Connect with us

News

മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്സ് ഫൈനല്‍ ഇന്ന്

മല്‍സരം രാത്രി 830ക്ക്

Published

on

സാധാരണ മൂന്നാം സ്ഥാന പോരാട്ടത്തിന് തിരക്കുണ്ടാവാറില്ല. പക്ഷേ ഇന്ന് ഖലീഫ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് മൂന്നാം സ്ഥാന പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുന്നു. കാരണം മറ്റൊന്നുമല്ല കളിക്കുന്നത് മൊറോക്കോയാണ്. മറുഭാഗത്ത് ക്രൊയേഷ്യക്കാരും. സ്വന്തം ടീമിന്റെ കളി കാണാനെത്തിയ അര ലക്ഷത്തോളം മൊറോക്കോക്കാര്‍ ഇവിടെ തങ്ങുകയാണ്. സെമി ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടുവെങ്കില്‍ പോലും ടീം മൂന്നാം സ്ഥാനം നേടുന്നത് കാണാനാണ് ആവേശത്തോടെയുള്ള അവരുടെ കാത്തിരിപ്പ്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആഫ്രിക്കന്‍ അറബ് ടീം ലോകകപ്പിന്റെ സെമി കളിക്കുന്നത്. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ടീമിന്റെ സെമി പോരാട്ടം ആസ്വദിക്കാനെത്തിയവരില്‍ ഭൂരിഭാഗവും മടങ്ങിയിട്ടില്ല. അവധി ദിവസങ്ങളില്‍ അവര്‍ ഖത്തര്‍ കണ്ടു. ഇന്ന് ലൂസേഴ്‌സ് ഫൈനലില്‍ സ്വന്തം ടീം വിജയിക്കുന്നതും കണ്ട് മടങ്ങാനാണ് മോഹമെന്ന് മൊറോക്കോക്കാരനായ അലി വാസിവ് മഹ്തും ‘ചന്ദ്രിക’യോട് പറഞ്ഞു. ക്രൊയേഷ്യക്കാരില്‍ ഭൂരിഭാഗവും പക്ഷേ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

1998ലെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ പാട്രിക് ക്ലുവര്‍ട്ട് ഉള്‍പ്പെടുന്ന വിഖ്യാത ഡച്ച് സംഘത്തെ 1 – 2ല്‍ തോല്‍പ്പിച്ച് നേടിയ മൂന്നാം സ്ഥാനത്തിന് ശേഷം ക്രൊയേഷ്യ അവസാന ലോകകപ്പില്‍ രണ്ടാം സ്ഥാനത്ത് വരെയെത്തിയിരുന്നു . അവരുടെ നായകന്‍ ലുക്കാ മോഡ്രിച്ചിന് ഇന്ന് അവസാന ലോകകപ്പ് മല്‍സരം കൂടിയാണിത്.

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.

ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.

രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Continue Reading

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

Trending