Connect with us

Culture

എം. സ്വരാജിന് മറുപടിയുമായി എം.എസ്.എഫ് നേതാവ് ഹഫ്‌സ മോള്‍

Published

on

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എം.സ്വരാജിന് എം.എസ്.എഫ് ഹരിത നേതാവ് ഹഫ്‌സ മോളുടെ മറുപടി. കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുസ്‌ലിംകളുടെ വോട്ട് കിട്ടാനായി നെറ്റിയിലെ കുറി മായ്ച്ചു എന്നായിരുന്നു സ്വരാജിന്റെ പ്രധാന ആരോപണം. എന്നാല്‍ നെറ്റിയില്‍ കുറിയുള്ള ഹിന്ദുവിന് മുസ്‌ലിംകള്‍ വോട്ട് ചെയ്യില്ലെന്ന അപകടകരമായ ആര്‍.എസ്.എസ് നിലപാടാണ് സ്വരാജ് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതെന്ന് ഹഫ്‌സ മോള്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഖാവ് എം സ്വരാജിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ് വായിച്ചു. 
ഒരു പുരോഗമന വിദ്യാര്‍ഥി യുവജന സംഘടനയുടെ തലപ്പത്തിരുന്ന വ്യക്തി എന്ന നിലയിലും നിയമ സഭയിലെ ഒരു അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളെന്ന നിലയിലും കുറച്ചുകൂടെ ശക്തവും നിലവാരവും ഉള്ള ചോദ്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും താങ്കളുടെ ചോദ്യങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ താങ്കളുടെ കൂടെ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ

ഇനി ചോദ്യങ്ങളിലേക്കും അതിനുള്ള മറുപടിയിലേക്കും വരാം
ചോദ്യം: * കാസർകോട്.
ഇന്നോളം മാഞ്ഞിട്ടില്ലാത്ത നെറ്റിയിലെ കുറി ഇപ്പോൾ കാണാതായതെങ്ങനെയെന്ന് വിശദീകരിക്കണം. BJP അനുഭാവമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണം.

ഉത്തരം: നെറ്റിയില്‍ കുറി കണ്ടാല്‍ മുസ്ലിംകള്‍ വോട്ട് ചെയില്ലെന്നുള്ള വ്യംഗ്യമായ വര്‍ഗ്ഗീയ പരാമര്‍ശം ആണ് താങ്കള്‍ ഈ ചോദ്യത്തിലൂടെ ഉന്നയിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ വായിച്ചെടുക്കാം. അതിലൂടെ കാസര്‍ഗോഡ്‌ ഉള്ള ന്യൂനപക്ഷ വോട്ടര്‍മാരില്‍ അങ്കലാപ്പുണ്ടാക്കാം എന്നാണു താങ്കള്‍ വിചാരിക്കുന്നതെങ്കില്‍ താങ്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് മാത്രമേ പറയാനുള്ളൂ. സത്യത്തില്‍ കേരളത്തിലെ മതേതര സമൂഹം അങ്ങനെ ചിന്തിക്കുന്നവരാണ് എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?. എന്ന് തൊട്ടാണ് താങ്കള്‍ സ്ഥാനാര്‍ഥികളുടെ കുറിയും നിസ്കാരത്തയമ്പും കുരിശുമാലയും നോക്കാന്‍ താങ്കള്‍ തുടങ്ങിയത്?. നെറ്റിയിലെ കുറി ഒരു അപകടമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?. ഉണ്ണിത്താന്‍റെ ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ ചിത്രം ഇപ്പോളും ആ നീട്ടിവറച്ച കുറിയുള്ള ചിത്രം തന്നെയാണ്.

ചോദ്യം: * കണ്ണൂർ:
ജയിച്ചാൽ BJP യിലേക്ക് പോവില്ലെന്ന് ലക്ഷങ്ങൾ ചിലവിട്ടു കൊണ്ട് പരസ്യം കൊടുക്കണം. അപ്പോൾ തോറ്റാൽ BJP യിലേക്ക് പോകുമോയെന്ന ന്യായമായ സംശയത്തിന് മറുപടി നൽകാൻ പുതിയ പരസ്യമിറക്കണം .

ഉത്തരം: ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ മുന്നണിയില്‍ മത്സരിക്കുന്ന നാല് പേരെ സംഭാവന ചെയ്തത് നിങ്ങളല്ലേ. sfi മുന്‍ ജില്ലാ പ്രസിഡന്റ് ഡിഫി മുന്‍ സംസ്ഥാന നേതാവ് തുടങ്ങി മുന്‍ ഇടതുപക്ഷ എം.എല്‍.എ വരെ എങ്ങിനെ ചാണകക്കുഴിയില്‍ എത്തിയെന്ന് വ്യക്തമാക്കാവോ സഖാവേ.

ചോദ്യം: *വടകര
MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന സ്വന്തം വിമർശനം സ്വന്തം കാര്യത്തിൽ മാത്രം ബാധകമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

ഉത്തരം: MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന വാദവും അത് ഖജനാവിനുണ്ടാക്കുന്ന നഷ്ടങ്ങളെയും പറഞ്ഞ് നിങ്ങള്‍ മലപ്പുറത്ത് വോട്ടു പിടിച്ചിട്ട് ഒരു വര്‍ഷമേ തികഞ്ഞുള്ളൂ. ഇനി MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന വാദം അംഗീകരിച്ചാല്‍ തന്നെ നിലവില്‍ എല്‍.ഡി.എഫ് മത്സരിപ്പിക്കുന്ന MLA മാരുടെ പകുതി പോലും UDF മത്സരിപ്പിക്കുന്നില്ലല്ലോ സഖാവേ..

ചോദ്യം: * വയനാട്
ബിജെപിയെ തോൽപ്പിക്കാൻ ബിജെപിയ്ക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ, ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത വയനാട്ടിൽ വന്നതെന്തിനെന്ന് വിശദീകരിച്ച ശേഷം ക്ഷീണം മാറ്റാൻ പോലും സമയമെടുക്കാതെ തൊട്ടടുത്ത മാണ്ഡ്യയിലെ ബിജെപി – കോൺഗ്രസ് മുന്നണിയുടെ അനിവാര്യതയും വിശദീകരിക്കണം.

ഉത്തരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കോണ്ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ മത്സരിച്ചാല്‍ സംഘടനയ്ക്ക് ഉണ്ടാവുന്ന ഉണര്‍വ്വ് മനസ്സിലാക്കിക്കൂടിയാണ് രാഹുല്‍ വയനാടില്‍ മത്സരിക്കുന്നത്. അതിന്‍റെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി താങ്കളെ പോലെ ഒരു മുതിര്‍ന്ന നേതാവിനോട് പറഞ്ഞരിയിക്കെണ്ടാതില്ലല്ലോ. ഇത്തരം അവസരങ്ങളില്‍ താരതമ്യേനെ സുരക്ഷിത മണ്ഡലങ്ങളിലാണ് നേതാക്കള്‍ മത്സരിക്കാറുള്ളത്. സഖാവ് പിണറായി വിജയന്‍ നെമത്തല്ലല്ലോ മത്സരിച്ചത്. പാര്‍ട്ടിയുടെ ഈറ്റില്ലമായ ധര്‍മ്മടത്തല്ലേ. ഇനി നിങ്ങളുടെ എത്ര നേതാക്കള്‍ ബി ജെ പി യോട് നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്?.

ചോദ്യം: * കോഴിക്കോട്
അഴിമതിക്കാരനല്ലെന്ന് വിശദീകരിക്കണം. 
കാശ് ചോദിച്ചില്ലെന്നും, ചോദിച്ചാൽ തന്നെ വാങ്ങിച്ചില്ലെന്നും , വാങ്ങിച്ചാൽത്തന്നെ കൈക്കൂലിയല്ല ബ്രോക്കറേജാണെന്നും വാദിക്കണം. ശബ്ദം ഡബ് ചെയ്തതാണെന്നും ഇനി അങ്ങനെയല്ല സ്വന്തം ശബ്ദമാണെങ്കിൽ തന്നെ അത് സി പി ഐ (എം) ഗൂഢാലോചനയാണ് എന്നും സമർത്ഥിക്കണം.

ഉത്തരം: കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയ്ക്ക് കെട്ടിടം പണിയാന്‍ വയല്‍ നികത്താന്‍ കൂട്ടുനിന്നത് ആരാണ്? അതിനു എത്ര രൂപ കിട്ടിക്കാണും. എം.കെ രാഘവന്‍ ജനങ്ങളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു നന്മ മരമാണ്. ചുമ്മാ ഒരു കോഴ വിവാദം പുകയ്ച്ചാല്‍ മായുന്നതല്ല അത്.

ചോദ്യം: * ആലത്തൂർ
അധ്യക്ഷയായ തദ്ദേശ സ്ഥാപനം കേരളത്തിലേറ്റവും പുറകിലായിപ്പോയതെങ്ങനെയെന്ന് വിശദീകരിക്കണം. ലഭിച്ച അവസരത്തിലെ ഭരണപരാജയം കഷ്ടപ്പെട്ടു മറച്ചു വെയ്ക്കണം.

ഉത്തരം: നിങ്ങളുടെ ശക്തി ദുര്‍ഗ്ഗമായ ആലത്തൂരില്‍ നിങ്ങള്‍ എത്ര കണ്ടു പരാചയം മണക്കുന്നുണ്ടന്നതിനുള്ള തെളിവാണ് ഈ ഒരു പൊള്ളയായ ആരോപണം. ഇടതുപക്ഷം രമ്യ ഹരിദാസിനെ ഇത്രയേറെ കടിച്ചു കീറുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി മേയ് 23 നു കിട്ടും.

ചോദ്യം: * മലപ്പുറം
പരമപ്രധാനമായ പാർലമെന്റ് സമ്മേളനങ്ങളിൽ, വോട്ടെടുപ്പിൽ ഒക്കെ വിമാനം മിസാവുന്നതെങ്ങനെയെന്ന് വിശദീകരിക്കണം. ബിരിയാണിയോ പാർലമെന്റോ പ്രധാനമെന്ന് ഉറപ്പിച്ചു പറയണം.

ഉത്തരം: വിമാനം മിസ്സായകാര്യം ആണെങ്കില്‍ ഒരു തവണയാണ് സംഭവിച്ചത്. 
പിന്നെ ബിരിയാണി കഴിച്ചത് മുത്തലാഖ് വിഷയത്തിൽ ആണ്. ആ വിഷയത്തില്‍ നിങ്ങളുടെ പാര്‍ട്ടി സ്വീകരിച്ച നയം എന്തായിരുന്നു. മുത്തലാഖ് വിഷയത്തില്‍ മോഡി ഗവണ്മെന്റ് നെ അഭിനന്ദിച്ച എം.പി ഏത് ചിഹ്നത്തിലായിരുന്നു വിജയിച്ചത്.

ചോദ്യം: * പൊന്നാനി
പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ രക്ഷിക്കാൻ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളോട് പ്രളയ സമയത്തെ ജർമൻ ടൂറിനേപ്പറ്റി വിശദീകരിക്കണം

ഉത്തരം: പ്രളയ ദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിന് മുന്പ് എങ്ങനെ പ്രളയം സംഭവിച്ചെന്നു ചര്‍ച്ച ചെയ്യേണ്ടേ..?
ഈ വിഷയത്തിലുള്ള അമിക്കസ്ക്യൂരി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്ന് വിശദീകരിച്ചാലോ..

ഡിന്നര്‍ കഴിച്ചില്ല.,, സമയം വൈകി ബാക്കി ചോദ്യങ്ങള്‍ക്ക് പിന്നെ മറുപടി തരാം..

രാഹുൽ സലാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending