Connect with us

kerala

നീറ്റ് മെഡിക്കൽ പ്രവേശനം, അംഗപരിമിതി ഉള്ള വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Published

on

അഖിലേന്ത്യ നീറ്റ് എഴുത്ത് പരീക്ഷയിൽ അംഗപരിമിത വിഭാഗത്തിൽ 83ആം റാങ്കും 1185 റാങ്കും നേടിയ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എം ബി ബി എസിന് താൽക്കാലിക പ്രവേശനം അനുവദിച്ചത്. മെഡിക്കൽ കൗൺസിൽ കമ്മിറ്റി നിയോഗിച്ച മെഡിക്കൽ ബോർഡ് ,എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യതയില്ല എന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾ അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയും, മെഡിക്കൽ ബോർഡിൻറെ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ മദ്രാസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിൽ തുടർപരിശോധനക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ മദ്രാസ് മെഡിക്കൽ ബോർഡ് ഹർജിക്കാർ എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യരല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിറ്റ് പെറ്റീഷൻ സിംഗിൾ ബെഞ്ച് തള്ളുകയും ചെയ്തിരുന്നു.

തുടർന്ന് ഹരജിക്കാർ അപ്പീലിലൂടെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സാർവത്രികവും, വിവേചന രഹിതവുമായ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും, ഭിന്നശേഷിയുളളവരുടെ അവകാശ നിയമങ്ങൾ ഇത്തരം ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണെന്നും, മെഡിക്കൽ കരിക്കുലം ഭിന്നശേഷി സൗഹൃദം ആക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും, ഭിന്നശേഷിക്കാർ ആയിരിക്കെ തന്നെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ പഠനം നടത്താൻ ഭൗതിക സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവേണ്ടതുണ്ടെന്നും, ഭിന്നശേഷിക്കാരായി പോയതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടരുതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി എ മുഹമ്മദ് ഷാ വാദിച്ചു.

അംഗപരിമിത അവകാശ നിയമപ്രകാരം ഹരജിക്കാർ സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending