Connect with us

kerala

അദാനി ബന്ധം അറിഞ്ഞില്ലെന്ന് കോടിയേരിയും

കരാറിലെ ഏജന്‍സിക്ക് അദാനി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വിവാദത്തിലെ അദാനി ബന്ധം അറിഞ്ഞില്ലെന്ന് മന്ത്രി ഇ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കരാറിലെ ഏജന്‍സിക്ക് അദാനി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അദാനിയുമായി ബന്ധമുളള കമ്പനി സ്വയം ഒഴിയേണ്ടതായിരുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തില്ലെന്ന് പരിശോധിക്കണം. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്ക്കണം, ഒന്നിച്ചെതിര്‍ത്താല്‍ അദാനിക്ക് പിന്‍മാറേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, അദാനിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം വിമാനത്താവള വിവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും കാടിയേരി ആരോപിച്ച്. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മില്‍ ഒരു ബന്ധവുമില്ല. പുതിയ വിവാദം അദാനിയെ സഹായിക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് വിവാദത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിനും വെട്ടിലായ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും പ്രതിരോധത്തിലായിരിക്കുകയാണ്. വിമാനത്താവളത്തിലെ ലേലനടപടികള്‍ക്കായി അദാനിയുടെ ഉറ്റബന്ധുവിനോട് നിയമോപദേശം തേടിയതാണ് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പ്രതിക്കൂട്ടില്‍ നില്‍ക്കവെയാണ് വിമാനത്താവള വിവാദവും സര്‍ക്കാരിനെ പിന്തുടരുന്നത്.

വിമാനത്താവള സ്വകാര്യവത്ക്കരണത്തെയും അദാനിയെയും എതിര്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മകന്റെ ഭാര്യ പിതാവിനോട് ആലോചിച്ച് ലേല നടപടികളിലേക്ക് പോയത് വിശദീകരിക്കാന്‍ ഇടതുമുന്നണി നന്നേ വിയര്‍ക്കും. വിമാനത്താവളത്തിന് വേണ്ടി ലേലതുക നിശ്ചയിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയല്ലെന്ന് പറയുമ്പോഴും ലേലനടപടികള്‍ എല്ലാം ആ കമ്പനിക്ക് അറിയാമായിരുന്നുവെന്നതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി

പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

Published

on

കാസർകോട്: കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

വിനോദയാത്രയ്ക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ‘സംസാരിച്ച് തീർക്കാം’ എന്ന പേരിൽ വിദ്യാർഥികളെ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചതായാണ് പരാതി. ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ചതായി വിദ്യാർഥികൾ ആരോപിക്കുന്നു.

തൃക്കരിപ്പൂർ തങ്കയം സ്വദേശികളായ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റവർ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

അലന്ദ് വോട്ട് കൊള്ള കേസ്; ബിജെപി മുന്‍ എംഎല്‍എയെയും മകനെയും പ്രതികളാക്കി എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചു

22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Published

on

കര്‍ണാടക: രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന കര്‍ണാടകയിലെ ‘അലന്ദ് വോട്ട് കൊള്ള’ കേസില്‍ ബിജെപി മുന്‍ എംഎല്‍എ സുഭാഷ് ഗൂട്ടേദാര്‍, മകന്‍ ഹര്‍ഷാനന്ദ് ഗൂട്ടേദാര്‍ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമര്‍പ്പിച്ചു. 22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നിലവിലെ എംഎല്‍എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആര്‍ പാട്ടീലിന്റെ പരാതിയിലാണ് നടപടി. കേസില്‍ സുഭാഷ് ഗൂട്ടേദാര്‍ ഒന്നാം പ്രതിയും മകന്‍ രണ്ടാം പ്രതിയുമാണ്. 2023-ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി, തനിക്ക് വോട്ട് ചെയ്യില്ലെന്ന് കരുതുന്ന 5,994 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനാണ് സുഭാഷ് ഗൂട്ടേദാര്‍ ഗൂഢാലോചന നടത്തിയത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും 80 രൂപ വീതമാണ് ഡാറ്റാ സെന്റര്‍ നടത്തിപ്പുകാര്‍ക്ക് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന 22,000 പേജുകളില്‍ 15,000 പേജുകളും സാങ്കേതിക തെളിവുകളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അനധികൃതമായി ലോഗിന്‍ ചെയ്തതിന്റെ ഐ.പി അഡ്രസ് ലോഗുകളും അനുബന്ധ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയായിരുന്നു തട്ടിപ്പ്.  വഞ്ചന, ആള്‍മാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

 

Continue Reading

kerala

മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിത്തം; ആളപായമില്ല

ബസ് പൂര്‍ണമായും കത്തിനശിച്ചു.

Published

on

ഇരിട്ടി (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി-മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. വിരാജ്പേട്ടയില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിത്തമുണ്ടായത്.

സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരും ഉടന്‍ ബസില്‍ നിന്ന് പുറത്തിറങ്ങി. ഇതിനിടെ തീ വേഗത്തില്‍ ആളിപ്പടരുകയും ബസ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇരിട്ടിയില്‍ നിന്ന് വിരാജ്പേട്ടയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

 

Continue Reading

Trending