ദെ മുന്നിലെത്തി. കാമറൂണ്‍, ലിബിയ, എസ്വാതിനി എന്നിവരെ പിന്നിലാക്കി അവര്‍ ലോകകപ്പിന് ടിക്കറ്റെടുത്തു.

ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനത്തുള്ള ഇവരുടെ ടീമില്‍ യൂറോപ്പിലെ ടോപ്പ് 5 ലീഗുകളില്‍ കളിക്കുന്ന ഒരേയൊരു താരമുണ്ട് സ്‌പെയിനിലെ വിയ്യാറയലിന് വേണ്ടി പ്രതിരോധം നയിക്കുന്ന ലോഗന്‍ കോസ്റ്റ. ബാക്കിയുള്ളവര്‍ പോര്‍ച്ചുഗല്‍, തുര്‍ക്കി, സൗദി അറേബ്യ, യു.എ.ഇ, ഹംഗറി, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലായി വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നു.

ഇവരുടെ നേട്ടം ഫുട്‌ബോളിലെ ‘ഡേവിഡ് ്‌ െഗൊലിയാത്ത്’ കഥകളില്‍ പുതു അധ്യായം ചേര്‍ത്തിരിക്കുകയാണ്.

അതേസമയം, മറ്റൊരു ചെറിയ രാജ്യം കൂടി ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമായി ഫറോവൈലന്‍ഡ്‌സ്. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ ദ്വീപ് രാജ്യത്തിന്റെ ജനസംഖ്യ വെറും 54,900 മാത്രമാണ് ഒരു വലിയ സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷിയ്ക്ക് തുല്യം!

യൂറോപ്യന്‍ യോഗ്യതയിലെ ഗ്രൂപ്പ് എല്ലില്‍ മത്സരിക്കുന്ന ഫറോവൈലന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്കിനെ 21ന് തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യതയിലേക്കുള്ള പ്രതീക്ഷ പുതുക്കിയിരിക്കുകയാണ്. ഗ്രൂപ്പില്‍ ഒന്നാമതുള്ള ക്രൊയേഷ്യയ്ക്കു പിന്നില്‍, പ്ലേഓഫ് വഴി കടക്കാനുള്ള സ്വപ്നത്തിലാണ് അവര്‍. ഫിഫ റാങ്കിംഗില്‍ ഇവര്‍ ഇപ്പോള്‍ 136-ാം സ്ഥാനത്താണ്.

ലോക ഫുട്‌ബോളില്‍ ശക്തി, പണം, ജനസംഖ്യ ഇവയെല്ലാം മേല്പ്പട്ടിടുന്ന കാലത്ത്, ഈ ചെറിയ രാജ്യങ്ങളുടെ അത്ഭുതം ലോകത്തിന് തന്നെ പ്രചോദനമാകുകയാണ്.

Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

Continue Reading

News

മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പൊലീസ്; 5000 രൂപ പിഴ

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം.

Published

on

കണ്ണൂര്‍: പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടപ്പെട്ട് പൊലീസില്‍ നിന്ന് പിഴ ഈടാക്കി. പൊലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങള്‍ 9446700800 എന്ന ഹരിതകര്‍മ്മ സേനയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. ഹരിതകര്‍മ സേനയ്ക്ക് നല്‍കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് 5000 രൂപ പിഴ ചുമത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.

Continue Reading

News

മത്രയില്‍ മയക്കുമരുന്നുമായി ഏഷ്യന്‍ വംശജന്‍ പിടിയില്‍

റോയല്‍ ബാന്‍ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

on

മത്ര: മയക്കുമരുന്ന് വില്‍പ്പനക്കായി സൂക്ഷിച്ച ഏഷ്യന്‍ വംശജനെ മത്രയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ബാന്‍ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് ക്രിസ്റ്റല്‍ മെത്ത്, ഹഷീഷ്, മയക്കുമരുന്ന് ഗുളികള്‍ തുടങ്ങി നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വ്യക്തിപരമായ ഉപയോഗത്തിനപ്പുറം വില്‍പനയ്ക്കായി ഇവ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ബാന്‍ പൊലീസ് വ്യക്തമാക്കി.

Continue Reading

Trending