Connect with us

Video Stories

നാടുകാണിയില്‍ അതീവ ജാഗ്രത, പൊലീസിനെ വിന്യസിച്ചു

Published

on

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തില്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുതിന്റെ ഭാഗമായി നാടുകാണിയിലും പൊലീസിനെ വിന്യസിച്ചു. നീലഗിരിയിലെ പ്രധാന നഗരങ്ങളായ ഊട്ടിയുടെയും, ഗൂഡല്ലൂരിന്റെയും നിയന്ത്രണം കേന്ദ്ര സേന ഏറ്റെുടുത്തു. രണ്ട് കമ്പനി അര്‍ധ സൈനികരാണ് ഇന്നലെ വൈകുന്നേരത്തോടെ ഊട്ടിയിലെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്‌നാട് സ്‌പെഷല്‍ ടാക്‌സ് ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്.

അവധിയില്‍ പോയ നീലഗിരി ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ധാക്കി. ഉടന്‍ അതാത് ഉദ്യോഗസ്ഥരുടെ മുില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നീലഗിരി ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ധേശം നല്‍കി. നാടുകാണി ചുരത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ വഴിക്കടവ് പൊലീസും, ഹൈവേ പൊലീസും പരിശോധന നടത്തുന്നുണ്ട്. വിനോദ യാത്രാ സംഘത്തോട് കഴിയുമെങ്കില്‍ യാത്ര റദ്ധാക്കി കിരിച്ചുപോകാന്‍ കേരള പൊലീസ് വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ വെച്ചുത െആവശ്യപ്പെടുുണ്ട്. യാത്ര തുടരുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ചെക്കുപോസ്റ്റില്‍ പരിശോധനയും കര്‍ശനമാക്കിയി’ുണ്ട്.

വഴിക്കടവില്‍ തമിഴ്‌നാട് സ്വദേശികള്‍ താമസിക്കു വാടക കോര്‍ട്ടേഴ്‌സികളില്‍ വഴിക്കടവ് പൊലീസ് നേരിട്ടെത്തി വൈകാരികമായി പ്രശ്‌നങ്ങളുണ്ടാക്കരുതെും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെും മുറിയിപ്പു നല്‍കിയിട്ടുണ്ട്. നാടുകാണിയില്‍ ദേവാല, ഗൂഡല്ലുര്‍ സ്റ്റേഷനുകളില്‍നിന്നായി അന്‍പതോളം പൊലീസുകാരടങ്ങു സംഘമാണ് വൈകുേരത്തോടെ നാടുകാണിയില്‍ സുരക്ഷക്കെത്തിയത്. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിക്കുവാനുള്ള സംവിധാനം ഗൂഡല്ലൂരില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

കോയമ്പത്തൂരില്‍ നിും നീലഗിരയില്‍ വിന്യസിക്കാനുള്ള കൂടുതല്‍ കമ്പനി അര്‍ധ െൈസനികര്‍ ഇന്ന് ഊട്ടിയിലെത്തും. ഇവരെ ഗൂഡല്ലൂര്‍, നാടുകാണി, ദേവാല, ദേവര്‍ശ്ശോല എിവിടങ്ങളില്‍ വിന്യസിക്കും. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. വൈകിട്ട് 6.10വരെ നിലമ്പൂരിലൂടെ നാടുകാണി വഴി ബത്തേരിയിലേക്ക് സര്‍വീസ് നടത്തിയ ബസുകള്‍ കടത്തിവി’ു.

രാത്രി സര്‍വ്വീസുകള്‍ റദ്ധാക്കിയിട്ടുണ്ട്. മൈസൂരിലേക്കു പോകു വാഹനങ്ങള്‍ സാഹചര്യം പരിശോധിച്ചു കടത്തിവിടാനാണ് രാത്രി വൈകികിട്ടിയ വിവരം. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍് പല ബസുകളുടെ സമയത്തിലും ക്രമീകരണവും, വെ’ിച്ചുരുക്കലും നടത്തിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഭയത്തില്‍ കേരളത്തില്‍ നിന്നുള്ള ചരക്കുലോറികള്‍ വഴിക്കടവിലും, സമീപ പ്രദേശങ്ങളിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. അതേസമയം ഇലെ നീലഗിരി ജില്ലയില്‍ കോളജുകളും, സ്‌കൂളുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇും അവധിയായിരിക്കുമെ് ഗൂഡല്ലൂരിലെ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇലെ വൈകി’് അഞ്ചു മണി കഴിഞ്ഞതോടെ ജയലളിത മരിച്ചതായി ചില ചാനലുകളിലും ഓലൈന്‍ പോര്‍’ലുകളിലും വതിനെ തുടര്‍ന്ന് നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും, എ.ഐ.ഡി.എം. കെ ഓഫിസുകളിലും പതാക താഴ്ത്തിക്കെട്ടി. ചെന്നൈ അപ്പോളോ ആസ്പത്രി ഇക്കാര്യം നിഷേധിച്ചതോടെ താഴ്ത്തിയ പതാക വീണ്ടും ഉയര്‍ത്തുകയായിരുന്നു. നാടുകാണി, ഗൂഡല്ലൂര്‍, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ കോവിലുകളിലെത്തി ജയലളിതക്കു വേണ്ടി പ്രത്യേക പൂജകളും, വഴിപാടുകളും നേര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും നടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending