Connect with us

Culture

ആറ് മണിക്കൂര്‍ നീണ്ട ആ നിലവിളി ഒടുവില്‍ മഴയിലലിഞ്ഞില്ലാതായി

Published

on

മുംബൈ: നാലു ദിവസമായി തുടരുന്ന അതിശക്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മലാഡില്‍നിന്നുള്ള ദുരന്ത വാര്‍ത്തയും മുംബൈ വാസികളുടെ ചെവിയിലെത്തിയത്. ഉത്തരമുംബൈയിലെ മലാഡിലുള്ള പിംപ്രിപാദയില്‍ ചേരികള്‍ക്ക് മുകളില്‍ മതിലിടിഞ്ഞു വീണ് നിരവധി പേര്‍ അപകടത്തില്‍ പെട്ടെന്നായിരുന്നു ആദ്യ വാര്‍ത്ത. 12 പേര്‍ മരിച്ചതായി ആദ്യ സ്ഥിരീകരണം വന്നു. രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തെടുത്തതോടെ മരണ സംഖ്യ പിന്നെയും ഉയര്‍ന്നുകൊണ്ടിരുന്നു. അതില്‍ തന്നെ ഏറ്റവും വേദനയേറിയ മരണമായിരുന്നു സഞ്ചിത ഗനോര്‍ എന്ന പതിനഞ്ചു വയസ്സുകാരിയുടേത്.
ആറു മണിക്കൂര്‍ അവള്‍ വേദനകൊണ്ട് പുളഞ്ഞു. ജീവനു വേണ്ടി നിലവിളിച്ചു. കുടിനീരിനു വേണ്ടി യാചിച്ചു. ഒടുവില്‍ കോണ്‍ക്രീറ്റ് മതിലിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും ആ നിലവിളി തോരാതെ പെയ്യുന്ന മഴയില്‍ അലിഞ്ഞ് ഇല്ലാതായിരുന്നു.
പിംപ്രിപാദയിലെ ചേരിയിലുള്ള വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു സഞ്ചിതയും. ഇതുപോലൊരു ദുരന്തം അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയത്. ചേരികള്‍ക്കു മുകളിലേക്ക് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ നിലംപൊത്തിയതാണ് കണ്ടത്. രക്ഷാ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലായിരുന്നു പിന്നീട്. എത്രപേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് പോലും തിട്ടമില്ലാത്തതിനാലും അര്‍ധരാത്രിയായതിനാലും തോരാതെ പെയ്യുന്ന മഴയും കാരണം രക്ഷാ പ്രവര്‍ത്തനം പോലും ദുഷ്‌കരമായിരുന്നു. ഇതിനിടെയാണ് 15 വയസ്സുകാരി സഞ്ചിതയുടെ നിലവിളി ആളുകള്‍ കേട്ടത്. ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തുതന്നെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. സഞ്ചിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കൈ കോണ്‍ക്രീറ്റ് തൂണുകള്‍ക്കുള്ളില്‍ കുരുങ്ങിയതിനാല്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ് അവള്‍ നിലവിളിച്ചു. വെള്ളത്തിനു വേണ്ടി യാചിച്ചു. ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്നിശമന സേനയുമെല്ലാം ആവതു ശ്രമിച്ചു നോക്കി. പക്ഷേ കൈ അറുത്തു മാറ്റാതെ രക്ഷാ പ്രവര്‍ത്തനം സാധ്യമല്ലെന്നായി. അധികൃതര്‍ വിവരം അറിയിച്ചതിനുസരിച്ച് പ്രത്യേക മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. കൈ മുറിച്ചു മാറ്റാതെ തന്നെ സഞ്ചിതയെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി. കോണ്‍ക്രീറ്റ് തൂണുകള്‍ മുറിച്ചുമാറ്റി. അതുവരെ വെള്ളവും ഭക്ഷണവും മരുന്നും നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാരും ശ്രമിച്ചു. ഒടുവില്‍ ആറു മണിക്കൂര്‍ പണിപ്പെട്ടാണ് സഞ്ചിതയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും ആ കുഞ്ഞു ശരീരത്തില്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നില്ല. ഞങ്ങള്‍ നിസ്സഹായരാണ്, അവളെ രക്ഷിക്കാനായില്ലെന്ന് പറയുമ്പോള്‍ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാരുടെ കണ്ണിലും നനവു പടര്‍ന്നു. സഞ്ചിത ഗനോര്‍ ഉള്‍പ്പെടെ 20ലധികം പേരാണ് മലാഡ് അപകടത്തില്‍ മരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending