Connect with us

Video Stories

എന്‍.സി.പി പിളര്‍പ്പിലേക്ക്

Published

on

 

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന ഘടകം പിളര്‍പ്പിലേക്കെന്ന് സൂചന. മന്ത്രി തോമസ് ചാണ്ടിക്കെതിരെ എതിര്‍പ്പുമായി ആറ് ജില്ലാ ഘടകങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഒരു വിഭാഗം പാര്‍ട്ടിയെ പിളര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പാര്‍ട്ടി നേതൃസ്ഥാനം കൈയടക്കാനുള്ള തോമസ് ചാണ്ടിയുടെ നീക്കത്തിനെതിരെ ഒരു വിഭാഗം നേരത്തെ തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം ഇത് തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലാ കമ്മിറ്റികളാണ് തോമസ് ചാണ്ടിക്കെതിരെ പരസ്യ എതിര്‍പ്പുമായി രംഗത്തു വന്നത്. ഇടഞ്ഞുനില്‍ക്കുന്നവര്‍പാര്‍ട്ടി വിട്ട് എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എസില്‍ ചേരാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്ത.
സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നാലെയാണ് എന്‍.സി.പിയില്‍ കലഹം തുടങ്ങിയത്. പാര്‍ട്ടിയില്‍ ഉഴവൂര്‍ വിജയന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ചിലര്‍ രംഗത്തെത്തുകയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിക്കെതിരെയാണ് ആരോപണത്തിന്റെ മുന നീളുന്നത്. അതേസമയം എന്‍.സി.പി നേതാക്കളായ ശരത് പവാറിന്റെയും ടി.പി പീതാംബരന്‍ മാസ്റ്ററുടേയും പിന്തുണ തോമസ് ചാണ്ടിക്കുള്ളതിനാല്‍ പാര്‍ട്ടിയില്‍ നീതി ലഭിക്കില്ലെന്ന കണക്കുകൂട്ടലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിനു പിന്നിലെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറുന്നു. ഈ മാസം 20ന് ചേരുന്ന എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവില്‍ നിലപാട് ഔദ്യോഗികമായി അറിയിക്കാനാണ് വിമത ഗ്രൂപ്പിന്റെ തീരുമാനം. ഇതിനിടെ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടി കാണിക്കുന്നതും വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
വാട്ടര്‍വേള്‍ഡ് ടൂറിസത്തിനായി വാങ്ങിക്കൂട്ടിയത് മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയാണെന്നും രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡ് കയ്യേറി നികത്തിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ തെളിവുണ്ടായിട്ടും മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, മന്ത്രി ജി. സുധാകരനാകട്ടെ ചാണ്ടിയെ ന്യായീകരിക്കുകയുമാണ് ചെയ്തത്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending