Connect with us

kerala

ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ പൂട്ടിക്കെട്ടാന്‍ ശ്രമം

ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.

Published

on

രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ വിഭാഗങ്ങളുടെ ശോച്യാവസ്ഥ കണക്കിലെടുത്താണ് 2004-ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ നടപ്പിലാക്കിയ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി 2014 -ല്‍ അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ പൊളിച്ചടുക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 2019ല്‍ കിട്ടിയ ഒറ്റക്കുള്ള ഭൂരിപക്ഷം ബി.ജെ.പിയെ മത്തുപിടിപ്പിച്ചിരിക്കയാല്‍ അവര്‍ക്കിഷ്ടമല്ലാത്ത ന്യൂനപക്ഷത്തെ ഇല്ലാതാക്കാന്‍ നീതിയോ, ന്യായമോ, ഭരണഘടനയോ യാതൊന്നും നോക്കുന്നില്ല.
ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷ മന്ത്രാലയത്തിനു അനുവദിച്ച വിഹിതത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തോളം കോടി രൂപയുടെ കുറവു വരുത്തിയിരിക്കുകയാണ്. ഇതിനെതിരെ കേരളത്തില്‍ നിന്നുളള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു താഴെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പ്രസംഗത്തിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ കാതോര്‍ക്കുമായിരുന്നുവത്രെ. കാരണം ഖാഇദെമില്ലത്ത് (സമുദായ മാര്‍ഗദര്‍ശി) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മായില്‍ സാഹിബ് ചൂണ്ടിക്കാണിച്ച വിഷയമായിരുന്നു അതിന് കാരണം. പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് നെഹ്‌റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയെ അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.

ടി.എ അബ്ദുല്‍ വഹാബ്
തിരുവനന്തപുരം

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending