Connect with us

Culture

ശമ്പളം നല്‍കിയില്ല; നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവലിനെതിരെ ജീവനക്കാരുടെ സമര ഭീഷണി

Published

on

ന്യൂഡല്‍ഹി: മൂന്നുമാസമായി ശമ്പളം നല്‍കിയില്ലെന്ന് കാണിച്ച് നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവലിനെതിരെ മുന്‍ ജീവനക്കാര്‍ രംഗത്ത്. ശമ്പളം നല്‍കുന്നില്ലെന്നതിന് പുറമെ ഇത് ചോദ്യം ചെയ്ത ചിലരോട് എഡിറ്റര്‍ മോശമായി പെരുമാറിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാരുടെ ശമ്പള കുടിശിക വീട്ടിയില്ലെന്നതും ഇത് തീര്‍ക്കാതെ നാരദ ഇംഗ്ലീഷും ഹിന്ദിയും പൂട്ടിയതും ചോദ്യം ചെയ്ത് ഡല്‍ഹി ലേബര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. കേസിനോടും അനുകൂലമായി പ്രതികരിക്കാതിരുന്നാല്‍ എഡിറ്ററുടെ ഡല്‍ഹിയിലെ വസതിക്കു മുമ്പില്‍ നിരാഹാരമിരിക്കുമെന്നും ഇവര്‍ പറയുന്നു.

നാരദാ ന്യൂസിലെ മുന്‍ ജീവനക്കാരനായ അമല്‍ ദാസ് ഫേസ്ബുക്കിലൂടെയാണ് ഈ തീരുമാനമറിയിച്ചത്. അമലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

“സുഹൃത്തുക്കളെ, കഴിഞ്ഞ ഒക്ടോബർ മുതൽ നാരദയിൽ ജോലിയെടുത്തിരുന്നു. ഡിസംബറിലെയും ജനുവരിയിലെയും സാലറി ലേറ്റ് ആയ സമയത്തു തന്നെ പ്രശ്നങ്ങളുണ്ടോ എന്ന രീതിയിൽ മാത്യുവിനോട് ചോദിച്ചിരുന്നു. ഒന്നുമില്ല എല്ലാം കൃത്യമാണ് എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. റാം കുമാറും സുധീഷ് സുധാകരനും രാജി വെച്ച് പോയതും റാമേട്ടന്റെ വിവാദ പോസ്റ്റുകളും വന്ന സമയത്തും അതെല്ലാം സത്യമാണെന്ന് അറിയുന്ന ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. മാർചിൽ ഹോളിയുടെ തലേന്ന് ഓഫീസിൽ എത്തിയപ്പോഴാണ് മാസാവസാനത്തോടെ പൂട്ടുമെന്ന് അറിയുന്നത്. അന്ന് ഞങ്ങൾ പെൻഡിങ് സാലറി മുഴുവൻ കിട്ടുമെന്ന ഉറപ്പിൽ രാജി വെക്കുകയായിരുന്നു. അന്നു മുതൽ ദിവസേന സാലറി ചോദിച്ചു വിളിക്കുന്നവരെ അവോയ്‌ഡ് ചെയ്‌ക്കുകയോ ഫോൺ, വാട്സ്ആപ് തുടങ്ങി എല്ലായിടത്തും ബ്ലോക്ക് ചെയ്യുകയോ ആണ്. ഞങ്ങളെ പോലുള്ള ജൂനിയേഴ്സിന് ഒരു മാസത്തെ ശമ്പളം കൂടി തന്നു. മൂന്നു മാസം പെൻഡിങ് ഉള്ള ആളുകൾക്ക് (കുടുംബവും പ്രാരാബ്ദവും ഉള്ള പലരുമുണ്ട്) ഒന്നും കൊടുത്തിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത ഒരാളോട് മോശമായി പെരുമാറുക പോലും ചെയ്തു. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഞങ്ങൾ ഡൽഹി ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇനിയും മാത്യു ഇതിനോട് പ്രതികരിക്കുന്നില്ലെങ്കിൽ നിരാഹാര സമരമിരിക്കാൻ ആണ് തീരുമാനം.”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending