Culture
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി; മോദി സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും യു.പി.എ സര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന്റെ പല പദ്ധതികളും മുന്‍ യു.പി.എ സര്‍ക്കാര്‍ കാലത്തെ പദ്ധതികള്‍ പേരുമാറ്റിയതെന്ന് വ്യക്തമാകുന്നു.
നേരത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചിരുന്നു. തരൂരിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പദ്ധതികള്‍ ഇപ്രകാരമാണ്.
1. പ്രധാനമന്ത്രി ജന്‍ധന്‍ യോജന-യു.പി.എ കാലത്തെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ) പദ്ധതി തന്നെയാണിത്. യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത എല്ലാ സൗകര്യങ്ങളോടും കൂടിയ അക്കൗണ്ട്. നാല് തവണ മാത്രമേ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാവൂ എന്ന് നിയന്ത്രണം. 2012 ആഗസ്ത് 17നാണ് ആര്‍.ബി.ഐ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ അക്കൗണ്ടിലുള്ളവര്‍ക്ക് എ.ടി.എം-കം ഡെബിറ്റ് കാര്‍ഡ് സൗകര്യവും ലഭ്യം.
മോദി സര്‍ക്കാര്‍ 2014 ആഗസ്ത് 28നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അവതരിപ്പിച്ചത്. ഇതില്‍ ഒരു ലക്ഷത്തിന്റെ അപകട ഇന്‍ഷൂറന്‍സ് കവറേജും ആറു മാസം വരെ 5,000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യം.
2. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജന-യു.പി.എ കാലത്ത് നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ പ്രോഗ്രാം.
ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008 -09ല്‍ ജനുവരി 24ന് ദേശീയ ഗേള്‍ ചൈല്‍ഡ് ഡേയായി പ്രഖ്യാപിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ 2015 ജനുവരി 15നാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജന അവതരിപ്പിച്ചത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ ചിതറിക്കിടന്ന പദ്ധതികള്‍ ഏകോപിപ്പിച്ചു. ശൈശവ ലിംഗ അനുപാതം വര്‍ധിപ്പിക്കുകയും സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നത് കുറക്കുകയുമാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജനയുടെ മറ്റൊരു പദ്ധതി ഇതാവട്ടെ യു.പി.എ സര്‍ക്കാര്‍ ധനലക്ഷ്മി, സബ്്‌ല പദ്ധതികളിലൂടെ അവതരിപ്പിച്ചതാണ്.
3. സ്വച്ഛ്ഭാരത് അഭിയാന്‍-യു.പി.എ കാലത്ത് നിര്‍മല്‍ ഭാരത് അഭിയാന്‍
2014 സെപ്തംബറിലാണ് സ്വച്ഛ് ഭാരത് പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍ ഈ പദ്ധതി 2012 ഏപ്രില്‍ ഒന്നിന് യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല്‍ ഭാരത് അഭിയാന്‍ പേരുമാറ്റിയതാണ്.
4. സര്‍ദാര്‍ പട്ടേല്‍ ദേശീയ നഗര ഭവന പദ്ധതി-യു.പി.എ കാലത്ത് രാജീവ് ആവാസ് യോജന
5. പ്രധാനമന്ത്രി ആവാസ് യോജന- യു.പി.എ കാലത്ത് ഇന്ദിരാ ആവാസ് യോജന
6. ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമ ജ്യോതി യോജന- യു.പി.എ കാലത്ത് രാജീവ് ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന
2015 ജൂലൈ 23ലെ സര്‍ക്കാര്‍ റിലീസ് പ്രകാരം രാജീവ് ഗ്രാമീണ്‍ വൈദ്യുതികരണ്‍ യോജന പേരുമാറ്റിയതാണ് പദ്ധതിയെന്ന് വ്യക്തം.
7. അടല്‍ മിഷന്‍ ഫോര്‍ റെജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്)-. യു.പി.എ കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍
8. പ്രധാനമന്ത്രി കൃഷി സിഞ്ചയീ യോജന-യു.പി.എ കാലത്ത് ആക്‌സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ്‌സ് പദ്ധതി
9. നീം-കോട്ടഡ് യൂറിയ-യു.പി.എ കാലത്ത് സമാന പദ്ധതി
10. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി-.യു.പി.എ കാലത്ത് നാഷണല്‍ പ്രൊജക്ട് ഓണ്‍ മാനേജ്‌മെന്റ് ഓഫ് സോയില്‍ ഹെല്‍ത്ത് ആന്റ് ഫെര്‍ട്ടിലിറ്റി.
ജൈവ കൃഷിയുടെ ഭാഗമായി യു.പി.എ കാലത്ത് ദേശീയ കാര്‍ഷിക സുസ്ഥിര പദ്ധതിയിലാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. 2015-16 ബജറ്റിന്റെ ഭാഗമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു.
11. പരംപരാഗത് കൃഷി വികാസ് യോജന-യു.പി.എ കാലത്ത് രാഷ്ട്രീയ കൃഷി വികാസ് യോജന
നിലവിലുണ്ടായിരുന്ന പല പദ്ധതികളും യോജിപ്പിച്ച് 2015-16 ബജറ്റില്‍ പരംപരാഗത് കൃഷി വികാസ് യോജന എന്ന പേരില്‍ പുതിയ പദ്ധതി അവതരിപ്പിച്ചു.
12. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന-യു.പി.എ കാലത്ത് ഇന്ദിരാ ഗാന്ധി മാതൃത്വ സഹയോഗ് യോജന
13. അടല്‍ പെന്‍ഷന്‍ യോജന-യു.പി.എ കാലത്ത് സ്വവലംബന്‍ യോജന
14. പ്രധാനമന്ത്രി ജന്‍ ഔഷധി യോജന-യു.പി.എ കാലത്ത് ജന്‍ ഔഷധി പദ്ധതി
15. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന- കോണ്‍ഗ്രസ് ഭരണ കാലത്ത് കോംപ്രഹന്‍സീവ് ക്രോപ് ഇന്‍ഷൂറന്‍സ് പദ്ധതി
16. മെയ്ക് ഇന്‍ ഇന്ത്യ-യു.പി.എ കാലത്ത് നാഷണല്‍ മാനുഫാക്ചറിങ് പൊളിസി
മെയ്ക് ഇന്‍ ഇന്ത്യ വെബ്‌സെറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളെ നേരിട്ട് 2011ലെ നാഷണല്‍ മാനുഫാക്ചറിങ് പോളിസിയിലേക്കാണ് എത്തിക്കുക. രണ്ടു പദ്ധതികളുടേയും പ്രത്യേകത ഒന്നു തന്നെ.
17. ഡിജിറ്റല്‍ ഇന്ത്യ-യു.പി.എ കാലത്ത് നാഷണല്‍ ഇ ഗവേണന്‍സ് പദ്ധതി
18. സ്‌കില്‍ ഇന്ത്യ-യു.പി.എ കാലത്ത് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതി
19. മിഷന്‍ ഇന്ദ്രധനുഷ്-യു.പി.എ കാലത്ത് യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പദ്ധതി
20.ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്‍ യോജന-നാഷണല്‍ റൂറല്‍ ലിവ്‌ലിഹുഡ് മിഷന്‍
21. പഹല്‍-യു.പി.എ കാലത്ത് ഡയരക്ട് ബെനഫിറ്റ്‌സ് ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍.പി.ജി
22. ഭാരത് നെറ്റ്-യു.പി.എ കാലത്ത് നാഷണല്‍ ഒപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്
-
kerala3 days ago
ഗര്‍ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി