Connect with us

india

അദാനിയെയും മോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

അദാനിയുടെ തകര്‍ച്ച ആരുടെ തകര്‍ച്ചയാണെന്ന് ഊഹിക്കാമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമിയും ട്വീറ്റ ്‌ചെയ്തിരുന്നു.

Published

on

കോണ്‍ഗ്രസ് നേതാവ് ജയരാം രമേശ് അദാനിയെയും മോദിയെയും പരിഹസിച്ച് ചെയ്ത ട്വീറ്റ് ശ്രദ്ധേയമായി. അദാനി ഇന്നലെ ഓഹരി വില്‍പന റദ്ദുചെയ്തുകൊണ്ട് ഇറക്കിയ അറിയിപ്പില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് റദ്ദാക്കലെന്ന ്പറഞ്ഞിരുന്നു. ഇതിനെയാണ് രമേശ് കളിയാക്കുന്നത്. അദാനിയുടെ പ്രൈം മെന്റര്‍ ( പ്രധാന ഉപദേശകന്‍) മനുഷ്യത്വത്തെയും വിശാലമനസ്‌കതയെയും ദയയെയുംകുറിച്ച് പറയുന്നതുപോലെയാണതെന്ന് ജയറാം രമേശ് പറഞ്ഞു. ഇതാണ് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് !എന്നാണ ്പരിഹാസം.
(തന്റെ ബിരുദം എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലാണെന്ന് മോദിതന്നെ അവകാശപ്പെട്ടിരുന്നു. ) കുത്തനെ ഓഹരിമൂല്യം കൂപ്പുകുത്തിയതിനെതുടര്‍ന്നാണ് ഇന്നലെ രാത്രി പൊടുന്നനെ അദാനിഗ്രൂപ്പ് ഓഹരിവില്‍പന ധാര്‍മികതക്ക് ശരിയാണെന്ന ്പറഞ്ഞ് നിര്‍ത്തിവെച്ചത്. ഓഹരിയുടമകള്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. 25 ശതമാനം ആണ് അദാനിയുടെ ഓഹരിമൂല്യം ഇടിഞ്ഞത്. 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അമേരിക്കന്‍ ധനകാര്യഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് അദാനിയുടെ തകര്‍ച്ച പുറംലോകത്തെ അറിയിച്ചത്. അദാനിയുടെ തകര്‍ച്ച ആരുടെ തകര്‍ച്ചയാണെന്ന് ഊഹിക്കാമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമിയും ട്വീറ്റ ്‌ചെയ്തിരുന്നു.

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

Trending